Saturday, September 24, 2011

നിങ്ങള്‍ക്കറിയാത്തത്

മൊബൈല്‍ ഫോണിത്രയൊന്നും സാര്‍വത്രിക മല്ലാത്തൊരു കാലത്തെഴുതിയ ഈ ലേഘനം ഇന്നും പ്രസക്തമാണെന്നത്‌ കൊണ്ട് വീണ്ടും വായനക്കാരുടെ മുന്നിലേക്കിടുന്നു

Wednesday, September 14, 2011

കേരളമെന്ന പേര് കേട്ടാലോ..........!

                                                                  തലക്കെട്ട്‌ വായിച്ചു, തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പൂരിപ്പിക്കാന്‍ വരട്ടെ. അത്ര ആശാവഹമല്ല കാര്യങ്ങള്‍. കുടിയന്മാരുടെ സ്വന്തം നാട് എന്ന് ഇതിനകം കീര്‍ത്തി കേട്ട കേരളത്തിലെ ആളോഹരി മദ്യ ഉപഭോഗം 8 .3 ലിറററാണ് ഇന്ത്യയുടെ മൊത്തം കണക്കെടുത്താല്‍ ഇത് വെറും ൦.75 ലിറററാണ്.ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 10 .5 പേര്‍ എന്ന കണക്കിലാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ വെവരവും വിദ്യാഭ്യാസവുമുള്ള കേരളത്താന്മാര്‍ 25 .3 എന്ന തോതിലാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 1 .1 ശതമാനം പേരാണ് വിവാഹ മോചനം ചെയ്യുന്നതെങ്കില്‍ കേരളത്തിലിത്‌ 3 .3 ശതമാനമാണ്.ഗാര്‍ഹിക പീഡന വിഷയത്തില്‍ ദേശീയ ശരാശരി 5 .3 ശതമാനമാണെങ്കില്‍ കേരളത്തിലത്ത് 11 .8 ശതമാനമാണ്


                     കുട്ടികളുടെ കാര്യമാണ് വലിയ കഷ്ടം. കേരളത്തിലെ ആറ് വയസ്സിനു താഴെയുള്ള ഓരോ നൂറു കുട്ടികളിലും ഒന്നെന്ന തോതില്‍ ബുധിമാന്ദ്യമുള്ളവരാന്.
പത്തു ശതമാനം കേരളീയരും എന്തെങ്കിലും മാനസിക വൈകല്ല്യമുള്ളവരാണെന്ന്ന്നു,ആരോഗ്യ രംഗത്തെ ഫണ്ട് വിനിയോഗത്തെക്കുറിച്ച സി. എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയത്തിനു പഴുതില്ല. ഏതെല്ലാം തട്ടിപ്പ് പരിപാടികളുണ്ടോ,പണം ചുമ്മാ ഇരട്ടിക്കുമെന്ന് കേട്ടാല്‍ കേരളീയന് അതില്‍ നിക്ഷേപിക്കാന്‍ പണത്തിനു യാതൊരു മുട്ടുമില്ല. സ്വന്തം വരുമാനവും,കടം വാങ്ങിയതും മൊത്തം "നിക്ഷേപിച്ചു" മതിവരാതെ കുടുമ്പക്കാരുടെയും അയല്‍ക്കാരുടെയും കൂടി പണം എങ്ങിനെയെങ്കിലും ഈ ഇരട്ടിപ്പ് തട്ടിപ്പുകളില്‍ നിക്ഷേപിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെ മലയാളിത്താനുണ്ട്!
                                                               പീഡനത്തിന്റെ നാനാവിധ സാധ്യതകളിലും പ്രായോഗിക ഗവേഷണം നടത്തുന്ന മലയാളിക്ക് മാനസിക രോഗമുണ്ടെന്ന് പറയുന്നത് കളവോ,അതിശയോക്തിയോ ആവില്ലല്ലോ!
                         ഇനി പറയൂ, കേരളമെന്നു കേട്ടാല്‍ നരമ്പുകളില്‍ ചോര "തിള
ക്കുക" തന്നെയല്ലേ വേണ്ടത്!


Wednesday, September 7, 2011

അത്രക്കങോട്ട് സുഖിപ്പിക്കണൊ സഖാവെ?

