Wednesday, March 9, 2011

പുണ്യo,പാവനo


അവര് ആറു പേര് ഒരുമിച്ചാണ് ലിഫ്ടിലേക്ക് കയറിയത്. പതിനൊന്നാം നിലയിലെത്തുവോളം ലിഫ്റ്റ് മറ്റൊരു നിലയിലും നില്കയുണ്ടയില്ല. പതിനൊന്നാം നിലയിലെ ശീതീകരിച്ച വലിയൊരു മുറി, റൂം ബോയ് അവര്ക്കായി തുറന്നു. അതൊരു വലിയ സ്യുട്ടായിരുന്നു.
റൂമിലെത്തി ഓരോരുത്തരും അവിടെ മധ്യത്തിലായി വിതാനിച്ച പതു പതുത്ത സോഫയിലിരുന്നു .റൂം ബോയി അവര്ക്കായി ചെറു നാരങ്ങയുടെ
നീരോഴിച്ച സുലൈമാനി പകര്നു."വിത്തൌട്ട്" ആറുപേരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. പഞ്ച സാര യിടനൊരുങ്ങിയ റൂം ബോയി ആ പാത്രം അവിടെ തന്നെ തിരിച്ചു വെച്ചു. നാല് പേര് പലപ്പോഴും അവിടെ ഒരുമിച്ചു
കൂടുന്നവരയത് കൊണ്ട് അവര്ക്ക് പ്രമേഹമുന്ടെന്ന യാള്ക്ക് അറിയാമായിരുന്നു. പുതിയതായി ക്കണ്ട രണ്ടു പേര്ക്ക് വേണ്ടിയാണ് അയാള് പഞ്ച സാരപ്പാത്രം
കയ്യിലെടുത്തത് .
ചായ ക്കോപ്പകള് വെച്ച ട്രേ ഓരോരുത്തരുടെയും അടുത്തേക്ക് നീട്ടി, എല്ലാവരും ഓരോന്ന് എടുത്തു കഴിഞ്ഞപ്പോള് ‘ഇനിയെന്തെങ്കിലും ‘എന്ന മട്ടില് ട്രേ മാറിനോട് ചേര്ത്ത് വെച്ചു അയാള് അവിടെ നിന്നു അല്പനേരം.
"പുറത്തുണ്ടാവണ്o. ഞങ്ങളെ ആരെങ്കിലും ചോദിച്ചാല് ഉറങ്ങുകയാണെന്ന് പഞ്ഞേക്ക്." കൂട്ടത്തില് പന്ന്ടിതനാണെന്ന് തോന്നിക്കുന്ന ആള് പറഞ്ഞു തുടര്ന്നയാല് തന്റെ കറുത്ത് നീണ്ട താടിയിലൂടെ വിരലോടിച്ചു , തലയില് നിന്നു തൊപ്പി അഴിച്ചു ചുമല് അറ്റം നീണ്ട കറുത്ത മുടി വിരല് കൊണ്ട് ചീകി ഒതുക്കി.
എല്ലാവരും ചായ കുടിച്ചു കഴിഞ്ഞപ്പോള് ഒരു ചുരുട്ടിന് തീ കൊളുത്തി ഒന്ന് രണ്ടു പുകയെടുത്ത ശേഷം അത് കെടുത്താതെ ആഷ് ട്രേ യുടെ മുകളില് വെച്ചു
അയാള് ആരംഭിച്ചു.
“നമ്മളിവിടെ കൂടിയത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചര്ച്ച ചെയ്യാനാണെന്ന് എല്ലാവര്ക്കും അറിയാമെല്ലോ. കാര്യങ്ങള് സശ്രദ്ധം
കേള്ക്കണം. ഒരു തീരുമാനം ഇന്ന് തന്നെ എടുക്കുകയും വേണം " ഇത്രയും പറഞ്ഞയാള് "എന്ജിനിയരെ പറ ഞോളി" എന്ന് പറഞ്ഞു
ഗവണ്മെന്റ് സര്വീസില് നിന്നു ചീഫ് എന്ജിനിയര് ആയി റിട്ടയര് ചെയ്ത ആളെ ഉദ്ദേശിച്ചാണ് അയാള് എന്ജിനിയാര് എന്ന് വിളിച്ചത്.
