Wednesday, December 28, 2011

മമ്മദ്ക്ക, അച്ഛന്റെ പാന്റു...........



"മമ്മദ്ക്ക,കേരളത്തില് മുല്ലപ്പെരിയാര്‍ എന്നൊരു അണക്കെട്ടുണ്ട്...."

"കൂടംകുളം താപ വൈദ്യുത പദ്ധതി ..."

"ആ അണക്കെട്ട് ഒരുപാട് വര്ഷം പഴക്കമുള്ളതും അത് അത്യന്തം അപകടാ
വസ്തയിലുമാണ്"

"കൂടംകുളം പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം പ്രതിജ്ഞാ ബദ്ധമാണ്"

"മമ്മദ്ക്ക ആ അണക്കെട്ടെങ്ങാന്‍ പൊട്ടിയാല്‍ കേരളത്തിലെ പത്തു മുപ്പതു ലക്ഷം ആള്‍ക്കാരുടെ ജീവന്‍ അപകടത്തിലാകും"

"കൂടം കുളം പദ്ധതിയുടെ കാര്യത്തില്‍ റഷ്യന്‍ ഗവര്‍മെന്റിന് നല്‍കിയ ഉറപ്പു പാലിക്കാന്‍ ഇന്ത്യ ഗവെര്‍മെന്ടു ......"

"ഡോ..മമ്മത്ക്കാ, ആ തലേക്കെട്ടോന്നു മാറ്റിയിട്ടു...."

Wednesday, December 7, 2011

നഖം ചുറ്റികള്‍.

                                                         മനുഷ്യന്‍ എന്ന് ഭൂമിയില്‍ പിറന്നു വീണോ അവനോടൊപ്പം രോഗങ്ങളും ജന്മമെടുതതിരുന്നുവെന്നാണ് ചരിത്രം.മാനസികമോ ശാരീരികമോ ആയ രോഗങ്ങള്‍ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ഗുരുതരം, നിസ്സാരം, അവഗണിക്കാവുന്നവ എന്നൊക്കെ മെഡിക്കല്‍ സയന്‍സ് രോഗങ്ങളെ വര്‍ഗീകരിച്ചെങ്കിലും രോഗം വന്ന ആള്‍ക്ക് ഏതു രോഗം വന്നാലും വലിയ പ്രയാസങ്ങളാണ്ണ്ടാവ്ക. നിസ്സാരമെന്നു പറയാവുന്ന താരന്‍, ചുണങ്ങു, വായ്‌ പുണ്ണ് എന്നിവ ഉദാഹരണം. അത് സാരമില്ലെന്നു കേള്‍ക്കുന്നവരും ഡോക്ടര്‍മാര്‍ തന്നെയും പറഞ്ഞാലും ഈ വക രോഗങ്ങളുള്ളവന്‍ വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്.
                                                          അവഗണിക്കാവുന്നത് എന്ന ഗണത്തിലാണ് നഖം ചുറ്റിയെയും മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്തിയത് പക്ഷെ വിരലിന്റെ തൊലിയോട് ചേര്‍ന്ന് അടര്‍ന്നു നില്‍ക്കുന്ന ഈ കൊച്ചു വില്ലന്‍- നഖം ചുറ്റി- അത് പിടിപെട്ടവന് സദാപ്രയാസമുണ്ടാക്കിക്കൊ ണ്ടിരിക്കും. വസ്ത്രത്തിലുടക്കിയും, ഭക്ഷണം കഴിക്കുമ്പോള്‍ എരിവു
  പ്രദാനം ചെയ്തും അത് ചില്ലറ പ്രയാസമല്ല ഉണ്ടാക്കുക.
                                                                         മനുഷ്യര്‍ക്ക്‌ ഇടതു കൈ വലതു കൈ എന്നിങ്ങനെ രണ്ടു കൈകളും അവയിലഞ്ചു വീതം വിരലുകളുമാണല്ലോ ദൈവം തന്നിട്ടുള്ളത്. ഈ കൈകളുടെ ഭാഗം കടമെടുത്തു ഇടതു പക്ഷം,വലതു പക്ഷം എന്നിങ്ങനെ രാഷ്ട്രീയക്കാര്‍എന്ന് വര്‍ഗ്ഗീകരണം നടത്തിയോ അന്ന് കൂടെപ്പോന്നു നഖം ചുറ്റികളുടെ ശല്ല്യവും!
                                                      വലതു പാക്ഷമെന്നറിയപ്പെടുന്ന കോണ്ഗ്രസ്സിന്റെ കാര്യമെടുക്കുക.അതിന്റെ ചരിത്രത്തില്‍ രംഗപ്പ്രവേശം നടത്തിയ സിണ്ടിക്കേട്ടു കൊണ്ഗ്രസ്സു, സംഘടന കൊണ്ഗ്രസ്സു തുടങ്ങി പിന്നീടിങ്ങോട്ട്‌ അക്ഷരമാല ക്രമത്തില്‍ രൂപമെടുത്ത 'എ' 'ഐ' ഗ്രൂപ്പുകള്‍ വരെ സംഘടനയിലെ നഖം ചുറ്റികളായിരുന്നു.നഖം ചുറ്റികള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്നപാര്‍ട്ടിയെന്ന ക്രെഡിറ്റും കൊണ്ഗ്രസ്സിനവകാശപ്പെട്ടതാണ്.ഉള്ളിയെപ്പോലെയാണ് കൊണ്ഗ്രസ്സു. ഒറ്റനോട്ടത്തില്‍ ഒരു നല്ല രൂപമതിനുണ്ട്. തൊലിച്ചു തുടങ്ങിയാല്‍ പല വിധ ഗ്രൂപുകളായി അതങ്ങിനെ വേര്‍പിരിഞ്ഞു കൊണ്ടിരിക്കും.ഗ്രൂപ്പുകള്‍ അതിനുള്ളില്‍ വേറെ ചിന്ന ഗ്രൂപ്പുകള്‍ എന്നിങ്ങനെ.
                                                 നേരേയാവില്ലെന്നു കണ്ടാല്‍ അതിനു സൈദധാന്ധിക പരിവേഷം നല്‍കി ഭംഗി ആക്കാമെന്ന ഇടതു പക്ഷ തന്ത്രം കടമെടുത്തു കൊണ്ഗ്രസ്സുകാര്‍ 'ഉള്‍ പാര്‍ട്ടി ജനാധിപത്യം' 'അഭിപ്രായ സ്വാതന്ത്ര്യം' എന്നൊക്കെ ഓമനപ്പേരിട്ട് ഈ നഖം ചുറ്റികളെ സഹിക്കാറാണ് പതിവ്.
കോണ്ഗ്രസ്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നഖം ചുറ്റിയായിരുന്നു കരുണാകര്‍ജിയുടെ 'ഐ' ഗ്രൂപ്പെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നു.ഭരണത്തിലിരുന്നു എല്ലാ സൌകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം കൈയെ മൊത്തമായി വേദനിപ്പിച്ചു കൊണ്ടിരുന്ന ആ നഖം ചുറ്റിയെ ഓപറേഷന്‍ ചെയ്തു മാറ്റാന്‍ സഹായിച്ചതിന് മാര്‍ക്സിസ്റ്റു പാര്‍ടിയോട് അന്ന് കൊണ്ഗ്രെസ്സു നന്ദി പറഞ്ഞതാണ്.
                                                              ഇടതു പക്ഷ വിരലുകളില്‍ നിന്നടര്‍ന്നു പോയ സി.എം.പി.,ജെ എസ്, എസ്.എന്നീ നഖം ചുറ്റികള്‍ നിലവിലുണ്ടെന്ന് ചില പത്രക്കാര്‍ പറയുന്നു. ഉണ്ടാവണം. പക്ഷെ അടര്‍ന് പോവാതെ വേദനിപ്പിച്ചും,നീറ്റലുണ്ടാക്കിയും പിണറായിയെന്ന നഖം ചുറ്റി കഴിഞ്ഞ ഭരണ കാലത്ത് മാര്‍ക്സിസ്റ്റു പാര്‍ടിയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്." മാര്‍ക്സിസ്റ്റു പാര്‍ടി അധികാരതതിലേറിയാല്‍ കേരളത്തിലുണ്ടാവുന്ന പ്രധാന സംഭവമെന്തു?" എന്ന് പോളിറ്റിക്സ് ക്ലാസ്സില്‍ സാറിന്റെ ചോദ്യത്തിനു കുട്ടികള്‍ നിസ്സംശയം പറഞ്ഞിരുന്ന മറുപടി"ദേശാഭിമാനിക്ക് കൂടുതല്‍ എഡിഷനുകളുണ്ടാകും" എന്നായിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പില്‍ അച്ചുതാനന്ദനെ ശക്തിയുപയോഗിച്ചു മത്സരിപ്പിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ ഭിഷഗ്വരന്മാര്‍ പിണറായിയില്‍ ഒരു നഖം ചുറ്റിയെ പ്രവചിച്ചിരുന്നത്രേ.
                                                                                                           സഖാവ് അച്ചുവേട്ടന്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ എടുത്തിട്ട ഡയലോഗുകള്‍ കേട്ട് കോരിത്തരിച്ച കേരളീയര്‍ നായകന്‍റെ ഉശിരന്‍ സ്ടണ്ട് പ്രതീക്ഷിച്ചാണ് കൊട്ടകയില്‍ കയറിയത്.മൂന്നാര്‍ എന്ന അധിനിവേശ രാജ്യത്തേക്ക് മൂന്ന് പൂച്ചകളുമായിപ്പോയി ഭീകരവാധികളെ തുരതതുന്നത് കണ്ടു ജനം കൈയ്യടിച്ചപ്പോള്‍ നഖം ചുറ്റിയായി നിന്ന പിണറായി സഖാവ് വിളിച്ചു പറഞ്ഞു, പ്രോജെക്ടര്‍ പ്രവര്ത്തിപ്പിക്കുന്നത് താനാണ് കൈയടി തനിക്കും വേണമെന്ന്.താന്‍ പ്രോജെക്ടര്‍ പ്രവര്ത്പ്പിക്കാഞ്ഞാല്‍ നായകനെങ്ങിനെ സ്ടണ്ട് നടത്തും? സ്ലോ മോഷനില്‍ നടന്നു നീങ്ങും? അങ്ങിനെ വല്ലവരും വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വെറും നമസ്ക്കാരമല്ല നല്ല നമസ്കാരം തന്നെ കൊടുത്തു സഖാവ്.
                                                          ഏതായാലും ഭീകര വാദികളെ തുരതതട്ടെ എന്ന് കരുതി ജനം തിരിഞ്ഞു നിന്ന് പ്രോജെക്ടര്‍ ഒപരറെര്ക്കും കൊടുത്തു കൈയടി.  സിനിമക്ക് ഹരം  കേറിക്കൊണ്ടിരിക്കെ
 സി.പി.ഐ യുടെ വിരലിനടുത്തു പൂച്ചകള്‍ മൂത്രമൊഴിച്ചതോടെ എരി പിരി കൊണ്ട് ആ നഖം ചുറ്റി നായകനെ മയക്കി കിടത്തി പ്രോജെക്ടര്‍ ഓപെരടരോടൊപ്പം കൊട്ടക വിടുന്നതാണ് പിന്നെ പ്രേക്ഷകര്‍ കണ്ടത്..
                                                           കാലം വീണ്ടും മാറി സര്‍ക്കാര്‍ മാറി, വലതു പക്ഷം വന്നു. ആ പക്ഷത്തെ മുഖ്യ നഖം ചുറ്റിയായി പി.സി. ജോര്‍ജു സര്‍ സ്വയം അവരോധിതനായി.ലീഗിലെ മുഖ്യ നഖം ചുറ്റിയായ മുനീര്‍ ഡോക്ടര്‍ ഏതു സ്മയതാണാവോ വസ്ത്രതിലുടക്കി നീറ്റലുണ്ടാക്കുക എന്ന പേടിയിലാണ് ലീഗ്.അല്ലെങ്കിലും നഖമേതു നഖം ചുറ്റിയെത് എന്ന സന്ദേഹതിലാണാ പാര്‍ട്ടി. കൊണ്ഗ്രസ്സില്‍ മുഖ്യ നഖം ചുറ്റിയായി വി.എം സുധീരന്‍ തന്നെയുണ്ട്‌.മദ്യ നയം, കരിമണല്‍ ഖനനം,തുടങ്ങി പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച വരെയുള്ള ടിയാന്റെ അഭിപ്രായം നുള്ളിയെടുക്കാവുന്ന ഒരു നഖം ചുറ്റിയല്ല അതെന്നുറപ്പിക്കുന്നു.വി.എന്‍.പ്രതാപന്‍, തുടങ്ങി വേറെയും നഖം ചുറ്റികള്‍ വസ്ത്രത്തിലിടക്കിടെക്കിടെ കൊളുത്തി നീറ്റലുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
                                                                                           പ്രേക്ഷകര്‍ക്കിപ്പോള്‍ ഒറ്റ ആവശ്യമേയുള്ളൂ.എയിഡ്സ് നെപ്പോലെ, കേന്സറിനെപ്പോലെ, നഖം ചുറ്റിയെയും ഒരു മാരക രോഗമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം.ഇഷ്ടം പോലെ ഹര്‍ത്താലുകളും അവധികളുമുള്ള കേരള നാട്ടില്‍ അവര്‍ പിഴച്ചു കൊള്ളും!

