Wednesday, March 16, 2011

ഫ്ലാഷ് ന്യൂസ്

1.നിരന്തരം
ന്യൂസ് റീഡര്: നോക്കൂ മിസ്ററര് ജീവന്, നിങ്ങള് കുട്ടി എന്ന് വിശേഷിപ്പിക്കുന്ന അയൂബ് എന്ന ഭീകരന് തിരിച്ചറിവാവാന് മാത്രം പ്രായമായിട്ടുണ്ട്. പതിമൂന്നു വയസ്സ് എന്നത് അത്ര ചെറിയ പ്രായമൊന്നുമല്ല. ഗാന്ധിജി വിവാഹം കഴിക്കുമ്പോള് അദ്ധേഹത്തിന്റെ പ്രായം പതിമൂന്നാനെന്നൊര്ക്കണം. അത്തരമൊരു വ്യക്തിയാണ് നാളത്തെ പ്രധാനമന്ത്രിയാകുമെന്ന് നാം മനസ്സിലാക്കുന്ന വ്യക്തി വെറും രണ്ട്ടാഴ്ച്ചക്ക് ശേഷം പ്രസംഗിക്കാനിരിക്കുന്ന വേദിക്കരികില് മാരകായുധവുമായി കാണപ്പെട്ടത്! ഇതൊരു നിസ്സാര പ്രശ്നമായി താങ്കളെപ്പോലെയുള്ള ഒരു സാമൂഹ്യ പ്രവര്തകനെങ്ങിനെ കാണാന് കഴിയുന്നുവന്നു മനസ്സിലാകുന്നില്ല !
ജീവന്: . ഏഴാം ക്ലാസ്സില് പഠിക്കുന്ന അയൂബ് എന്ന കുട്ടി നിങ്ങള് പറഞ്ഞ ദേശീയ നേതാവ് പ്രസംഗിക്കനിരിക്കുന്ന വേദിക്കരികില്
പന്ത് കളി കഴിഞ്ഞു വെറുതെയിരിക്കുമ്പോള് അവിടെ ജോലിയിലെര്പെട്ടുകൊണ്ടിരുന്നവരുടെ ഒരു പണിയായുധമെടുത്തു എന്നത് ഒരു ഭീകര നടപടിയായി ക്കാണ് ന്നതാനെനിക്ക് മനസ്സിലാവാത്തത്!
.
ന്യൂസ്റീഡര് : അവിടെ പന്തല് പ്പണിക്കാരുടെ ആയുധമെടുത്തു അവന് നിലത്തു ‘കെ.എ ‘, ‘കെ എ’ എന്നെഴുതിക്കൊണ്ടിരുന്നുവെന്നാണ്
ബന്ധപ്പെട്ടവര് പറയുന്നത്. അതില് 'കെ' എന്ന അക്ഷരം 'കില്' എന്ന ഇന്ഗ്ലീഷ് വാകിന്റെ ആദ്യാക്ഷരം ആണെന്നരിയവുന്നവരാണ്
ഇവിടത്തെ ഏതു കുട്ടിയും. 'എ' എന്നത് അവിടെ പ്രസംഗിക്കാന്‍ വരുന്ന വ്യക്തിയുടെ പേരിന്റെ ആധ്യാക്ഷരവുമാന്നെന്നരിയാമല്ലോ?
ഇതില്‍ നിന്നൊക്കെ നാമെന്തു നിഗമനത്തില് ആണെതതിചെരേണ്ടത്?
ജീവന്: നിങ്ങള് പറയുന്ന പോലെയല്ല കാര്യങ്ങള്. ‘കെ’ എന്നത് ആ കുട്ടിയുടെ ഇനീഷ്യലാണ്. 'എ' എന്നത് അയൂബ് എന്ന പേരിന്റെ ആധ്യാക്ഷരവും.പന്തല് ജോലിയിലായിരുന്ന തന്റെ അയല്ക്കാരന്റെ ജോലി കഴിയുന്നത് വരെ കാത്തു നില്ക്കെ അവിടെക്കിടന്ന ഒരു അരിവാള് എടുത്തു നിലത്തു വെറുതെ തന്റെ പേരിന്റെ ആദ്യാക്ഷരങ്ങള് എഴുതിക്കളിച്ച ഒരു നിസ്സാര.................
ന്യൂസ് റീഡര്: ഇടപെടേണ്ടി വന്നതില് ഖേദിക്കുന്നു. നന്ദി മിസ്റ്റര് ജീവന് പിന്നെ ഈ ചര്ച്ചയില് പങ്കെടുത്ത ............. മുഖ്യ വാര്ത്തയിലേക്ക്. രണ്ടാഴ്ച കഴിഞ്ഞു തെരഞ്ഞെടുപ്പു പ്രചരണാര്ത്ഥം കേരളം സന്ദര്ശിക്കുന്ന ദേശീയ നേതാവിന്റെ പ്രസംഗ സ്ഥലത്ത് നിന്ന് കൊടും ഭീകരനെ പോലീസ് അറെസ്റ്റ് ചെയ്തു. കൂടുതല് അറെസ്റ്റ് ഉടനെയുണ്ടാവുമെന്നു മുതിര്ന്ന പോലീസ് ഉദ്യോഗസ്തര് വെളിപ്പെടുത്തി
2. 2.നിര് ല ജ്ജം
ന്യൂസ് റീഡര്: : വെറും ഇരുപതഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു പയ്യന് തന്റെ പ്രേമം പരാജയപ്പെട്ടതില് നിന്നുമുടലെടുത്ത മനോവിഷമം കാരണം അയച്ച ഒരു ഈ മെയില് സന്ദേശത്തിന് ഇത്ര വലിയ അര്ഥം പ്രബുദ്ധരായ നാം നല്കേണ്ടതുണ്ടോ?
സജീവന്: പിന്നില്ലാതെ? നാടൊട്ടുക്ക് ഭീകര വാതികളുടെ വിളയാട്ടം നടക്കുന്നുവെന്നു നിങ്ങള് തന്നെ നാഴികക്ക് നാല്പ്പതു വട്ടം
വിളിച്ചു കൂവുന്ന ഈ സമയത്ത് ബുദ്ധി സ്ഥിരതയുള്ള ഒരാള് ഇത്തരമൊരു സന്ദേശം അയച്ചതിനെ ഗൌരവമായി ത്തന്നെ കാണേണ്ടതുണ്ട്.
പ്രത്യേകിച്ചും അയാള് ഇന്ത്യയുടെ പ്രസിടണ്ടിനെയും മുഖ്യ ദേശീയ കക്ഷിയുടെ അധ്യക്ഷയെയുമാണ് വധിക്കുമെന്ന് ഭീഷണി മുഴക്കിയത്.
ന്യൂസ് റീഡര്: : ഇതില് നിന്ന് ആ പയ്യന്റെ പ്രേമത്തിന്റെ തീവ്രത മനസ്സിലാക്കി അവനു മാപ്പ് നല്കുകയല്ലേ ഉത്പതിഷ്ണു ക്കളായ നമ്മള് ചെയ്യേണ്ടത്?
തന്റെ പ്രേമബന്ധം പൂവണിയാന് വല്ല സഹായവും പ്രതീക്ഷിച്ചു രണ്ടു പരമോന്നത വ്യക്തികളുടെ പേര്
ഉപയോഗപ്പെടുത്തിയ തില് നിന്നും ആ ആ കുട്ടിയുടെ പ്രേമത്തിന്റെ ആഴം മനസ്സിലാക്കി അവനോടു അനുകമ്പ പ്രകടിപ്പിക്കുകയല്ലേ നാം വേണ്ടത്?
സജീവന്: ഗൌരവമേറിയ ഇത്തരം പ്രശ്നങ്ങള് നിസ്സാര.....
ന്യൂസ് റീഡര്: സമയ പരിധി മൂലം ഇടപെടേണ്ടി വന്നതില് ഖേദിക്കുന്നു. മുഖ്യ വാര്ത്തകള്. ഇന്ത്യയുടെ പ്രേസിടെന്റിനെയും കോന്ഗ്രെസ്സ്
അധ്യക്ഷയേയും വധിക്കുമെന്ന സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി. പ്രേമ പരാജയം താങ്ങാനാവാതെയെന്നു പയ്യന്, പോലീസ് പയ്യനോടനുകമ്പ പ്രകടിപ്പിച്ചു, പയ്യനെ വീട്ടിലെത്തിച്ചു.
3.എന്താവേശം!
"സാര് ഞാന് മേലാടൂരില് നിന്നും വിളിക്കുന്നു. ഇന്ത്യയുടെ മനസ്സാക്ഷിയെ ആകെ നൊമ്പരപ്പെടുത്തിയതും ഒരു വിഭാഗം പ്രതിക്കൂട്ടിലാക്കപ്പെടുകയും ചെയ്ത ബോംബു സ്ഫോടനങ്ങള്ക്ക് പിറകില് അസിമാനന്ദ, പ്രജ്ഞാ സിംഗ്. കേണല് പുരോഹിത് തുടങ്ങിയ ഹിന്ദുത്വ ഭീകരരായിരുന്നു എന്ന് തെളിഞ്ഞിരിക്കയാന്നെല്ലോ........"
അവതാരകന്: ക്ഷമിക്കണം ഇന്ന് അതിനെക്കാളും സുപ്രധാന മായൊരു ചര്ച്ചയിലാണ് നിങ്ങള് പങ്കെടുക്കേണ്ടത്. കേരളത്തിന് സ്വന്തമായി ഒരു ഐ. പി.എല് ടീം കിട്ടിയതാനെല്ലോ! എങ്ങിനെ നോക്കിക്കാണുന്നു ഈ വലിയ നേട്ടത്തെ?