വര്ഷങ്ങളോളം സര്ക്കാര് സര്വീസില് സേവനമനുഷ്ടിച്ചു പല വിപുല പദ്ധതികള്കും നേതൃത്വം നല്കിയ ആള്ലാ ണദ്ധേഹം.അയാളെക്കുരിച്ചും അയാളുടെ സേവനങ്ങളെ ക്കുറിച്ചും ഞാനിപ്പോഴെഴുതി നിങ്ങളുടെ സമയം കളയുന്നില്ല. അയാളൊരിക്കല് മരിക്കുമ്പോള് പത്രങ്ങള് അയാളെ
ക്കുറിച്ച് ലേഗനങ്ങലെള്ലാഴുതാതിരിക്കില്ല. അന്ന് നിങ്ങള് ഇത് തന്നെ വീണ്ടും വായിക്കണം! അത് വേണ്ട. ഒന്ന് ഞാന് പറയാം, ഈ മഹാന് വിശുദ്ധ റമദാന് മാസം കൈകൂലി വാങ്ങുമായിരുന്നില്ല.( ഈ മാസം അയാള് ഒരു പദ്ധതി യുടെയും പേപ്പര് കള് നോക്കാരുണ്ടായിരുന്നില്ലെന്നു പറഞ്ഞത് നിങ്ങളാണ്.എനിക്കറിയില്ല)
അയാള് പറഞ്ഞു തുടങ്ങി." ചില ദുരന്തങ്ങള് ചില നന്മകള്ക്ക് കാരണമായിതീരുമെന്ന് പറയാറുണ്ട്.അഗ്നിപര്വതം പൊട്ടുമ്പോള് ഒരു പാട് പ്രദേശങ്ങള് അതിന്റെ ലാവ വന്നു മൂടി ഒരു പാട് ജീവ ജാലങ്ങള് - മനുഷ്യനടക്കം - നശിച്ചു പോവാറുണ്ട്. പക്ഷെ വര്ഷങ്ങള്ക്കു ശേഷം ഏറ്റവും ഫലഭൂയിഷ്ടമായ ഒരു പ്രദേശമായി മാറി അത് ധാരാളം കായ്കനികലുല്പാതിപ്പിക്കുന്ന ഒരു സുന്ദര പൂങ്കാവനമായി മാറും.
“എന്ജിനിയര് കാര്യം നേര്ക് നേരെ പറയി" പറഞ്ഞത് കൊണ്ട്രക്ടരായ ചെമ്പ്രനാജിയാണ്. ചെമ്പ്രന് അയാളുടെ പേരല്ല. ചെമ്പ്രക്കുന്നുമ്മല് കുഞ്ഞാന് എന്നാണു പേര്.എല്ലാവരും സുഗകരമല്ലാത്ത രീതിയിലയാളെയൊന്നു നോക്കി .
"ശരി" എന്ജിനിയര് പറഞ്ഞു."കെനിയയില് ഈയിടെയുണ്ടായ കലാപത്തില് അവിടത്തെ പല മുസിയങ്ങലും ആരാധനാലയങ്ങളും കൊള്ളയടിക്കപ്പെടുകയുണ്ടായി. പല വിലപിടിച്ച ചരിത്ര സ്മാരകങ്ങളും ഇവിടങ്ങളില് നിന്ന് കൊള്ളക്കാര് പല പ്രദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി. അക്കൂട്ടത്തില് പുരാതന കാലത്തെ ഒരു മഹാത്മാവിന്റെ
ചരിത്രവുമായി ബന്ധപ്പെട്ട ഒരു പെട്ടകവുമുണ്ടായിരുന്നു! ഭാഗ്യവശാല് അത് കടല് കടന്നു നമ്മുടെ ബോംബെ പട്ടണത്തിലെ ഒരു വലിയ ശൈഖിന്റെ
കൈവശമെത്തിപ്പെട്ടു.പലരും ആ വിശിഷ്ട വസ്തു ലഭിക്കാന് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും നമ്മുടെയൊരു വാക്ക് കിട്ടിയതിനു ശേഷമേ ശൈഖൊരു
തീരുമാനത്തിലെത്ത!കയുള്ളൂ."