Tuesday, November 22, 2011

തൂമ്പ കൊണ്ട് തന്നെ വേണോ മുള്ളെടുക്കാന്‍?

                                                                      ദേശീയ തലത്തില്‍ സംസ്ഥാനങ്ങളോടും പ്രദേശങ്ങളോടുമോക്കെയുള്ള അവഗണനയുടെ ഗ്രാഫ് ശ്രദ്ധിച്ചിട്ടുണ്ടോ?   അദ്ഭു തപ്പെടുത്തുകയല്ല, നമ്മെ ഞെട്ടിക്കും അത്. എന്ത് നല്ല വികസന പദ്ധതിയുണ്ടോ, അത് ഉത്തരേന്ത്യന്‍ ലോബി സ്വനതമാക്കും ആദ്യം:ദക്ഷിണേന്ത്യയെ അവഗണിക്കും. ഇനി ദക്ഷിണേന്ത്യയിലേക്ക് ലഭിച്ച പദ്ധതിയാണെങ്കില്‍ അത് വിന്ധ്യന് വടക്കുള്ള സംസ്ഥാനക്കാര്‍ തട്ടിയെടുക്കും. അവഗണന കേരളത്തിന്‌! കേരളത്തിനാണ് പദ്ധതി കിട്ടുന്നതെങ്കില്‍ അത് തെക്കന്‍ ജില്ലകള്‍ സ്വന്തമാക്കും. മലബാര്‍ മേഖലയെഅവഗണിക്കും.ഇങ്ങിനെ അവഗണിച്ചവഗണിച്ചു ഇന്ത്യയിലെ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയായിരിക്കുന്നു മലബാര്‍.

                         കേരളമെന്നു മൊത്തത്തില്‍ പേര് കേള്‍പ്പിച്ചു സുഖിപ്പിച്ച്സുഖിപ്പിച്ച് കഴിഞ്ഞു കൂടുകയായിരുന്ന മലബാര്‍ അവഗണനയുടെ തോത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇങ്ങിനെയുള്ള തിരിച്ചറിവുകള്‍ല്‍ക്കൊടുവിലാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും വിഭജിക്കപെട്ടു പുതിയ സംസ്ഥാനങ്ങള്‍ ജന്മമെടുത്തത്.അവഗണനയുടെ നെല്ലിപ്പടി കണ്ടു മടുത്താണ് ആന്ധ്രയില്‍ തെലുങ്കാന മേഖലയിലുള്ളവര്‍ വേറിട്ടൊരു സംസ്ഥാനത്തിന് മുറവിളി കൂട്ടിതുടങ്ങിയതെന്നയാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോവരുത്
                                                      ബ്രിട്ടീഷ്‌ ഇന്ത്യയില്‍ കടുത്ത അവഗണന സഹിച്ചു പോന്ന പ്രദേശമായിരുന്നു മലബാര്‍.1956 ല്‍ തിരു- കൊച്ചി രാജ്യങ്ങളും മലബാറും ചേര്‍ന്ന് ഐക്യ കേരളമുണ്ടായപ്പോള്‍ വിഭവങ്ങള്‍ ഒരുപോലെ പങ്കു വെക്കപ്പെടുമെന്നും ഒരു പോലെ വികസനം വന്നെത്തുമെന്നുമൊക്കെ മലബാര്‍ പ്രതീക്ഷിച്ചിരുന്നു.പക്ഷെ മാറി മാറി വന്ന ഇടതു- വലതു സര്‍ക്കാരുകളും അവയുടെ ഉദ്യോഗസ്ഥ ലോബിയും മലബാറിനെ പറ്റിച്ചു കൊണ്ടെയിരിക്കയായിരുന്നു. വിസ്തീര്‍ണത്തില്‍ കേരളത്തിന്റെ 45 % വും ജനസംഖ്യയില്‍ 42 % നിവസിക്കുകയും ചെയ്യുന്ന ഒരു പ്രദേശം എത്രമാത്രം അവഗണന നേരിടുന്നുവെന്നു മനസ്സിലാക്കാന്‍ ചില കണക്കുകളിതാ.
                                       തിരു-കൊച്ചി പ്രദേശത്ത് 1618 സര്‍ക്കാര്‍/ എയ്ഡെഡ് സ്കൂളുകളിലായി 7 ,35000 വിദ്യാര്‍ഥികള്‍ പഠിക്കുമ്പോള്‍ മലബാറില്‍ 7 ,18000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത് വെറും 817 സ്കൂളുകള്‍! ഇക്കഴിഞ്ഞ എസ്‌. എസ്‌ എല്‍ സി.പരീക്ഷ റിസല്ടിനു ശേഷം കേരളത്തിലെ പ്ലസ്‌ ടു സീറ്റുകളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ മലബാറില്‍ കുറച്ചു സീറ്റുകള്‍ കൂടി നല്‍കാമെന്ന ധാരണയുണ്ടായി.മുഖ്യമന്ത്രി ഇടപെട്ടു കേരളത്തിലെല്ലായിടത്തും പ്ലസ്‌ ടു സീറ്റ് വര്‍ധിപ്പിച്ചു. ഫലം തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണത്തെ ക്കാളധികം സീറ്റുള്ളപ്പോള്‍ മലബാറില്‍ പ്ലസ്‌ ടു സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു.ഉന്നത വിദ്യാഭ്യാസ രംഗത്ത് തിരു-കൊച്ചി പ്രദേശത്ത് 130 കോളേജ്കളുള്ളപ്പോള്‍ മലബാറില്‍ അത് 60 മാത്രമാണ് .
                                                             എല്ലാ രംഗത്തെയും പോലെ ആരോഗ്യ രംഗത്തും ഈ അവഗണന നിഴലിച്ചു കാണാം. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുള്ള 37000 കിടക്കകളില്‍ മലബാരിലുള്ളത് 13000 . ആകെയുള്ള 237 പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ മലബാറില്‍ 86 !    52 താലൂക്ക് ആശുപത്രികള്‍ തിരു കൊച്ചി പ്രദേശത്ത് ഉള്ളപ്പോള്‍ മലബാറിലത് 26.
സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങളില്‍ 73 % തെക്കന്‍ ജില്ലകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.മൊത്തമുള്ള 21 കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളില്‍ മലബാറിന് കിട്ടിയത് രണ്ടെണ്ണം. കേന്ദ്ര സര്‍ക്കാര്‍,സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആറ് ലക്ഷത്തില്‍ പരം തൊഴിലാളികളില്‍ തിരു-കൊച്ചിക്കാര്‍ 4,26000 വും മലബാറുകാര്‍ 186000 വുമാണ്.എടുത്തു കാണിക്കാന്‍ ഇനിയുമുണ്ട് കണക്കുകള്‍.
                                                                 ചെറിയ ചെറിയ അസമത്വങ്ങള്‍,തുടര്‍ച്ചയായ അവഗണന ഇവയൊക്കെ തിരിച്ചറിയപ്പെടുമ്പോള്‍ അതൊരു നീറ്റലായി ജനങ്ങളുടെ മനസ്സില്‍ ഉരുവപ്പെടുകയും ക്രമേണ പ്രതിഷേധങ്ങളിലേക്ക് വഴിമാറുകയും ചെയ്തതായാണ് ചരിത്രം. മൊട്ടു സൂചി കൊണ്ടെടുക്കാവുന്ന മുള്ള് തൂമ്പ കൊണ്ടെടുക്കേണ്ടി വരരുത്. സര്‍ക്കാര്‍ തന്നെയാണ് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതും തിരുത്തെണ്ടതും.

Sunday, November 13, 2011

ശിശുദിന സമ്മാനം

ഇപ്രാവശ്യം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും,കുഞ്ഞു സഹോദരന്മാര്‍ക്കുമാവട്ടെ എന്റെ പോസ്റ്റ്‌!



ഡി.സി.ബുക്സ് ന്റെ കൈരളി ചില്‍ഡ്റന്‍സ് ബുക്ക്‌ ട്രസ്റ്റ് പ്രസിദ്ധീകരിച്ചു, കറന്റ് ബുക്സ് വിതരണം  നടത്തുന്നത്. കോപ്പി റൈറ്റ് വ്യവസ്ഥയുടെ കാലാവധി അവസാനിച്ചതുകൊണ്ട് പോസ്റ്റു ചെയ്യുന്നു. 






Monday, October 24, 2011

ഒരു രാജ്യം പ്രവാസികളെ ബഹുമാനിക്കുന്ന വിധം.

                                                              ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്‍സിടിയില്‍ ക്ലീനിംഗ്, പ്ലംബിംഗ്,ഇലക്‌ട്രിക്കല്‍ ജോലികളൊക്കെ ചെയ്യുന്നത് കമ്പനി തൊഴിലാളികളാണ്.അവരില്‍ ബംഗാളികള്‍,ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, ഫിലിപ്പ്നോകള്‍;പിന്നെ ഏതാനും ഈജിപ്തുകാര് എന്നിവരുണ്ട്. ഈജിപ്തുകാരെല്ലാവരുo മുറാകിബുമാരാണ്(സൂപര്‍ വൈസര്‍മാര്‍ ) അവര്‍  പണിയെടുക്കില്ല,  എടുപ്പിക്കുകയെയുള്ള്.                                                                                                    കമ്പനി തൊഴിലാളികള്‍ക്കിടയില്‍ മലയാളിയായ ബാബുവുമുണ്ട്‌. 1500 റിയാല്‍ ശമ്പളം, ഓവര്‍ ടൈം അലവന്‍സ്, ഒന്നര വര്ഷം കൂടുമ്പോള്‍ ടിക്കറ്റ്, നാല്പതു ദിന അവധി, തുടങ്ങിയ പല വിധ മോഹന വാഗ്ദാനങ്ങള്‍ കേട്ടാണ് ബാബു ഇവിടെ എത്തിയത്!
                                 മൂന്ന് മാസമായി ബാബുവിന് ശമ്പളം കിട്ടിയിട്ട്. മാസം 1200 റിയാലാണ് ഇവിടെ വന്നപ്പോള്‍ "പുതുക്കി' നിശ്ചയിച്ച ശമ്പളം! താമസം കമ്പനിയുടെ തകരo കൊണ്ട് നിര്‍മിച്ച കെട്ടിടത്തിലാണ്. ഇനിയൊരു മാസം കൂടി കഴിയുമ്പോള്‍ ബാബുവിന് ശമ്പളം കിട്ടും.രണ്ടു മാസത്തെ ശമ്പളം! രണ്ടു മാസ ശമ്പളം എപ്പോഴും പെന്ടിങ്ങിലായിരിക്കും.
                                                         