+                                             നട്ടുച്ച വെയിലത്ത് നിന്നു ഇപ്പോള്‍ രാത്രിയാണെന്നു പറഞാല്‍ 'വളരെ ശരി' എന്നു ഉച്ചത്തില്‍ സമ്മതിച്ചു തരുന്ന ചില ഏറാന്‍ മൂളികളുണ്ടാകും ഇവരെക്കുറിച്ചു "ശുമ്ബന്മാര്‍ " എന്നാണു വിവരമുള്ളവര്‍ പറയുക. മുകളിലുള്ള വാര്‍ത്ത ശകലം വായിച്ചു നോക്കൂ,പകലിനെന്തൊരു ഇരുട്ടു അല്ലെ!
                                     എന്റെ കൂടെ ബി എഡിനു പടിച്ച തിരുവമ്പാടിക്കാരന്‍ ജോസ് പ്രസാദ് ഒരു പ്രശസ്ത ഹയര്‍ സെകന്ടറി സ്കൂള്‍ അധ്യാപകനാണു. നല്ല്ലവന്, പരോപകാരി എന്നീ വിശേഷങളെല്ലാം നന്നായി ചേരുന്ന അധേഹതിന്റെ രന്ടു മക്കള്‍ സ്കൂള്‍ വിട്ടു മുക്കത്തിനടുത്ത അവരുടെ വീട്ടില്‍ വന്നിറങവെ ടിപ്പര്‍ ലോറി തട്ടി മരണപ്പെട്ടതു നാടൊന്നടങ്കം വര്ധിച സങ്കടതോടെയാണ്‌ ശ്രവിച്ചതു.
വൈകുന്നേരം സ്കൂള്‍ വിട്ട സമയതു പൊലും ഒട്ടും ശ്രധയില്ലാതെ ആര്തി പൂന്ട ഒരു ഡ്രൈയ്വ്വരുടെ ലക്കു കെട്ട ഡ്രൈവിങ് ജോസിന്റെ ഇളയ കുട്ടിയെ അമ്മയുടെ കണ്മുന്നില്‍ വെച്ചു തന്നെ കുരുതി കൊടുത്തു.മൂത്ത കുട്ടി ഒരാഴ്ച കഴിഞു ആസ്പത്രിയില്‍ വെച്ചും മരിച്ചു.എനിക്കു നേരിട്ടറിയാവുന്ന ഈ ദുരന്തം നടന്നിട്ടു മാസങളെ ആയിട്ടുള്ളു.
                                                എന്റെ നാടിനടുത്തു കരിപ്പൂര്‍ എയര്‍ പോര്ട്ട് പ്രവര്ത്തിയിലെര്പ്പെട്ട റ്റിപ്പര്‍ ലോറികള്‍ എത്ര ജീവനാണു കൊത്തിയെടുത്തതു!കേരളത്തിലെ ഏത് ഗ്രാമത്തിനും വെകിളിയെടുത്ത് പായുന്ന ടിപ്പര്‍ ലോറികല്‍ക്കടിയില്‍ പെട്ട് മരണം ഏറ്റു വാങ്ങിയ ഒരു പാട് പേരുടെ വേദനയുടെ കഥ പറയാനുണ്ടാകും.ഈ മരണപ്പാച്ചിലും ആര്ത്തിയുമൊക്കെ വെടിഞ്ഞു മാന്യമായി ശ്രദ്ധിച്ചുവേണം ടിപ്പര്‍ ലോറികളോടിക്കാന്‍ എന്ന് ഉപദേശിച്ചു നേരെയാക്കുന്നതിനു പകരം സഖാവ് ഇ.പി.ജയരാജന്‍ സദസ്സിന്റെ കയ്യടി വാങ്ങാന്‍ എത്ര വലിയ കളവാണ് പറഞ്ഞത്!
                                      സുഖിപ്പിക്കാം പക്ഷെ തലയിലെ പേനെടുത്തു പൊട്ടിച്ചു കൊടുത്തും,ചെവിയിലൊരു കോഴി തൂവലിട്ടു തിരിച്ചു കൊടുത്തും, കാല്‍ വിരലുകള്‍ പൊട്ടിച്ചുമോക്കെയുള്ള ഈ സുഖിപ്പിക്കലുണ്ടല്ലോ അതിനു തോന്ന്യാസമെന്നാണ് പറയേണ്ടത്. തല്‍ക്കാലം കുറച്ചു പേരുടെ കയ്യടി കിട്ടും, പക്ഷെ അപ്പുറത്ത് പത്രം വായിക്കുകയും കാര്യങ്ങള്‍ നേരാം വണ്ണം വിലയിരുത്തുകയും ചെയ്യുന്ന വെവരമുള്ള മനുഷ്യരിരിക്കുന്നുണ്ട് സഖാവേ . നല്ല ബുദ്ധിവരട്ടെ. ലാല്‍ സലാം.