ശൈഖിനു അത് നമുക്ക് തന്നെ തരണ മേന്നെന്താനിത്ര നിര്ബന്ധം?." ചോദ്യം കേട്ടാലറിയാം അത് മുന്കൂട്ടി തയാര് ആക്കി യാതാണെന്ന്.
തന്റെ സാന്നിധ്യമരിയിക്കാന് ഒരു റിട്ട യാര്ഡ് പ്രിന്സിപ്പാളായ അദ്ദേഹത്തിന് ഒരു ചോദ്യം ചോദിച്ചല്ലേ പറ്റൂ.
ഉത്തരം പറഞ്ഞത് പണ്ഡിതനാണ്." എന്റെ ബോംബെ സന്ദര്ശന വേളകളില് ഞാന് ശൈഖിനോടോപ്പമാണ് താമസിക്കാറ് എനിക്ക് വേണമെങ്കില് വല്ല ഹോട്ടലിലും താങ്ങാവുന്ന തെയുള്ളു.പക്ഷെ പല സംശയങ്ങളും ചോദിച്ചു മനസ്സിലാക്കാന് എന്റെ സാമീപ്യം ഷെയ്ഖ് ആഗ്രഹിക്കുന്നു. വന്നു വന്നു ഇപ്പൊ എന്ത് കാര്യവും എന്നോട് ചോദിച്ചേ അദ്ദേഹം ചെയ്യൂ."
വീണ്ടും എന്ജിനിയരിലേക്ക്. " ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള ഈ ചെപ്പിനു ഒരു പാട് പോരിശകളുണ്ട് .കെനിയയിലെ ജനങ്ങള് തങ്ങളുടെ ആവലാതികള് ബോധിപ്പിച്ചിരുന്നത് ഈ ചെറിയ പെട്ടകത്തോടയിരുന്നു. അവരുടെ ആവലാതികള്ക്ക് ഉടനടി പരിഹാരവുമുണ്ടായിരുന്നു .പ്രത്യേകിച്ചും വയര് സംബന്ധമായ പ്രശ്നങ്ങള്ക്ക്. ഈ പെട്ടകം നമുക്ക് കിട്ടിയാല് അത് മലയാള നാടിനു വലിയോരാശ്വാസമാകും."
"ചെപ്പിനു എന്ത് വിലയാകും? "
പണ്ഡിതനാണ് മറുപടി പറഞ്ഞത്. "സഹ്സ്രാബ്ധങ്ങള് കേടു പാട് വരാതെസൂക്ഷിക്കപ്പെട്ടതാണ് ! പ്രത്യേകിച്ചും കറാമാതുള്ള വസ്തുക്കളുടെ വില തിട്ടപ്പെടുത്തുക നിസ്സാരരായ മനുഷ്യര്ക്ക് സാധ്യവുമാല്ലല്ലോ!"
" മൊയിലിയാര്
തന്ത്രാസം പറയാതെ മനുഷ്യന് മനസ്സിലാവുന്ന തരത്തില് പറയി ." ബുദ്ധി ജീവി ചമഞ്ഞു വര്ത്തമാനം പറയുന്നത് ചെമ്പ്ര ) ജിക്കൊട്ടും ഇഷ്ടമുള്ള കാര്യമല്ല . അങ്ങിനെ പറയുന്നതിനെ അയാള് തന്ത്രാസം പറയുക എന്നാണ് കളിയാക്കുന്നത്. തന്ത്രം+ഹാസ്യം, ചേര്ന്നതാവുമോ തന്ത്രാസം? ആവാന് സാധ്യത ഇല്ല. ഭാഷയില് പുതിയ പ്രയോഗങ്ങള് കണ്ടെത്താന് മാത്രം പഠിപ്പുള്ള ആളൊന്നുമാല്ലല്ലോ അയാള്. പഴയ നാലാം ക്ലാസ്.