                                                              ബാബു ഏതൊരു പ്രവാസിയേയും പോലെ കൂടുതലായി കേള്‍ക്കുന്ന വാക്ക് "ബുഖ്റ"( നാളെ)യാണ്.ഒരിക്കലും പുലരാത്ത നാളെ!നിറം കേട്ട പ്രതീക്ഷ മാറ്റിവെച്ചു ബാബുവിപ്പോള്‍ ജോലി സമയം കഴിഞ്ഞു പുറത്തു മറ്റെന്തെങ്കിലും ജോലിക്ക് പോവുകയാണ്.വീടിലുള്ളവരോട് കടം പറയാന്‍ പറ്റില്ലല്ലോ.അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ എന്നിവരുടെ ജീവിതം മുന്നോട്ടു പോവണമെങ്കില്‍ ബാബുവിന്റെ കാശ് നാടിലെത്തിയെ പറ്റൂ.
                                                                    ഈ കമ്പനിയുടെ ജോലിക്കാരില്‍ പല നാട്ടുകാര്‍ക്കും പല നിരക്കിലും പല രീതിയിലുമുള്ള ശമ്പളമാണ്.ഒരേ പന്തിയില്‍ പല തരം വിളമ്പല്‍! ഇവരില്‍ കൃത്യമായി ശമ്പളം ലഭിക്കുന്നവരാണ് ഫിലിപ്പ്നോകള്‍. കാരണം  മറ്റൊന്നുമല്ല  .ഫിലിപ്പിനോകളുടെ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ ഓഫീസിലേക്ക് വിളി വരും, അവരുടെ എംബസിയില്‍ നിന്ന്. "എന്താണ് ശമ്പളം കൊടുക്കാത്തത്?" എന്ന ചോദ്യത്തിനു"ബുക്ര" എന്ന മറുപടി മതിയാവില്ല..തൊഴിലാളിയുടെ സേവനം മതിയായെങ്കില്‍ ഇത് വരെയുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കി അവരുടെ അടുത്ത എയര്‍ പോര്ട്ടിലേക്ക്ടിക്കറ്റെടുത്ത് തിരിച്ചയച്ചേക്കുക,കൃത്യവും കണിശവുമായിരിക്കും എംബസിയില്‍ നിന്നുള്ള നിര്‍ദേശം. തൊഴിലുടമ അത് പാലിച്ചില്ലെങ്കില്‍ ലോക്കല്‍ പോലീസിലേക്ക് പരാധി പോകും; എംബസിയില്‍ നിന്ന്.പോലീസ് തൊഴിലുടമയെ കാണും,അന്വേഷണം നടക്കും. കാര്യങ്ങള്‍ നേരെയല്ലെങ്കില്‍ അറസ്റ്റു വരെ നടക്കും.
                                                                      ഒരു വര്ഷം മുമ്പാണ്.ഒരു 'ബകാല' യില്‍ നിന്ന് ഏതാനും സാധനങ്ങള്‍ കളവു പോയി. കടയുടെ ഉടമക്ക് തന്റെ ജോലിക്കാരനായ ഫിലിപ്പിനോയെ സംശയം.ഒന്നും രണ്ടും പറഞ്ഞു തെറ്റി.കടയുടമ ഫിലിപ്പിനോയെ തല്ലി.ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് യഥാര്‍ത്ഥ കള്ളനെ പിടിച്ചു. ഒരു മസരി.ഫിലിപ്പിനോയോടു കടയുടമ മാപ്പ് പറഞ്ഞു.ഒരു മണിക്കൂറിനുള്ളില്‍ കടയുടമക്ക് എംബസിയില്‍ നിന്ന് ഫോണ്‍ വന്നു."എന്തിനായിരുന്നു ഫിലിപ്പിനോയെ അടിച്ചത്? ശിക്ഷ നടപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലേ? സംശയത്തിന്റെ പേരില്‍ ഒരാളെ അടിക്കുന്നത് ശരിയാണോ?"
                                                                                           മുതലാളി മാലീസ്(ക്ഷമ) പറഞ്ഞുകൊണ്ടേയിരുന്നു.എംബസി അവരുടെ തീരുമാനമറിയിച്ചു. അകാരണമായി ഒരു ഫിലിപ്പിനോയെ അടിച്ചതിനു അയാള്‍ക്ക്‌ 15,000 റിയാല്‍ നഷ്ടപരിഹാരം കൊടുക്കണം,താങ്കളുടെ കീഴില്‍  അയാള്‍ സുരക്ഷിതനല്ലെന്നു എംബസിക്ക് ബോധ്യമായി.ഒരാഴ്ചക്കുള്ളില്‍ അയാള്‍ക്ക്‌ നാട്ടിലേക്കുള്ള ടിക്കറ്റെടുത്ത് അയാളെ മടക്കി അയക്കണം. മുതലാളിക്ക് അങ്ങിനെ തന്നെ ചെയ്യേണ്ടി വന്നു.
                                                                                മജ്മ മുനിസിപ്പാലിറ്റിയിലെ ഉയര്‍നൊരുദ്യോഗസ്തന്റെ ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്.ഇന്നോ നാളെയോ പ്രസവിക്കും.വീട്ടിലുള്ള ഫിലിപ്പിനോ   'ആയ' മിടുക്കിയാണ്.പ്രസവം കഴിഞ്ഞാല്‍ ഭാര്യയുടെ ശുശ്രൂഷയ്ക്ക് അവളുടെ സേവനം വലിയോരാശ്വാസമാകും.അങ്ങിനെയൊക്കെ ആശ്വസിച്ചിരിക്കെയാണ് അയാള്‍ക്ക്‌ ഫിലിപ്പിന്‍സ് എംബസിയില്‍ നിന്ന് ഫോണ്‍ കാള്‍ വരുന്നത്.
ആയയുടെ കോന്ട്ര)ക്റ്റ് ഒരാഴ്ച കൊണ്ടവസാനിക്കും.കൊണ്ട്രാക്റ്റ് വേണമെങ്കില്‍ പുതുക്കാം.പക്ഷെ ഒരാഴ്ച കഴിഞ്ഞു ആയയെ നാടിലേക്കയക്കണം,റീഎന്ട്രിയടിച്ചു;അവള്‍ക്കവകാശപ്പെട്ട നാല്പതു ദിവസത്തെ ലീവില്‍, അല്ലെങ്കില്‍ ഫൈനല്‍ ഏക്സിട്ടടിച്ചു. ഉദ്യോഗസ്ഥന്റെ മലയാളിയായ ഡ്രൈവര്‍ തന്റെ യജമാനനോടുള്ള"സ്നേഹക്കൂടുതല്‍" പ്രകടിപ്പിക്കാന്‍ ചോദിച്ചു "മാമ ഇന്നോ നാളെയോ പ്രസവിക്കില്ലേ? ആയ പോയാലെങ്ങിനെ ശരിയാവും?"
"മാമയുടെ ഗിര്‍ഗിര്‍ സഹിക്കാം,സഫാറ (എംബസി)ഫിലിപ്പിന്‍ കസീര്‍ ഗിര്‍ ഗിറാണ്"


                                                                             ഇനിയുമുണ്ടേറെഉദാഹരണങ്ങള്‍. ഫിലിപ്പിന്‍സില്‍ നിന്നും ഒറ്റയായും കൂട്ടായും രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ സൗദിയിലെത്താറില്ല.പരശതം സംഘടനകളും അവയുടെയൊക്കെ "മഹാ നേതാക്കളോ" അവര്‍ക്കില്ല.പ്രവാസികളുടെ വിയര്പൂറ്റിയ പണം കൊണ്ട് വാങ്ങിയ വലിയ സഞ്ചികള്‍ വിമാനത്തില്‍ കേറ്റവെ ഒരു പാട് പൊയ് വാഗ്ധാന സഞ്ചികള്‍ ഇവിടെ ഇട്ടേച്ചു പോവുന്ന ഒരു നേതാവും അവരെ സന്ദര്‍ശിക്കാറില്ല!

                                                     വാല്‍കഷ്ണം: നേതാക്കളെയും മന്ത്രിമാരെയു സ്വീകരിക്കാനും അവരുടെയൊപ്പം നിന്ന് ഫോട്ടോയെടുക്കാനും തിക്കും തിരക്കും കൂട്ടുന്ന ഒരു പാട് "കരും പൊട്ടന്മാര്‍ " പ്രവാസ ലോകത്ത് ഉണ്ടായിരിക്കെ, അത്തരം പൊങ്ങു തടികള്‍ക്കു വംശ നാശം സംഭവിക്കില്ലെന്നു അക്കൂട്ടര്‍ക്ക്‌ നല്ല ഉറപ്പുണ്ടായിരിക്കെ ഇന്ത്യക്കാരായ പ്രവാസികള്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സൌകര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് വെറുതെ.

                                                           

Tuesday, October 11, 2011

ലൈംഗികബന്ധം,വ്യഭിചാരം,പീഡനം,ബലാല്‍സംഘം!

ചില വാക്കുകള്‍ക്കു കാലം ചെല്ലുമ്പോള്‍ അര്‍ത്ഥ വ്യത്യാസം വരുമത്രേ. ഉദാഹരണമായി "ഭയങ്കരം".ഭയം ജനിപ്പിക്കുന്നത് എന്നാണു ഈ വാക്കിന്റെ നേരായ അര്‍ഥം. ഭയങ്കര സത്വം, ഭയങ്കര അപകടം എന്നൊക്കെ പറഞ്ഞാല്‍ ശരിയായി.പക്ഷെ കാലം ചെന്നപ്പോള്‍ നല്ല കാര്യങ്ങള്‍ക്ക് ഒരു വിശേഷണമായി ഭയങ്കരം ഉപയോഗിച്ച് തുടങ്ങി.ഭയങ്കര സൌന്ദര്യം, ഭയങ്കര രുചി എന്നൊക്കെ പറയുന്നത് സൗന്ദര്യത്തിന്റെയും രുചിയുടെയും അങ്ങേയററമെന്ന അര്‍ഥം ലഭിക്കാനാണ്!
                          ഇത്രയും പറഞ്ഞത് അടുത്ത കാലത്തായി ലൈംഗിക ബന്ധം വ്യഭിചാരം എന്നീ വാക്കുകള്‍ക്കു പകരമായി പീഡനം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നത് കൊണ്ടാണ്.പെണ്ണൊരുത്തി ഏതെങ്കിലുമൊരു പുരുഷനോടൊത്ത് സ്വന്തം ഇഷ്ടപ്രകാരം കറങ്ങി ലൈംഗിക
ബന്ധതിലെര്‍പെട്ടു,(രണ്ടു പേരും ഒരുപോലെ അത് ആസ്വദിച്ചു) കുറെ കഴിയുമ്പോള്‍ "തന്നെ അയാള്‍ പീഡിപ്പിച്ചു"എന്നൊരു കുറിപ്പടി പോലീസിലേല്പിച്ചാല്‍ പിന്നെ സംഗതിയുടെ അര്‍ഥം തന്നെ മാറുന്നു.
ഏകദേശം ഒരു രണ്ടായിരാമാണ്ട്‌ വരെ "ബലാല്‍സംഘം" ചെയ്ത വാര്‍ത്തകളും കേസുകളും പത്രങ്ങളില്‍ കാണാറുണ്ടായിരുന്നു. ഇന്ന് പക്ഷെ ആ വാക്ക് കേള്‍ക്കാനേയില്ല!

തെക്കന്‍ കേരളത്തിലെ ഒരു വ്യവസായ പ്രമുഖനെ വശീകരിച്ചു അയാളില്‍ നിന്ന് ധാരാളം ധനവും മറ്റു സൌകര്യങ്ങളും നേടിയ ഒരു വീട്ടമ്മ താന്‍ ചോദിച്ച ലക്ഷങ്ങള്‍ കിട്ടുന്നില്ലെന്നായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയത് "പീഡിപ്പിച്ചു" എന്ന് പറഞ്ഞാണ്.ഒരു വിദേശ മലയാളിയുടെ ഭാര്യ, കാമുകന്‍ വിളിച്ചേടതൊക്കെ ചെന്ന് മെയ്യും മനസ്സും പങ്കു വെച്ചതിനു ശേഷം സംഗതി മാലോകരറിഞ്ഞപ്പോള് പോലീസില്‍ പരാതി കൊടുത്തതും തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാണ്.ഇത് പോലെ ഒത്തിരിയൊത്തിരി സംഭവങ്ങള്‍ എടുത്തു കാണിക്കാനാവും.
                                    ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു "പീഡിപ്പിച്ചു" എന്ന ഇണ്ടാസുമായി വരുന്ന പെണ്ണുങ്ങളോട് പോലീസ് സ്റെറഷനില്‍ വെച്ച് തന്നെ ആ വാക്ക് മാറ്റി എഴുതിക്കണം.വ്യഭിചാരം, ലൈംഗിക ബന്ധം എന്നീ വാക്കുകളുടെ പര്യായമായി പീഡനത്തെ മാറ്റരുത്.ബലാല്‍സംഗം നടന്നെങ്കില്‍ മാത്രം പീഡനമെന്നെഴുതാം. ഓരോ വാക്കിനുമുള്ള യഥാര്‍ത്ഥ അര്‍ഥം തിരിച്ചു കൊടുത്തു മലയാള ഭാഷയെ ഒന്ന് സഹായിക്കണമെന്നാണ് ലോക മലയാളി വൃന്ദത്തോട് അപേക്ഷിക്കാനുള്ളത്

Sunday, October 2, 2011

ഒരേ തിരക്കഥകള്‍ - പനിയും,പഠിപ്പും

ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ കേരളീയര്‍ ഒരേ തിരക്കഥയില്‍ രണ്ടു കാലങ്ങള്‍ കൊണ്ടാടാന്‍ വിധിക്കപ്പെട്ടവര്‍,യാതൊരുളുപ്പുമില്ലാതെ, നിസ്സംഗരായി .....