"രണ്ടു കോടിയോളം വേണ്ടി വരും. ഇത് പറയുമ്പോള് അദ്ദേഹം അവിടെ പുതുതായി വന്ന ആ രണ്ടു പേരുടെ മുഗത്തെക്കൊന്നു നോക്കി. എന്നിട്ട് തുടര്ന്നു.മൂന്നും നാലുമൊക്കെയാണ് ചോദിക്കുന്നത്. രണ്ടിന് കച്ചവടമാക്കാമെന്ന് ശൈഖൊരു സൂചന തന്നിട്ടുണ്ട്
" അമ്പതു ഗുണിക്കണം നാല്. രണ്ടു കോടിയുണ്ടാക്കാമെന്ന് തന്നെ വെക്കുക. ഇത് എവിടെയുണ്ടായി? എങ്ങിനെ കെനിയയില് നിന്ന് നമ്മുടെ അടുത്ത് എത്തി? എന്താണിതിന്റെ പോരിശ? ഇതൊക്കെയറിയാതെ നമ്മളീ മുടക്കുന്ന പണം കൊണ്ട് വല്ല കാര്യവുമുണ്ടാവുമോ?"
ഇത് ചോദിച്ചത് ഏഴു കണ്ണന് സൂപ്പി ഹാജിയാണ് ബ്രോക്കെര് ആയിരുന്നു അയാള്. സകല ബ്രോക്കെര്മാര്കും റിയല് എസ്റ്റേറ്റ്
എജെന്റ്മാര് എന്ന ഇന്ഗ്ലീഷ് നാമം ചൊല്ലി വിളിക്കാന് തുടങ്ങിയപ്പോള് അദ്ദേഹം ഇപ്പോള് തനിക്കു റിയല് എസ്റ്റേറ്റ് ന്റെ ചെറിയ ബിസിനെസ്സുണ്ടെന്നാണ് പരിചയപ്പെടുത്തുന്നത്.
"ചരിത്രം ചുരുക്കിപ്പറയാം. വിശുദ്ധ ഗ്രന്ഥങ്ങളില് നിന്ന് നാമറിയുന്ന പ്രവാചകന്മാര് വെറും 25 പേരാണ്. എന്നാല് ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രവാചകന്മാര് വന്നിട്ടുണ്ട് ഒരു ലക്ഷത്തി ചില്ല്വാനം പേരുണ്ട് ഇങ്ങിനെ മറ്റു പുന്ന്യവാലന്മാരുടെ കണക്കു ഇതിലുമെത്രയോ മടങ്ങ് വരും
. അങ്ങിനെ കെനിയയിലെ ഒരു കൊട്ടാരത്തില് പിറന്ന പുന്ന്യവാലനായിരുന്നു നമ്മുടെ ഈ ചെപ്പിനു നിമിത്തമായ മഹാനവര്കള്.കൊട്ടാരത്തില് സസുഖം ജീവിച്ചു പോന്ന ഇദ്ദേഹത്തിന്റെ ചെരുപ്പ കാലത്ത് വില പിടിച്ച ഒരു വൈഡൂര്യ മോതിരം വിഴുങ്ങാനിടയായി. രാജാ സദസ്സും രാജ്യമോന്നടങ്കവും പരിഭ്രാന്തരായി.ശസ്ത്രക്രിയയോ മറ്റു ഉയര്ന്ന ചികിത്സാ രീതികളോ നിലവിലില്ലാത്ത കാലമാണ്
വയര് ഇളക്കിയാല് മോതിരം പുറത്തു വരുമെന്ന് കൊട്ടാരം വൈദ്യന് പറഞ്ഞു. ആദ്യമാതംഗീകരിചെങ്കിലും വയരിളക്കുംപോള് മോതിരവും ഇളകിപ്പോവില്ലേ എന്ന് കുശിനിക്കാരന് സംശയം അത് ശരിയാണല്ലോ എന്ന് രാജാവിന് തോന്നി.കൊട്ടാരം വൈദ്യന്റെ തല വെട്ടി
മേലിലിത്തരം ചികിത്സയുമായി വരരുതെന്ന് മുന്നറിയിപ്പ് നല്കി. കുശിനിക്കാരന് വൈദ്ധ്യനായി. കുമാരന് മൈസൂര് പഴം കൊടുത്താല് മതിയെന്ന്
വിധിച്ചു.( കെനിയയില് മൈസൂര് പഴം ചെമ്പ്രാജിയുടെ മനസ്സില് സംശയം പെരുത്ത താണ്.പുണ്ണ്യകഥയില് ചോദ്യം ചോദിച്ചിട്ട്
കാര്യമില്ലെന്നതുകൊണ്ട് അയാള് മിണ്ടാതിരുന്നു.
കുശിനിക്കാരന്റെ വൈദ്യം ഫലിച്ചു.പിറ്റേന്ന് ഒരു സ്ഫടികത്ത)ലത്തില്
വെളിക്കിരുന്ന കുമാരന്റെ ബിര്രസിനു മുകളില് വൈഡൂര്യ മോതിരം!
രാജ്ഞി ഒരു ഈര്കില് കൊണ്ട് മോതിരം തോണ്ടിയെടുത്തു കഴുകി ബിര്രാസ് തൊടിയില് കളയാനായി പുറത്തു വന്നപ്പോള് ആ സ്ഥാനത്ത് മറ്റൊരു മോതിരം. അങ്ങിനെ നൂറ്റിഒന്ന് മോതിരങ്ങള് പുറത്തെടുത്തു 102 മത്തെ മോതിരം തോണ്ടിയെടുത്തു കഴുകിയെടുതപ്പോള് ആ സ്ഫടികപ്പാത്രം സംസാരിച്ചു തുടങ്ങി.
" അല്ലയോ മഹതീ എന്റെ യും അവിടത്തെ പുത്രന്റെ യും കരാമാതുകൊണ്ടാനിങ്ങനെ സംഭവിക്കുന്നത്. ആയതുകൊണ്ട് എന്നെ നല്ലോരിടത്ത് സ്ഥാപിക്കുക. ഈ രാജ്യത്തിന്റെ ഐശ്വര്യം വര്ധിച്ചുകൊണ്ടേ യിരിക്കും.
.അത് പ്രകാരം ആ സ്ഫടികപ്പാത്രം കൊട്ടാരത്തിന് പുറത്തൊരു കെട്ടിടത്തിലേക്ക് മാറ്റി.ജനങ്ങള് തങ്ങളുടെ ആവലാതികളും സങ്കടവും പറയാനായി അവിടം സന്ദര്ശിക്കാന് തുടങ്ങി.
പിന്നീടത് അണമുറിയാത്ത ജാനപ്രവാഹമുല്ലോരിടമായി മാറി. കെനിയയിലെ കലാപം പൊട്ടിപ്പുറപ്പെടും വരെ അതൊരു തീര്ത്ടാടന കേന്ദ്രമായി നിലനിന്നു. അവിടെ നിന്ന് ആ സ്ഫടികപ്പാത്രം ഇപ്പോള് ബോംബയില് എത്തിനില്ക്കുന്നു.
ഈ രണ്ടു പേര് ബോംബയില് നിന്ന് വന്നവരാണ് . നമ്മള്ക്കിത് വേണമെങ്കില് രണ്ടു ദിവസം കഴിഞ്ഞു അത് അവരിവിടെ എത്തിക്കും. നമുക്ക് തീരുമാനിക്കാം. എന്റെ ഷയെര് 50 ഞാനിതാ വാഗ്ദാനം ചെയ്യുന്നു.
"ഞങ്ങടെ കോളേജില് രണ്ടു അധ്യാപക വെകേന്സികളുണ്ട്.അവരുടെ കാശ് കിട്ടാന് രണ്ടാഴ്ചയെങ്കിലും പിടിക്കും. അതുവരെ ആരെങ്കിലുമൊന്നു അഡ്ജസ്റ്റ് ചെയ്യേണ്ടി വരും,ഞാനും റെഡി." ഇത്രയും പറഞ്ഞയാള് ചെമ്ബ്രാജിയെ നോക്കി. രിട്ടയെരിനു ശേഷം അയാള് ഒരു മാനേജ്മന്റ് കോളേജില് മനേജെരാണിപ്പോള്.

" എന്നെ നോക്കേണ്ട. കൊണ്ട്രാക്ടിന്റെ ബില്ല് പലതും മാറി ക്കിട്ടിയിട്ടില്ല .മാത്രമല്ല. വി & സി യുടെ പകുതിയേ ഞാനുള്ളൂ.ആ "സി" മാത്രം “വി”
' വാസുവാണ് .അയാളിതിനു സമ്മതിക്കുമോ എന്നനന്വേഷിക്കണം.' ചെമ്ബ്രാജി പറഞ്ഞു .