ഒന്നാം തിരക്കഥ:  ഓരോ വര്‍ഷവും മണ്‍സൂണ്‍ വരുന്നതോടെ ഈ തിരക്കഥക്കനുസരിച്ചു കാര്യങ്ങള്‍ നീങ്ങുകയായി.കേരളത്തിലെ പട്ടണങ്ങളായ പട്ടണങ്ങളിലും ഗ്രാമങ്ങളായ ഗ്രാമങ്ങളിലും കൂട്ടിയിട്ട മാലിന്ന്യങ്ങളില്‍മഴ  വന്നു നനച്ചു ചീഞ്ഞളിഞ്ഞ കൂമ്പാരങ്ങളില്‍ നിന്ന് രോഗങ്ങള്‍ പനിയുടെ രൂപത്തില്‍ജനങ്ങളെ ഉപദ്രവിച്ചു തുടങ്ങും.ചിലര്‍ പനിപിടിച്ചു കാലഗതി പൂകും. കേരളമോന്നടങ്കം പനി കീഴടക്കുമ്പോള്‍ മാധ്യമ രംഗവും പനിമയമാവും.പ്രതിപക്ഷം, പനി   കൊണ്ടുവന്നത് ഭരണ പക്ഷമാണെന്ന  മട്ടില്‍ സ്ടെജുകളില്‍ ഗീര്‍വാണം നടത്തും. അപ്പോഴേക്കും പനിയെ പറ്റിപ്പഠIക്കാന്‍  വടക്ക് നിന്നൊരു സംഘമെത്തും.പഠനം നടക്കും. അപ്പോഴൊക്കെ ഡോക്റെര്‍ര്മാരില്ലാത്ത ആശുപ്പത്രികളില്‍ പോയി ജനം വിറച്ചു  വിറച്ചു കഴിയും. സാവധാനം മഴ മാറുകയും പനി കുറയുകയും ചെയ്യും.പുതിയ വിഷയങ്ങല്‍ക്കുപിറകെയായി പിന്നെ ആള്‍ക്കൂട്ടം! കൂടുതല്‍ കൂടുതല്‍ മാലിന്ന്യം പരിസരങ്ങളില്‍ നിക്ഷേപിച്ചു അടുത്ത മഴക്കാലം വരെ ജനം ആഘോഷിച്ചു കഴിയും    (മാലിന്ന്യങ്ങളില്‍ നിന്നാണ് രോഗങ്ങള്‍ പിറക്കുന്നതും സംക്രമിക്കുന്നതും എന്നറിയാമായിരുന്നിട്ടും മാലിന്ന്യ സംസ്കരണത്തിന് ഫലപ്രദമായ ഒരു നടപടിയും ഒരു ഗ്രാമ പഞ്ചായത്തോ,ജില്ല സംസ്ഥാന ഭരണകൂടങ്ങളോ ഈ കാലയളവില്‍  ചെയ്യില്ല!)

രണ്ടാം തിരക്കഥ:പ്ലസ്‌ ടു റിസല്‍ട് വന്നു കോളേജു അഡ്മിഷന്‍ തുടങ്ങുന്നതോടെയാണ് ഈ തിരക്കഥക്കനുസരിച്ച് കാര്യങ്ങള്‍ ചലിച്ചു തുടങ്ങുക.മിക്ക വിദ്യാര്തികളും എന്ട്രന്‍സ് ടെസ്റ്റ്‌ എഴുതിയിട്ടുണ്ടാവും.ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ടാവും. ഈ ഘട്ടത്തില്‍ ഗവേര്‍ന്മെന്റും സ്വാശ്രയ മാനേജുമെന്റുകളും പല വിധ കോലാഹലങ്ങളും ഉണ്ടാക്കി വാര്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും.യുനിവേഴ്സിടികള്‍ അഡ്മിഷന്‍ ക്ലോസ് ചെയ്യാന്‍ കോളെജുകള്‍ക്ക്‌ നിര്‍ദേശം കൊടുക്കും. വൈകിയാണ് എന്ട്രന്‍സ് ടെസ്റ്റ്‌റിസല്‍ട് വരിക. മെഡിക്കല്‍- എന്ജിനിയരിംഗ്-പാര മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം നേടി ഇവരിലേറെ പേരും കോളേജു വിട്ടു പോവും.കോളേജുകളില്‍ ഒരു പാട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും, പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങളില്‍.( സംശയമുണ്ടെങ്കില്‍ അടുത്തുള്ള കോളേജുകളില്‍ അന്വേഷിച്ചു നോക്കുക)

Saturday, September 24, 2011

നിങ്ങള്‍ക്കറിയാത്തത്

മൊബൈല്‍ ഫോണിത്രയൊന്നും സാര്‍വത്രിക മല്ലാത്തൊരു കാലത്തെഴുതിയ ഈ ലേഘനം ഇന്നും പ്രസക്തമാണെന്നത്‌ കൊണ്ട് വീണ്ടും വായനക്കാരുടെ മുന്നിലേക്കിടുന്നു

Wednesday, September 14, 2011

കേരളമെന്ന പേര് കേട്ടാലോ..........!

                                                                  തലക്കെട്ട്‌ വായിച്ചു, തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പൂരിപ്പിക്കാന്‍ വരട്ടെ. അത്ര ആശാവഹമല്ല കാര്യങ്ങള്‍. കുടിയന്മാരുടെ സ്വന്തം നാട് എന്ന് ഇതിനകം കീര്‍ത്തി കേട്ട കേരളത്തിലെ ആളോഹരി മദ്യ ഉപഭോഗം 8 .3 ലിറററാണ് ഇന്ത്യയുടെ മൊത്തം കണക്കെടുത്താല്‍ ഇത് വെറും ൦.75 ലിറററാണ്.ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 10 .5 പേര്‍ എന്ന കണക്കിലാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ വെവരവും വിദ്യാഭ്യാസവുമുള്ള കേരളത്താന്മാര്‍ 25 .3 എന്ന തോതിലാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 1 .1 ശതമാനം പേരാണ് വിവാഹ മോചനം ചെയ്യുന്നതെങ്കില്‍ കേരളത്തിലിത്‌ 3 .3 ശതമാനമാണ്.ഗാര്‍ഹിക പീഡന വിഷയത്തില്‍ ദേശീയ ശരാശരി 5 .3 ശതമാനമാണെങ്കില്‍ കേരളത്തിലത്ത് 11 .8 ശതമാനമാണ്


                     കുട്ടികളുടെ കാര്യമാണ് വലിയ കഷ്ടം. കേരളത്തിലെ ആറ് വയസ്സിനു താഴെയുള്ള ഓരോ നൂറു കുട്ടികളിലും ഒന്നെന്ന തോതില്‍ ബുധിമാന്ദ്യമുള്ളവരാന്.
പത്തു ശതമാനം കേരളീയരും എന്തെങ്കിലും മാനസിക വൈകല്ല്യമുള്ളവരാണെന്ന്ന്നു,ആരോഗ്യ രംഗത്തെ ഫണ്ട് വിനിയോഗത്തെക്കുറിച്ച സി. എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയത്തിനു പഴുതില്ല. ഏതെല്ലാം തട്ടിപ്പ് പരിപാടികളുണ്ടോ,പണം ചുമ്മാ ഇരട്ടിക്കുമെന്ന് കേട്ടാല്‍ കേരളീയന് അതില്‍ നിക്ഷേപിക്കാന്‍ പണത്തിനു യാതൊരു മുട്ടുമില്ല. സ്വന്തം വരുമാനവും,കടം വാങ്ങിയതും മൊത്തം "നിക്ഷേപിച്ചു" മതിവരാതെ കുടുമ്പക്കാരുടെയും അയല്‍ക്കാരുടെയും കൂടി പണം എങ്ങിനെയെങ്കിലും ഈ ഇരട്ടിപ്പ് തട്ടിപ്പുകളില്‍ നിക്ഷേപിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെ മലയാളിത്താനുണ്ട്!
                                                               പീഡനത്തിന്റെ നാനാവിധ സാധ്യതകളിലും പ്രായോഗിക ഗവേഷണം നടത്തുന്ന മലയാളിക്ക് മാനസിക രോഗമുണ്ടെന്ന് പറയുന്നത് കളവോ,അതിശയോക്തിയോ ആവില്ലല്ലോ!
                         ഇനി പറയൂ, കേരളമെന്നു കേട്ടാല്‍ നരമ്പുകളില്‍ ചോര "തിള
ക്കുക" തന്നെയല്ലേ വേണ്ടത്!


Wednesday, September 7, 2011

അത്രക്കങോട്ട് സുഖിപ്പിക്കണൊ സഖാവെ?

+                                             നട്ടുച്ച വെയിലത്ത് നിന്നു ഇപ്പോള്‍ രാത്രിയാണെന്നു പറഞാല്‍ 'വളരെ ശരി' എന്നു ഉച്ചത്തില്‍ സമ്മതിച്ചു തരുന്ന ചില ഏറാന്‍ മൂളികളുണ്ടാകും ഇവരെക്കുറിച്ചു "ശുമ്ബന്മാര്‍ " എന്നാണു വിവരമുള്ളവര്‍ പറയുക. മുകളിലുള്ള വാര്‍ത്ത ശകലം വായിച്ചു നോക്കൂ,പകലിനെന്തൊരു ഇരുട്ടു അല്ലെ!
                                     എന്റെ കൂടെ ബി എഡിനു പടിച്ച തിരുവമ്പാടിക്കാരന്‍ ജോസ് പ്രസാദ് ഒരു പ്രശസ്ത ഹയര്‍ സെകന്ടറി സ്കൂള്‍ അധ്യാപകനാണു. നല്ല്ലവന്, പരോപകാരി എന്നീ വിശേഷങളെല്ലാം നന്നായി ചേരുന്ന അധേഹതിന്റെ രന്ടു മക്കള്‍ സ്കൂള്‍ വിട്ടു മുക്കത്തിനടുത്ത അവരുടെ വീട്ടില്‍ വന്നിറങവെ ടിപ്പര്‍ ലോറി തട്ടി മരണപ്പെട്ടതു നാടൊന്നടങ്കം വര്ധിച സങ്കടതോടെയാണ്‌ ശ്രവിച്ചതു.
വൈകുന്നേരം സ്കൂള്‍ വിട്ട സമയതു പൊലും ഒട്ടും ശ്രധയില്ലാതെ ആര്തി പൂന്ട ഒരു ഡ്രൈയ്വ്വരുടെ ലക്കു കെട്ട ഡ്രൈവിങ് ജോസിന്റെ ഇളയ കുട്ടിയെ അമ്മയുടെ കണ്മുന്നില്‍ വെച്ചു തന്നെ കുരുതി കൊടുത്തു.മൂത്ത കുട്ടി ഒരാഴ്ച കഴിഞു ആസ്പത്രിയില്‍ വെച്ചും മരിച്ചു.എനിക്കു നേരിട്ടറിയാവുന്ന ഈ ദുരന്തം നടന്നിട്ടു മാസങളെ ആയിട്ടുള്ളു.
                                                എന്റെ നാടിനടുത്തു കരിപ്പൂര്‍ എയര്‍ പോര്ട്ട് പ്രവര്ത്തിയിലെര്പ്പെട്ട റ്റിപ്പര്‍ ലോറികള്‍ എത്ര ജീവനാണു കൊത്തിയെടുത്തതു!കേരളത്തിലെ ഏത് ഗ്രാമത്തിനും വെകിളിയെടുത്ത് പായുന്ന ടിപ്പര്‍ ലോറികല്‍ക്കടിയില്‍ പെട്ട് മരണം ഏറ്റു വാങ്ങിയ ഒരു പാട് പേരുടെ വേദനയുടെ കഥ പറയാനുണ്ടാകും.ഈ മരണപ്പാച്ചിലും ആര്ത്തിയുമൊക്കെ വെടിഞ്ഞു മാന്യമായി ശ്രദ്ധിച്ചുവേണം ടിപ്പര്‍ ലോറികളോടിക്കാന്‍ എന്ന് ഉപദേശിച്ചു നേരെയാക്കുന്നതിനു പകരം സഖാവ് ഇ.പി.ജയരാജന്‍ സദസ്സിന്റെ കയ്യടി വാങ്ങാന്‍ എത്ര വലിയ കളവാണ് പറഞ്ഞത്!
                                      സുഖിപ്പിക്കാം പക്ഷെ തലയിലെ പേനെടുത്തു പൊട്ടിച്ചു കൊടുത്തും,ചെവിയിലൊരു കോഴി തൂവലിട്ടു തിരിച്ചു കൊടുത്തും, കാല്‍ വിരലുകള്‍ പൊട്ടിച്ചുമോക്കെയുള്ള ഈ സുഖിപ്പിക്കലുണ്ടല്ലോ അതിനു തോന്ന്യാസമെന്നാണ് പറയേണ്ടത്. തല്‍ക്കാലം കുറച്ചു പേരുടെ കയ്യടി കിട്ടും, പക്ഷെ അപ്പുറത്ത് പത്രം വായിക്കുകയും കാര്യങ്ങള്‍ നേരാം വണ്ണം വിലയിരുത്തുകയും ചെയ്യുന്ന വെവരമുള്ള മനുഷ്യരിരിക്കുന്നുണ്ട് സഖാവേ . നല്ല ബുദ്ധിവരട്ടെ. ലാല്‍ സലാം.

Wednesday, July 27, 2011

ബൂര്‍ഷ്വാസി

ഓഫീസിലെ പൊട്ടിപ്പൊളിഞ്ഞ കസേരയിലിരുന്നു ഫയലുകള്‍ നോക്കിക്കൊണ്ടിരുന്ന നേതാവിന്റെ തുടയില്‍ മൂട്ട കടിച്ചു.
      നേതാവ് ചാടിയെഴുന്നേറ്റു കസേരയുടെ വിടവില്‍ നിന്നു മൂട്ടയേപുരതെടുതിട്ടു. തന്റെ രക്തം കുടിച്ചു വീര്‍ത്ത മൂട്ടയെ കണ്ടപ്പോള്‍ നേതാവിന് ദേഷ്യം വന്നു.
     മൂ ട്ടയെ ചെരിപ്പിനടിയിലിട്ടു ചവിട്ടി യരക്കാന്‍ തന്നെ നേതാവ് തീരുമാനിച്ചു പക്ഷെ മാര്‍ക്സിന്റെ  ഉറച്ചൊരു അനുയായിയായ നേത്വിന്റെ മനസ്സാക്ഷി അയാളെ അതില്‍ നിന്നു തടഞ്ഞു.
      ആ മൂട്ട അധ്വാച്ചിട്ടല്ലെ രക്തം സമ്പാദിച്ചത്? അതിനെ  കൊന്നാല്‍ താന്‍ ബൂര്‍ഷ്വാ മുതലാളിത്ത വ്യവസ്ഥിതിയുടെ പിണിയാളാവില്ലെ   ?
പാടില്ല , നേതാവ് തന്റെ കോപം അടക്കിപ്പിടിച്ചു.
      എന്നാല്‍ മറ്റൊരു ചിന്താ  നേതാവിനെ വിഷമിപ്പിച്ചു. പാവപ്പെട്ട തന്റെ രക്തം ഊറ്റിക്കുടിച്ച ആ മൂട്ടയല്ലേ മുതലാളിത്തത്തിന്റെ പ്രധിനിധി! നേതാവ് ധര്‍മ സങ്കടത്തിലായി.

പിന്നറീവ്.
കൊതുകിന്റെ കൂട്ടുകാരനെ ക്കുറിചു എന്തേ മിന്ടാതത് എന്ന കൂട്ടുകാരുടെ കമ്മാന്റിനുള്ള "ചുട്ട" മറുപടിയാണ്പ്പ്രാവശ്യം 
  Pre-Degree പഠനകാലതെഴുതിയ ഈ മിനിക്കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് (1980 ഡിസംബര്‍ 27 ) പ്രസിദ്ധീകരിച്ചു വന്നത്.പിന്നെ വളരെക്കഴിഞ്ഞാണ് ആ പദത്തിന്റെ  ശരിയായ ഉച്ചാരണവും വിചിത്രമായ സ്പെല്ലിങ്ങും(bourgeeoisie =middle class in the society അറിയുന്നത്, ആ വാക്ക് ഉപയോഗിചു ഉപയോഗിചു അര്‍ഥം മാറീയതാനെന്നറീയുന്നത്‌!  

Sunday, July 17, 2011

ഉത്തരം

                                  " കൊതുകിന്റെ പരമാവധി ആയുഷ്കാലമെത്ര? " പരീക്ഷയുടെ ചോദ്യത്തിനു കുട്ടി ഉത്തരമെഴുതി.
                                                                                                                                                                                                                                                      = അത് കൊതുക് ഏതു മേഖലയില് പ്രവര്ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . ഉദാഹരണമായി, കൊതുക് മതരംഗത്താണെങ്കില് അണികളെല്ലാവരും നരകത്തിനു പാകമായ  വിറകായി
 എന്നുറപ്പാകും വരെ,
                                             രാഷ്ട്രീയ രംഗതാണെന്കില് പ്രവര്തകരെല്ലാവരുടെയും ശരീരത്തില് ഇനിയൊരിറ്റു രക്തം പോലും ബാക്കിയില്ല ,നീരയിക്കഴിഞ്ഞുവേന്നുറപ്പാകും വരെ:
                                                                                                                                                                                                                                                                                                                                                                                                              ഇനി മീഡിയ രംഗത്താണെങ്കില് അനുവാചകരുടെ സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും വരെ.
                                                                                                                                                                                        പിന്നെ സമാധാനത്തോടെ കൊതുക് ഒരു മൂളിപ്പാട്ടും പാടി
ക്ഷീരമുള്ള ഒരകിടും തേടിപ്പോകും. എന്നിട്ട് പുലര്ച്ചെ 4.15 ന്റെ കറവക്കാരനെയും കാത്തിരിക്കും!

Monday, June 27, 2011

രാവിന് നന്ദി

പകല്‍ വെളിച്ചത്തില്‍,
വിവാഹ മാര്‍ക്കറ്റില്‍ ,
വിലപേശലിനോടുവില്‍,  
വിറ്റ് പോവാത്ത,
കന്യകയുടെ നൊമ്പരങ്ങള്‍,
ഒളിപ്പിച്ചു വെച്ചതിനു.                
                                                                                
രാവിനു നന്ദി,
വൃദ്ധ സദനത്തില്‍ ചേര്‍ത്ത്,
പിരിഞ്ഞുപോയ മക്കളെയോര്‍ത്തു,
വിലപിക്കുന്ന അമ്മയുടെ,                                            
തേങ്ങലുകള്‍ക്ക് മറയായി നിന്നതിനു.

ആ നൊമ്പരവും,ആ തേങ്ങലും,
മൃഗ കുലത്തിലേതെങ്കിലും,
കണ്ടിരുന്നുവെങ്കില്‍,
അവയുടെ പരിഹാസച്ചിരി,
എന്റെ നേരെയുമുണ്ടാവുമായിരുന്നല്ലോ!

രാവിനു നന്ദി,ഒരു പാടൊരുപാട് നന്ദി

Wednesday, June 22, 2011

ഫസല്‍ ഗഫൂര്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ്.

                                         ആരൊക്കെയാണ് നമ്മെ പറ്റിച്ചു കൊണ്ടിരിക്കുന്നത്! സാമ്പത്തികമോ, സാമുദായികമോ, പ്രാദേശികാമോ ആയി മേല്തട്ടിനു താഴെയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ പറ്റിക്കപ്പെടുന്നതിനു കയ്യും കണക്കുമുണ്ടാകില്ല. (നിങ്ങളുടെ സ്ഥാനം നോക്കാന്‍ കയ്യിലുള്ള റേഷന്‍ കാര്‍ഡ് ഒരു മാനദണ്ഡമേയല്ല കേട്ടോ)
                                                      പലതരം പിന്നാക്കാവസ്ഥകള്‍ പരിഹരിക്കാന്‍ ഭരണ ഘടനാപരമായും സര്‍ക്കാര്‍ തലത്തിലും പല വിധ പദ്ധധികള് ആസൂത്രണം ചെയ്തു വെച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ അവഗണിക്കപ്പെടുന്നവര്‍ അവഗണിക്കപ്പെട്ടു കൊണ്ടേയിരിക്കും.
                                        എണ്‍പതുകളില്‍ ഡിഗ്രിയും പി.ജിയുമൊക്കെ പാസ്സായി വന്ന എന്റെ തലമുറ ഏറെ കേട്ട പദമായിരുന്നു"സ്പെഷല്‍ റിക്രൂട്മെന്റ്റ്"! എം.എസ്.എസ്, മെക്ക എന്നീ സംഘടനകള്‍ മുസ്ലിം, ദളിത്‌, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവക്കിടയില്‍ ധാരാളം പഠനങ്ങള്‍ നടത്തിയ ശേഷം കേരളത്തിലെ പൊതു തൊഴില്‍ രംഗത്ത് ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നേ കുറവാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനകം പ്രസിധീകരണമാരംഭിച്ചു ഒട്ടൊക്കെ ജനകീയമായിക്കഴിഞ്ഞിരുന്ന " മാധ്യമം" പത്രത്തിലും,ദളിത് വോയ്സ് , എം.എസ് എസ്.ജേര്‍ണല്‍ എന്നിവയിലും ഇത് സംബന്ധമായ ഒട്ടനവധി ലേഘനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയും ചെയ്തിരുന്നു. അക്കാലത്തെ അഭ്യസ്ത വിദ്യരെന്ന നിലയില്‍ ഞാനടക്കം ഒട്ടനവധി ചെറുപ്പക്കാര്‍ ഞങ്ങളെ "ഗേര്‍മെന്റ്റ്‌" കൊത്തിയെടുത്തു ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു . അക്കാലത്ത് ലീഗിന്റെ സ്റെറജുകളില്‍ പ്രാസംഗികര്‍ ഞങ്ങളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചത്‌.

എവടെ , ഒന്നും സംഭവിച്ചില്ല. കോഴിക്ക് മുല വന്നില്ലാന്ന്!

                                                           അക്കാലത്തു വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എം.ഇ.എസ് സ്ഥാപനങ്ങള്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. പക്ഷെ തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ അവര്‍ക്ക് മുഖ്യം പണമായിരുന്നു.അക്കാലത്ത്‌ ബിരുദാനന്ത ബിരുധമുന്ടായാല്‍ ജോലിയുറപ്പാണെന്നൊരു വിശ്വാസമുണ്ടായിരുന്നു.എം.ഈ.എസ് കോളേജുകളില്‍ ഇന്ഗ്ലിഷ് ലക്ചറര്‍ പോസ്ട്കള്‍ ഒഴിവുന്ടെന്നറിഞ്ഞു ഞാനും അപേക്ഷിച്ചു.അന്ന് കോഴിക്കോട്ടെ അവരുടെ ഓഫീസില്‍ ചെന്ന എന്നോട് ഓഫീസ് സെക്രടറി ചോദിച്ചത് "മോന്‍ മഹര്‍ എന്ത് കൊടുക്കും?" എന്നായിരുന്നു.അക്കാലത്ത്‌ എം.ഈ. എസിന് 'മണി എണിംഗ് സൊസൈറ്റി' എന്നൊരു ഓമനപ്പെരുണ്ടായിരുന്നു.

                               ആ വിഷയം വിടാം.


                                                 ഇന്നിപ്പോള്‍ എം.ഈ.എസ് സംസ്ഥാന പ്രസിടന്റ്റ് ഫസല്‍ ഗഫൂര്‍ സ്വാശ്രയ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മെഡിസിന്‍
എന്ജിനിയരിംഗ് സീറ്റ് വിഷയത്തില്‍ നേരായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്.പിന്നാക്ക സമുദായമായ ക്രിസ്ത്യന്‍ വിഭാഗം
പ്രധിനിധാനം ചെയ്യുന്ന ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ പറ്റിക്കല്‍ പരിപാടിയെ നിശിതമായി ആക്രമിച്ചു പൂച്ച് പുറത്തു ചാടിക്കുന്ന ഫസല്‍ ഗഫൂറിന്റെ ശൈലിയില്‍ ഞാനടക്കമുള്ള പലരും ആവേശ ഭരിതരാണ്.ഈ മാനേജ്മെന്റും,അമൃതയും പരിയരക്കാരും നമ്മളെ പറ്റിച്ചു കൊണ്ടിരിക്കയായിരുന്നു അല്ലെ, വര്‍ഷങ്ങളോളം?
പിന്നാക്ക സംവരണ വിഷയം ആരെടുത്തിട്ടാലും ഉടനെ "മുന്നോക്കക്കാരിലെ പാവതതാന്മാരെ ആരു 'ലച്ചിക്കും ന്റെ തൈവേ? എന്ന ഒരു മറു ചോദ്യം പരിചയാക്കി, സാമുദായിക സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നുവെന്ന സത്യത്തെ മറച്ചു വെക്കാന്‍ ബോധ പൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്.