" സമ്മതിക്കാതെ! ഇതിവിടെ എത്തിയാല് തീര്താടകര്ക്കുള്ള സൌകര്യങ്ങള്, കെട്ടിടങ്ങളുടെ പണി ഇതൊക്കെ വി & സി കൊണ്ട്രാക്റെറാ ര്സിനല്ലേ! രണ്ട ആഴ്ചത്തേക്ക് പണം തിരി മാറി ചെയ്യുന്ന കാര്യം ഞാനേറ്റു."
" ഇനി സൂപ്പി ഹാജി ?'"\"പുന്നിയമായതെന്തും എനക്ക് സമ്മതമ. ചെക്കെപ്പോ വേണമെന്ന് ചോതിച്ചാ മതി.പിന്നെ സ്വത്ത് രെജിസ്റെറര് ആക്കുന്നത് തുല്ല്യ ഷെയര് , പറയേണ്ട കാര്യമില്ലെന്നറിയാം .പറഞ്ഞെന്നേയുള്ളൂ
"കുറച്ചു കൂടി നിലവാരമുള്ള എന്തെങ്കിലും കിട്ടില്ലേ നമുക്ക്. ചോദ്യം ചെമ്ബ്രനാജിയുടെതാണ്. ഉത്തഹരണമായി ഈജിപ്തിലും ഈയടുത്തു കലാപമുണ്ടായില്ലേ. അവിടെനിന്നു മൂസ നബിയെ നൈലിലിലോഴുക്കിയ പെട്ടകം. അതാവുമ്പോള് മക്കളില്ലാത്ത ദംബധികള്ക്ക് പ്രാര്തിക്കനോരിടമാവും. അതല്ലെങ്കില് നൂഹു നബിയുടെ കപ്പലിന്റെ ഒരു പലക. വിഷമക്കടലില് നട്ടം തിരിയുന്നവര്ക്ക് പ്രാര്ഥിക്കാന്..!"
"ഇപ്പോള് കിട്ടിയത് ഇപ്പോള് വാങ്ങുക ഇനി അവസരം വരുമ്പോള് അവയും വാങ്ങാം"

" ഈ വിശുദ്ധ പാത്രത്തിന്റെ വരവ് നമുക്ക് ഒരു പത്ര സമ്മേളനം വിളിച്ചു അറിയിച്ചാലോ? "
" വിവരക്കേട് പറയാതെ. ഇതിനു വലിയ പബ്ലിസിററിയൊന്നും വേണ്ട ഇതിന്റെ പോരിശയെക്കുരിച്ചു ചെറിയ ചെറിയ സദസ്സുകളില് ചര്ച്ചയുണ്ടായാല് മതി. ജനം ഇത് ഏറ്റെടുക്കും .അത് തന്നെ വലിയ പബ്ലിസിററി.അതോടെ പത്രക്കാരും മീഡിയക്കാരും ഇങ്ങോട്ട് വരും. നമ്മളായിട്ട് അങ്ങോട്ട് പോയി ഒന്നും പറയേണ്ട. മാത്രമല്ല ഇപ്പഴത്തെ മീഡിയ പയ്യന്മാര് വല്ലാത്ത അലച്ചയാണ് കാണിക്കുന്നത്.പയ്യത്തികളും മോശമല്ല.ഒരു കലന്ടെരോ ബോല് പെന്നോ പോലും എന്താക്രന്തതോടെ യാണെന്നോ.അവര് നേടിയെടുക്കുന്നത്!

2 comments:

Akbar said...

ചില സമീപ കാല സംഭവങ്ങളുമായി ഈ കഥയ്ക്ക് ബന്ധമുണ്ടോ. അതോ എന്റെ തോന്നലോ.

ഷബീര്‍ - തിരിച്ചിലാന്‍ said...

മതത്തെ കച്ചവടമഅക്കുന്നവരുടെ ഗൂഢാലോചന.. അല്ലേ?...