                                                     ഇവിടെയാണ്‌ ഫസല്‍ ഗഫൂറിന്റെ സംവരണ കാര്യത്തിലുള്ള തുറന്ന സംവാദത്തിനുള്ള വെല്ലുവിളി പ്രസക്തമാകുന്നത്.ഫസല്‍ ഗഫൂറിന്റെ പല പ്രസംഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്.വിഷയങ്ങള്‍ നന്നായി പഠിച്ചു അവതരിപ്പിക്കുന്ന അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് ഒരു വാചകം വെട്ടിമാറ്റാനോ,ഒന്ന് ചേര്‍ക്കാനോ നമുക്ക് കഴിയില്ല. അതുകൊണ്ട്  തന്നെ അദ്ധേഹത്തിന്റെ വെല്ലുവിളി എറ്റെടുക്കുന്നവര്‍ രണ്ടു വട്ടം ആലോചിച്ചു വേണം അങ്ങിനെ ചെയ്യാന്‍.
                                        ഒരു കാര്യമുറപ്പാണ്. ഫസല്‍ ഗഫൂറിന്റെ ഇന്നത്തെ കര്‍ക്കഷമായ നിലപാടുകള്‍ ഭാവിയിലെങ്കിലും സ്വാശ്രയ സ്ഥാപനങ്ങളുടെ സീറ്റ് വിഭജന കാര്യത്തില്‍ കൃത്യമായൊരു രൂപ രേഖയുണ്ടാക്കാന്‍ പര്യാപ്തമാവും.( പല വിധ കോര്പറേഷനുകളും കമ്മിറ്റികളും ഓഹരി വെപ്പിനായി കിടക്കുന്നു. സര്‍ക്കാരിന്റെ അത്തരം ഒഫറുകളില്‍ അദ്ദേഹം വീഴാതിരുന്നാല്‍.  ഞാന്‍ പറഞ്ഞു വരുന്നത് പല തരം സ്ഥാനങ്ങള്‍ ഓഫര്‍ ചെയ്യപ്പെടുമ്പോള്‍ അത് വേണ്ടെന്നു വെക്കണമെന്നാണ്‌.സ്വാശ്രയ പ്രശ്നത്തിലായാലും വലതു പക്ഷ സംഘടനകളെപ്പോഴും മനെജ്മെന്റിനോപ്പമാവാനെ തരമുള്ളൂ. കിട്ടിയ കാലത്ത് ഒന്നും ചെയ്യാതെ ഇപ്പോള്‍ കുന്തിരിയെടുതോടുന്ന ഇടതു പക്ഷ സംഘടനകളുടെ സൂക്കേട്‌ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അവര്‍ക്ക് സാധാരണയായി പിടിപെടാറുള്ള 'ചെനയിറക്കമെന്ന സൂക്കെടാണ്. അതിലുമില്ല സാധാക്കാരന് പ്രതീക്ഷ. )

ഒരപേക്ഷ: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറച്ചു കൂടി ഒരുഷാറു കാണിക്കണം. നഹ സാഹിബിനെ പറയിപ്പിക്കരുത്. ഒരു ചര്‍ച്ചയൊക്കെ കഴിഞ്ഞാല്‍ തീരുമാനങ്ങള്‍ മീഡിയക്ക്‌ മുമ്പില്‍ നേരിട്ട് പറയണം. പരിചയ സമ്പന്നനാണ് മാണിസാര്‍ പറയട്ടെ എന്ന് വെക്കരുത്.മാണി സാര്‍ പരിചയ സമ്പന്നനാണ് 'പല കാര്യത്തിലും'. ഓര്‍മ്മവേണം!
                                                                              For cartoon: courtesy : Cartoonist Schwadron

Saturday, June 18, 2011

കാറ്റ് വില്‍ക്കാം,കോടീശ്വരനാവാം

                                                                       വര്‍ത്തമാന കാല ഇന്ത്യയില്‍ എളുപ്പം പണമുണ്ടാക്കാവുന്നതും ഒട്ടേറെ അനുയായികളെ നേടിയെടുക്കാവുന്നതും ആയ ബിസിനെസ്സേതു എന്ന ചോദ്യത്തിനുത്തരം കാറ്റ് വില്‍പ്പന എന്നാണ്‌.അന്തരീക്ഷതതിലൂടെ വെറുതെ പാറിപ്പറന്നു കടന്നു പോവുന്ന കാറ്റിനെ ശരീരതതിനെങ്ങിനെ പ്രയോജനപ്പെടുതതാമെന്നു സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പ് തന്നെ നിസ്വാര്‍തരായ മാമുനിമാര്‍ പഠിപ്പിച്ചിട്ടുണ്ട്. ലൌകികമായ സുഖ സൌകര്യങ്ങള്‍ വെടിഞ്ഞു മാനവ കുലത്തിനു സേവനം ചെയ്തിരുന്നവാരായിരുന്നല്ലോ അവര്‍.!

                                   വര്‍ഷങ്ങള്‍ക്കിപ്പുറം അവരുടെ വേശ ഭൂഷാധികള്‍ മാത്രം അനന്തരമെടുത്തു അവരുടെ മനസ്സിന്റെ നന്മകളൊരു തരത്തിലും
അനുകരിച്ചു കൂടെന്ന വാശിയോടെ വേഷ പ്രച്ചന്നരായ ഒട്ടനേകം സ്വാമിമാരുടെ നാടായിരിക്കുന്നു ഇന്ത്യ. വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹീറോയായ ബാബ രാംദേവിനെ നോക്കൂ. കോടികളുടെ ആസ്തിയുള്ള ഈ സന്ന്യാസിയുടെ മുടക്ക് മുതലെന്താണ്? വലിയൊരു ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ധേഹത്തിന്റെ മൂല ധനമെന്തായിരുന്നു? ഉത്തരം "കാറ്റ്" എന്നാണ്‌.

                                                         ഞാന്‍ പറയുന്നത് കളവണെങ്കില്‍ ബാബ രാംദേവിന്റെ ജീവ ചരിത്രം പരിശോധിച്ച് നോക്കൂ. ഒരു സാധാരണ കുടുമ്പത്തില്‍ പിറന്ന ഇദ്ദേഹം കൂടുതല്‍ കാലം സ്കൂളിലും
കോളേജിലും പോയി സമയം വെറുതെ കളഞ്ഞില്ല.യോഗ വിദ്യയില്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചില്ല. പരമ്പരാഗതമായി കിട്ടിയ അറിവ് കാശാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു ഇന്നിപ്പോള്‍ 1100 കോടിയാണത്രേ കക്ഷിയുടെ ആസ്തി!

                               വടക്ക് ഭാഗത്തെ യോഗ സ്നേഹികള്‍ക്ക് രാം ദേവാണ്. യോഗാചാര്യനെങ്കില്‍ ഇങ്ങു തെക്ക് കുത്തകയവകാശപ്പെടുന്നത്. ശ്രീ ശ്രീ( രണ്ടെണ്ണം മതിയോ? ) രവിശങ്കര്‍ ആണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രവിശങ്കറിന്റെ യോഗ കേന്ത്രങ്ങള്‍ക്കും ലോകത്ത് പലയിടത്തും ശാഖകളുണ്ട്. യോഗക്ക്" ആര്‍ട്ട് ഓഫ് ലിവിംഗ്" എന്ന് പേരിട്ടു വിപണനം നടത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം തന്റെ പുതിയ കണ്ട് പിടുത്തം ആണെന്ന മട്ടില്‍ പ്രാണായാമത്തിനു മറ്റു ചില പേരുകള്‍ നല്‍കിയിരുന്നു. ഒരു പത്തു വര്‍ഷം മുമ്പ് ഇവരുടെ ഒരു കേമ്പില്‍ തിരുവനതപുരത്ത് ഞാനും പങ്കെടുത്തിരുന്നു.

                                                യോഗാചാര്യ ഗോവിന്ദന്‍ നായരുടെ പുസ്തകങ്ങള്‍ വായിച്ചു യോഗയിലും പ്രകൃതി ചികിത്സയിലും ഒരിത്തിരി കമ്പം കയറിയ നാളുകളില്‍, യു,ജി സി യുടെ ഒരു കോഴ്സില്‍ പങ്കെടുക്കവേ ഒഴിവു ദിവസങ്ങളില്‍ അവിടെയടുതൊരു ആര്‍ട്ട് ഓഫ് ലിവിംഗ് കേമ്പുണ്ടെന്നു കേള്‍ക്കുന്നത്. യോഗയോട് കമ്പം കയറിയ എന്റെ ഒരു സുഹൃത്തിനോടൊപ്പം കേമ്പില്‍ പങ്കെടുത്തു. പുതിയതായി ഒന്നുമില്ല. ഒരു ഡിസ്കഷന്‍ സെഷനില്‍ ജീവ വായു, മൃത വായു എന്നൊക്കെയുള്ള പദങ്ങളുടെ അര്‍ത്ഥത്തെ ചൊല്ലി ചില തര്‍ക്കങ്ങളുണ്ടായി. മനുഷ്യന് ഒക്സിജെന്‍ ജീവ വായുവും ഉച്ച്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൃത വായുവുമാണെങ്കില്‍ ചെടികളെ സ്സമ്പന്ധിച്ചു കാര്യങ്ങള്‍ തിരിച്ചല്ലേ എന്ന എന്റെ ചോദ്യത്തിനു ത്രുപ്തികരമായൊരു മറുപടി ലഭിച്ചില്ല.
                                                                      

                                                      എനിക്കുണ്ടായിരുന്ന ഒരു പാട് സംശയങ്ങള്‍ ബാക്കിയായിക്കൊണ്ടാണ് ഒരു വലിയ സംഖ്യ മുടക്കിയ ഞാനടക്കമുളള പലരും പുറത്തു പോന്നത് എന്റെ ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. യോഗയില്‍ പ്രാണ വായുവിനു പ്രധാനമായൊരു സ്ഥാനമാണുള്ളത്. വായു മലിനീകരണമേറിയ പട്ടണങ്ങളില്‍ ( ഉദാഹരണത്തിന് ദല്‍ഹി )യോഗ ചെയ്യുന്നവര്‍ ഈ മലിന വായുവിനെയല്ലേ മൂക്കിലൂടെ വലിച്ചു കേറ്റി കുറെ നേരം
ശരീരത്തില്‍ തങ്ങി നിര്‍ത്തുന്നത്? അത് ആരോഗ്യകരമായൊരു സമീപനമാണോ? .

                                          ചോദ്യങ്ങള്‍ക്കൊന്നും പഴുതില്ല. 31 ചാനലുകളാണ് ബാബ രാംദേവിന്റെ യോഗ മുറകള്‍ സംപ്രേഷണം ചെയ്യുന്നത്. എയ്ഡ്സിന് മരുന്നായി യോഗയും കാന്‍സറിനു മരുന്നായി പ്രാണായാമവും അദ്ദേഹം " കണ്ട് പിടിച്ചിട്ടുണ്ട്". ശ്രീ ശ്രീ രവി ശങ്കറുടെ
ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടികള്‍ക്കും ഒട്ടേറെ പേര്‍ പങ്കെടുക്കുന്നുണ്ട്. ഉയര്‍ന്ന ഫീസാണ് ഇതിനൊക്കെ ഈടാക്കുന്നത്.

                                             അത് കൊണ്ട് യോഗ പഠിച്ചോളൂ. സംശയമില്ല അത് ആരോഗ്യപൂര്ണമായ ജീവിതത്തിനു വളരെ നല്ലതാണ്. " വല്ലഭനു പുല്ലും ആയുധം" എന്ന് കേട്ടിട്ടില്ലേ. മനസ്സ് വെച്ച് ചില ഗിമ്മിക്കുകളിലൂടെ അവതരിപ്പിച്ചാല്‍ കാറ്റ് വിറ്റ് കോടീശ്വരനാവാം.  രാം ദേവിനെ
ഒരു മാതൃകയാക്കി  കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യാതിരിക്കാനുള്ള
 മിനിമം ബുദ്ധി സ്വന്തമായുണ്ടായാല്‍ നന്ന്.

                                                ഇതൊക്കെ പറയുമ്പോഴും എന്തിനും ഒരു യോഗം വേണമെന്നത് മറക്കുന്നില്ല

           ഒടുക്കത്തെ സംശയം: യോഗാചാര്യ ഗോവിന്ദന്‍ നായര്‍ എന്റെ   അറിവില്‍ പെട്ടെടത്തോളം യോഗയെക്കുറിച്ചും  പ്രകൃതി   ചികിത്സയെക്കുറിച്ചും ആധികാരികമായ അറിവുള്ള പല യോഗാചാര്യന്മാരില്‍ ഒരാളാണ്.( ചില നല്ല പുസ്തകങ്ങളും ഇദേഹതിന്റെതായുണ്ട്) ഔപചാരികമായും നല്ല വിദ്യാഭ്യാസവുമുള്ള ഇത്തരം ആളുകളെ വിട്ടു ജനങ്ങളെന്തേ തരികിട
 സ്വാമിമാരുടെ പിറകെ പോകുന്നു?

Tuesday, May 31, 2011

ശ്യാമളയുടെ കല്ല്യാണം -കല്ല്യാണ സി.ഡി യില് കാണാത്തത്.

      പശ്ചാത്തലം :   കല്യാണ തലേന്ന് ശ്യാമളയുടെ വീട്.ചായ സല്ക്കാരം നടക്കുന്നു. കുറച്ചകലെ നിന്ന് ജനരേടരിന്റെ ശബ്ദവും ലൌഡ് സ്പീക്കറിലൂടെ സിനിമാ പാട്ടും കേള്ക്കാം.

                  സീന് 15 .     വീടിന്റെ കോലായുടെ ചാരുപടിയോടു ചേര്ന്ന് ശ്യാമളയുടെ ഒരു ബന്ധു അമ്മിണിയേടതി നില്ക്കുന്നു.മുപ്പ്തുകളിലാണ് പ്രായം.അവരോടു ചേര്ന്ന് അയല്പക്കത്തെ കോളേജു പയ്യന് സുകു സംസാരിച്ചു കൊണ്ട് നില്ക്കുന്നു. സുകുവിന്റെ കയ്യും മുട്ടിന്കാലും ഇടയ്ക്കിടെ അമ്മിണിയേടതതിയെ സ്പര്ശിക്കുന്നുണ്ട്. അവനെ കൂടുതല് പ്രയാസപ്പെടുതേതനടെന്നു കരുതി അവര് അവനോടു കുറച്ചധികം അടുത്ത് നില്ക്കുന്നു.(ഇവിടെ കണ്ണടച്ച് പാല് കുടിക്കുന്ന ഒരു പൂച്ചയുടെ ക്ലിപ്പിംഗ് ആവാം.ഈ ക്ലിപ്പിംഗ് കരുതി വെക്കാം, പലയിടത്തും ഇത് ആവശ്യമായി വരും)

                      സീന് 29.     ചായ തയാറാക്കി ക്കൊണ്ടിരിക്കുന്ന ഗോപാലേട്ടന് വിളിച്ചു പറയുന്ന ശബ്ദം കേള്ക്കാം " ആരെങ്കിലും സ്റ്റോര് റൂമില് പോയി കുറച്ചു പഞ്ചസാര എടുത്തു കൊണ്ട് വരിന്" അത് തന്നോദാനെന്ന മട്ടില് സുകു"ദാ. ഇപ്പം കൊണ്ട് വരാം എന്ന് പറയുന്നു.അവന് സ്റ്റോര് റൂമിലേക്ക്, പിന്നാലെ അവനെ സഹായിക്കാന് അമ്മിണിയേടതതിയും.

                         സീന്30.       സ്റ്റോര് റൂമിലേക്ക് അടുത്ത മുറിയില് നിന്നുള്ള പ്രകാശമേയുള്ളൂ. ഒരു പ്ലാസ്ടിക് ബക്കറ്റ് പിടിച്ചു കൊടുക്കുന്നതിലേക്ക് സുകു വലിയ കാര്യമെന്തോ ചെയ്യുന്നെന്ന മട്ടില് പഞ്ചസാര ചൊരിയുന്നു.പഞ്ചസാര പുറത്തു പോവാതിരിക്കാന് ശ്രദ്ധിക്കുന്നെന്ന മട്ടില് അവര് കഴിയുന്നത്ര മുട്ടിയുരുമ്മി നില്ക്കുന്നു.

                               സീന്45.      പന്തലിലേക്ക് ശ്യാമളയുടെ അമ്മായിയും ഭര്ത്താവും കടന്നു വരുന്നു. "ഹായ് അളിയാ," എന്ന് പറഞ്ഞു അവളുടെ അച്ഛന് തന്റെ മൂത്ത അളിയനെ വേണ്ട വിധം സല്ക്കരിക്കുന്നു.കൂടെയുള്ള പാന്റ്സിട്ട പയ്യന് അയ്യാളുടെ അനിയന്റെ മകനാണ്. അവനെയും സ്വീകരിച്ചു ശ്യാമളയുടെ അച്ഛന് പെങ്ങളോട് "നീ അകത്തേക്ക് ചെന്ന് കാര്യങ്ങളൊക്കെ ഒന്ന് ഉഷാരാക്ക്" എന്ന് പറയുന്നു. ശ്യാമളയുടെ അമ്മായിയും കൂടെ വന്നവരും ചെരിപ്പൂരി വെച്ച് അകത്തേക്ക് കയറുന്നു.പിറകെ കൂടെ വന്ന പ്ലസ്‌ ടൂ പയ്യനും കോലായിലേക്ക് കയറുന്നു.പക്ഷെ പയ്യന്‍ കാലിലുള്ള 40 ഇഞ്ച് കനത്തിലുള്ള ഷൂ ഊരിവെക്കുന്നില്ല.ആ കാഴ്ച നോക്കി ശ്യാമളയുടെ അച്ഛന്‍ വിഷമിക്കുന്നു. ഷൂ വിന്റെ അടിയില്‍ ലാടം തറച്ചിട്ടുണ്ടെന്നു തോന്നുന്നു. കോലായില്‍ വിരിച്ച മാര്ബോനൈടില്‍ അത് " ക്ടോ, ക്ടോ" എന്ന് ശബ്ദമുണ്ടാക്കുന്നു. .ശ്യാമളയുടെ അച്ഛന്റെ ഹൃദയത്തിലാണാ ശബ്ദം വന്നലക്കുന്നത്.മര്ബോനൈട്റ്റ് വിരിച്ചിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ അതിനു സ്ക്രാച് വീഴുമോ?അവന്റെ കാലിലെ ലാടം തട്ടി അത് പൊട്ടുമോ?

                           സീന്‍.61.       ശ്യാമളയുടെ അയല്‍ക്കാരി മാധുരി ചേച്ചി വാതില്‍ക്കൊടിയില്‍ നില്‍ക്കുന്നു. കേമറ ഒരു പ്രാവശ്യമേ അത്കാണിക്കുന്നുള്ളൂ.വാതിലിനോടു ചേര്‍ന്ന് അരവിന്ദനെകാണാം. അരവിന്ദന്റെ കൈ മാധുരി ചേച്ചിയുടെ കൈകളിലാണ്. അതങ്ങിനെ കുറച്ചു നേരം കേമറ ഒപ്പിയെടുക്കുന്നു. അപ്പോള്‍ ഒരു കാരണവര്‍ അവിടേക്ക് വരുന്നു. "എന്തൈ അരവിന്ദോ? എന്ന് ചോദിക്കുന്നു. മറുപടി പറയുന്നത് മാധുരിചേച്ചിയാണ്‌." അരവിന്ദന്റമമക്ക്,ന്റെ വള വേണത്രേ പുതുക്കത്തിനു പോവാന്‍, അതാണേല്‍ ഊരീട്ടു കിട്ടുണൂല്ല്യ."
പാവം കാരണവര്‍ അത് വിശ്വസിച്ചു ഒരു 'വലിയ ടെക്നിക്' പറഞ്ഞു കൊടുക്കുന്നു." കയ്യില്‍ കുറച്ചു സോപ്പോ എണ്ണയോ പുരട്ടി നോക്കൂ" എന്ന് പറഞ്ഞു കടന്നു പോവുന്നു. അവിടെ നിന്ന് കടന്നു പോവുന്ന അരവിന്ദന്‍ മാധുരിചേച്ചിയുടെ പിന്നിലൊരു തോണ്ടല്‍ . ആ നിര്‍വൃതിയില്‍ ലയിച്ച മാധുരിചേച്ചിയുടെ മുഖം ക്ലോസപ്പില്‍.

            സീന്‍ 73.          ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പി തണുത്ത വെള്ളമെടുത്തു പുറത്തേക്കു പോവുന്ന റഫീകിനെ കാണാം. അവന്നു പിന്നില്‍ ഏതാനും പ്ലാസ്ടിക് ഗ്ലാസ്സുകളുമായി സന്തോശുമുണ്ട്.രണ്ടു പേരുടെയും അരയുടെ ഭാഗത്ത്‌ ഒളിപ്പിച്ചു വെച്ച്,തളളി നില്‍ക്കുന്ന മദ്യക്കുപ്പികള്‍ കാണാം.
മീന്കുട്ടയുടെ അടുത്തേക്ക് പൂച്ചകള്‍ നടന്നടുക്കുന്ന പോലെ പന്തലില് അവിടവിടെയായി നിന്നിരുന്ന ഏതാനും ചെറുപ്പക്കാര്‍ അവര്‍ക്ക് പിന്നാലെ ഇരുട്ടിന്റെ മറവിലേക്ക്

            സീന്‍84.         ഊണ്‍ തയ്യാറാക്കുന്ന പന്തലില്‍ ശ്യാമളയുടെ ചേട്ടത്തിയുടെ ഭര്‍ത്താവ് ഉല്പലാക്ഷനെ കാണാം.ബനിയനും കൈലിയുമാണ് വേഷം.തലയില്‍ തോര്‍ത്ത്‌ കെട്ടിയിട്ടുണ്ട്. ഉള്ളിയുടെ പുറം തൊലി കളയുന്ന ജോലിയിലാണ് കക്ഷി. സടൂളില്‍ തുണി മടക്കികുത്തിയാണിരുപ്പു.കള്ളി ട്രൌസറാനുള്ളിലെന്നു കേമറ പറയുന്നു. അയാളുടെ നേരെ എതിര്‍ വശത്ത് ശോഭചേച്ചിയെ കാണാം
കഴുത്ത്‌ പരമാവധി ഇറക്കിയും വയറിനു മുകളിലേക്ക് കഴിയാവുന്നത്ര കയറ്റിയും തൈച്ച ഒരു കറുത്ത ബ്ലൌസില്‍ ശ്വാസം പിടിച്ചാണ് ശോഭ ചേച്ചി ഉല്പലാക്ഷന്റെ കാഴ്ചക്ക് കുളിരേകുന്നത്.

                 സീന്‍ 92 .     മുന്നിലെ പന്തലില്‍ വന്ന സില്‍ക്‌ കുപ്പായക്കാരന്‍ പയ്യനെയും അവന്റെ ഉമ്മയെയും കാണാം.ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നയക്കുന്ന പണത്തിന്റെ      ഏറിയ പങ്കും സ്വന്തം ശരീരത്തില്‍ നിക്ഷേപം കണ്ടെത്തുന്ന ഒരു കുടുംബം ആണതെന്ന് അവരുടെശരീര ഭാഷയില്‍ നിന്ന് മനസ്സിലാകും.ശ്യാമള ചെന്ന് അവന്റെ ഉമ്മയെ അകത്തേക്ക് കൊണ്ട് പോകുന്നു.അവനെ കണ്ടതും പല ചരക്കു കാരന്‍ സാമി അവനെ സമീപിക്കുന്നു.( അയാളെ സ്നേഹപൂര്‍വ0 നാട്ടുകാര്‍  ആസാമി എന്നാണു വിളിക്കുന്നത്) അവനു ചായയും കടിയും എത്തിച്ചു സാമി അവനടുത്തു തന്നെ ഇരിക്കുന്നു.ചായ കുടി കഴിഞ്ഞു പയ്യന്‍ മെല്ലെ മെല്ലെ പന്തലിനു പുറത്തേക്കു. കുറച്ചു കഴിഞ്ഞു പരിസരമാകെ ഒന്ന് വീക്ഷിച്ചു വാച്ചിലൊന്ന് സൂക്ഷ്മമായി നോക്കി സാമി പയ്യന്‍ പോയ വഴിയെ............                

                   സീന്‍121.    പുതുക്കത്തിനു പോവാനൊരുങ്ങി നില്‍ക്കുന്ന പെണ് വീട്ടുകാരും ബന്ധുക്കളും.ഒരു മിനി ബസ്സും ഒരു ജീപ്പും കാണാം. കടന്നു പോവുന്ന പെണ്ണുങളെയെക്കെ നോക്കി തങ്ങള്‍ കാര്യമായ ചര്ച്ചയിലാണെന്നു ഭാവിച്ചു നില്‍ക്കുന്ന ചെറുപ്പക്കാരെ കാണാം. അവര്‍ക്കിടയിലുള്ള കുമാരനെ കേമറ ഫോകസ് ചെയ്യുന്നു. അയാളുടെ നില്‍പ്പ് കണ്ടാലറിയാം ആദ്യമായാണ് പാന്റ്സ് ഇന്‍ ചെയ്യുന്നതെന്ന്.

          സീന്‍ 137.     ബസ്സ് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. അത് വരെ സംസാരിച്ചു കൊണ്ടിരുന്ന ആശാരി മഹേഷും കൂട്ടരും ബസ്സിനകത്തേക്ക്. മുന്‍വാതിലിലൂടെ, ബസ്സില്‍ കയറിയ ഉടനെ കുഞാമിനതാതതയെ കാണുന്നു. സംഭാഷണം തുടങ്ങുന്നത് കുഞ്ഞാമിനതാതതയാണ് ' എന്നാലും ന്റെ മഹേഷേ , ആ ബാത്ത് റൂമിന്റെ വാതില് യ്യ് ശരിയാക്കി തന്നീലല്ലോ!"
മഹേഷ്‌: ഞാനിവിടെയില്ലേ ന്റെ കുഞാമിനതാതതാ. സ്കോള് തൊറക്കട്ടെ, അപ്ലാവും സൗകര്യം" (സ്കൂളും ആശാരിപ്പണിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് കേമറ മേന്റെ മുഖത്ത് വന്നു പോയ സ0ശയവും ഉത്തരവും കേമറ ഒപ്പിയെടുത്തിട്ടില്ല ) കേമറ കുഞ്ഞാമിനതാതയുടെ കമ്പിയില്‍ പിടിച്ച കൈക്ക് മുകളില്‍ മഹേഷിന്റെ കൈ കയറി നില്‍ക്കുന്നതും പിന്നെ ആ രണ്ടു കൈകളും പരസ്പരം കെട്ടിപ്പിണയുന്നതും ഒപ്പിയെടുക്കുന്നു.

               സീന്‍ 140.         ബസ്സിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിറയെ പെണ്ണുങ്ങളാണ്, മുന്‍പിലും പിന്നിലും. അല്പം മാറി ഡ്രൈവര്‍ ജോസഫും കിളി വാസുവും ഉണ്ട്. പുറത്തൊരു പെണ്‍കുട്ടി ഒരു സ്കിന്‍ പാന്റ്സിലും ടി.ഷര്ടിലും നിറഞ്ഞു, പുറത്തുള്ള ചെക്കന്മാര്‍ക്ക് കണ്ണിനു കുളിരേകി നില്‍ക്കുന്നുണ്ട്. തനിക്കു കയറാനിനി ഒരിഞ്ചു സ്ഥലമില്ല എന്നറിയാമെങ്കിലും, ഡ്രൈവര്‍ ആ പെണ്‍കുട്ടിയെ വിളിച്ചു ഡ്രൈവറിരിക്കുന്ന ഭാഗത്ത്‌ കൂടി അകത്തേക്ക് കയറ്റിയതിനു ശേഷം ജീപ്പിനകത്തേക്ക്‌ കയറുന്നു. ആദ്യമവിടെയിരുന്നിരുന്ന യുവതിയുടെ സാരി വകഞ്ഞു മാറ്റി ഗിയര്‍ കണ്ടെത്തുന്നു.ഗിയര്‍ എല്ലാ ഭാഗത്തേക്കും മാറ്റാമെന്നുറപ്പ് വരുത്തുന്നു. അയാള്‍ ഇരിക്കുന്നത് സീറ്റിലാണോ അതല്ല നേരത്തെ കയറിയ പെണ്‍കുട്ടിയുടെ മടിയിലാണോ എന്ന് വ്യക്തമല്ല.അയാളുടെ പിന്‍ഭാഗം അവളുടെ മാറില്‍ തന്നെയാണെന്ന് കേമറ പറയുന്നു.

                      സീന്‍142.       വീണ്ടും കേമറ ബസ്സിനകത്തേക്ക്. 'ദാ, ഇപ്പം ഊരി വീഴുമെന്ന പാകത്തില്‍ പാന്റ്സ് ധരിച്ച ചെക്കന്മാര്‍ ബസ്സിലെ പല സീറ്റുകളും കൈ വശപ്പെടുതിയിട്ടുണ്ട്. ഒരു കാരണവര്‍ പുറത്തു നിന്ന് "ആ കുട്ടിയോളൊക്കെ സീറ്റിന്നെണീച്ചു കൊടുക്കിന്‍ പെണ്ണുങ്ങളിരിക്കട്ടെ" എന്ന് പറയുന്നു. ചെക്കന്മാര്‍ എഴുന്നേല്‍ക്കുകയും പെണ്ണുങ്ങള്‍ സീറ്റുകളിലേക്ക് അവരെ ഉരുമ്മി വീഴുകയും ചെയ്യുന്നു. സീറ്റുകളില്‍ ചാരി നിന്ന് വെരുക് ഒറ്റുന്ന പോലെ ചെക്കന്മാര്‍ പെണ്ണുങ്ങളുടെ ചുമലില്‍ ഉരസിക്കൊണ്ടിരിക്കുന്നു. ഇതൊന്നും മനപ്പൂര്‍വമല്ല, ബസ്സിന്റെ യാത്രയിലുള്ള ഇളക്കം മൂലമാണെന്ന ഭാവമാണവരുടെ മുഖങ്ങളില്‍.
                                                            
                                                                                              (അപൂര്ണ0)

Monday, May 23, 2011

അവിചാരിതം


വാതില് ചാരിയിട്ടെയുള്ളൂ. ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. പവര് കട്ടായത് കാരണം പുറത്തു കത്തിച്ചു വെച്ച ചിമ്മിനി വിളക്കിന്റെ നാളത്തില് അവളുടെ രൂപം അവ്യക്തമായി കണ്ടു. കട്ടിലില് കിടക്കുന്ന അവളുടെ ദേഹത്ത് നിന്നും പുതപ്പു പൂര്ണമായി മാറിയിരിക്കുന്നു. അവളുടെ ദേഹത്ത് ഒരു തരി തുണിയുമില്ല. മകര മാസമാണ്, നേര്ത്ത തണുപ്പുണ്ട്. അവള്ക്കു തണ് ക്കുന്നുണ്ടാകില്ലേ?

                              ശബ്ദമുണ്ടാക്കാതെ പതിയെ അകത്തു കടന്നു. കരണ്ടില്ലാതപ്പോള് കാല് പെരുമാറ്റത്തിന് പോലും വലിയ ശബ്ദമാണ്. കട്ടിലില് അവള് കിടക്കുന്നു. മെല്ലെ നടന്നു ജനല് കര്ട്ടന് പതിയെ വകഞ്ഞു മാറ്റി. ഇടയ്ക്കു ഒരു ഹൂക്ക് നീങ്ങുമ്പോള് ഒരല്പം ഉറക്കെ ശബ്ദമുണ്ടാക്കിയോ!

                                ചില്ലിട്ട ജനല് പാളികള് കടന്നു പൂര്ണ ചന്ദ്രന്റെ നിലാവ് മുറിക്കുള്ളിലേക്കൊഴുകി. ഒപ്പം അടുത്തുള്ള നിശാ ഗാന്ധിപ്പൂക്കളുടെ മോഹിപ്പിക്കുന്ന സുഗന്ധവും
                                       അവള് ശാന്തമായുറങ്ങുന്നു. പൂര്ണ നഗ്നമായ അവളുടെ മേനിക്കു പൂര്ണ ചന്ദ്ര നിലാവിലെന്തൊരു തിളക്കം! വെണ്ണക്കല്ലില് കൊത്തിവെച്ചതെന്നൊക്കെ കവികള് വെറുതെ പറയുന്നതല്ല.

                                     എത്ര നേരമാണ് അവളെത്തന്നെ നോക്കിനിന്നത്. പുറത്തു ഒരു മൂങ്ങ അതിന്റെ ഇണയെ വിളിക്കുന്ന ശബ്ദം കേട്ടു. ഉറക്കത്തില് അതവള് കേട്ടു കാണുമോ? തിരിഞ്ഞു കിടക്കുകയായിരുന്ന അവള് മലര്ന്നു കിടന്നു. മെല്ലെ കട്ടിലിനടുത്തെക്കു നടന്നപ്പോള് കാലില് എന്തോ തട്ടി, അത് കുറച്ചു വലിയ ശബ്ദമാണ് ണ്ടാക്കിയത്.ശരിക്കും പേടിച്ചു പോയി. എന്റെ പടച്ചോനെ അവളെങ്ങാനുമുണര്ന്നാല്!

                                     പേടിച്ചത് പോലെ സംഭവിച്ചില്ല. അവള് ആ ശബ്ദം കേട്ടു കാണണം. വീണ്ടുമവള് ചെരിഞ്ഞു കിടന്നു. അവളുടെ അരയിലെ സ്വര്ണയരഞ്ഞാണത്തില് ചന്ദ്ര പ്രകാശം തട്ടി തിളങ്ങി. അവളുടെ കഴിഞ്ഞ ജന്മ ദിനത്തില് ഞാന് സമ്മാനിച്ചതാണാ അരഞ്ഞാണം.
                                                     മനസ്സിലെ മോഹമടക്കാന് കഴിയുന്നില്ല. കട്ടിലില് അവളോട് ചേര്ന് കിടന്നു തെരുതെരെ ചുംബിക്കണമെന്നു തോന്നി. വേണ്ട. കോരിയെടുക്കാം. മെല്ലെ കട്ടിലിനടുത്തെക്ക് നീങ്ങി.

                               പിന്നില് നിന്ന് തോളില് പിടിച്ചതാരാണ്?
" ഹലോ,....... ഉണര്ത്തല്ലെ പൊന്നേ. എത്ര മെനക്കെട്ടിട്ടാണ് ഒന്നുറക്കിയതെന്നറിയോ?" ഭാര്യയാണ്.

                                          " എടി ,മൂന്നു വര്ഷമാകാറായി, ഇവിടെ നിന്ന് പോയിട്ട്. പോവുമ്പോള് ഇവള് നിന്റെ വയറിനുള്ളിലായിരുന്നു. ഫോട്ടോകളില് കണ്ടതല്ലെയുള്ളൂ, ഞാനൊന്നെടുക്കട്ടെ."
"തെരക്കല്ലേ സാറേ, നാളെത്തന്നെ തിരിച്ചു പോകുകയൊന്നുമല്ലല്ലോ, ക്ഷമീര്"

                            ഒന്ന് കൂടി അവളെ നോക്കി, മുറിയുടെ പുറത്തേക്കു നടന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശത്തില് ഓഫീസ് റൂമിലുള്ള അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.

Tuesday, May 10, 2011

എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?

                            ബസ്സുകളില് കയറിയിറങ്ങി കൊച്ചു കൊച്ചു പുസ്തകങ്ങള് വിറ്റ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുക വളരെ ക്ലേശകരമാണെന്ന തിരിച്ചറിവാണ് അയമുവിനെ സുഹൃത്തുക്കളോട് ഒരു വിസ ശരിയാക്കാന് പറയാന് നിര്ബന്ധിതനാക്കിയത് . “എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?” എന്ന് വിളിച്ചു പറഞ്ഞു കൊച്ചു കൊച്ചു പുസ്തകങ്ങളുമായി അവന് നിങ്ങളെയും പലപ്പോഴും സമീപിച്ചതായിരുന്നല്ലോ!

                                                      വെയില് കത്തിക്കാളുന്ന ഒരു വേനലില് ഉച്ച നേരത്താണ് അയമു റിയാദില് വിമാനമിറങ്ങിയത്. സ്വീകരിക്കാന് കൂട്ടുകരുണ്ടായിരുന്നതുകൊണ്ട് അയമുവിനു വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. ജോലിക്ക് വേണ്ടി തെണ്ടേണ്ട, അയാള്ക്കൊരു ജോലിയും അവര് ശരിയാക്കി വെച്ചിട്ടുണ്ടെന്ന് കേട്ടപ്പോള് അയാള്ക്ക് ഒരു പാട് സമാധാനം തോന്നി. 

                                                         ചെറുപ്പം മുതലേ പരിചയമുള്ള കൂട്ടുകാരുടെ റൂമിലേക്കാണ് അയാള് പോയത്. അതുകൊണ്ടയാള്ക്ക് വീടുവിട്ട പ്രയാസം അത്ര കഠിനമായനുഭവപ്പെട്ടില്ല . പക്ഷെ ഡ്രസ്സ് മാറി മൂത്രമൊഴിക്കാനായി ബാത്റൂമില് കയറിയ അയമു അല്പ നിമിഷം കഴിഞ്ഞു ഉറക്കെ അലറിവിളിച്ചതെന്തിനാവം! തുണി കുടഞ്ഞു കണ്ണില് നിന്ന് വെള്ളം കുടു കുടാ ചാടിക്കൊന്ണ്ടിരുന്ന അയമുവിനോട് ഞാനെങ്ങിനെ ചോദിക്കും?

   വരട്ടെ, പിന്നെ ചോദിക്കമല്ലോ.