“സര് അതിനെക്കാളും സുപ്രധാനമായ ഒരു കാര്യമല്ലേ.................
അവതാരകന്: ഞാന് തിരിച്ചു വരാം എലാവര്ക്കും പങ്കെടുക്കാം വെയ് രാജ വെയ് .കേരളത്തിന് ഐ പി എല്. കിട്ടിയ.......

4.ഗൌണ്ടെര് പോണ്ട് അഥവാ ഗൌണ്ടെരുടെ കുളം

" മാഡം ഞാന് കീഴാറ്റൂറില് നിന്ന് വിളിക്കുന്നു. മാറാട് ഒന്നാം കലാപത്തില് ഒരു പ്രമുഖ സംഘടനയുടെ സ്റ്റേറ്റ് നേതാവ് കുറ്റക്കാരനാണെന്ന്
കണ്ടെത്തിയിരിക്കുന്നു, തന്നെയുമല്ല മുമ്പ് പല ബോംബു സ്ഫോടനങ്ങള്ക്കും പിന്നില് മലയാളിയായ ഒരാള് സ്ഫോടന സാമഗ്രികള് എത്തിക്കുന്നതില് വലിയ പങ്കു വഹിച്ചുവെന്നും കണ്ടെത്തിയിരിക്കുന്നു. ഇതിനെക്കുറിച്ച്.......
അവതാരക: നോക്കൂ മിസ്റ്റര് ഞങ്ങളിന്നു ഞങ്ങളുടെ ഭൂതക്കണ്ണാടി കൊച്ചി ഐ.പി. എല് ടീമിലാരോക്കെ കളിക്കണം എന്ന വിഷയത്തിലേക്കാന് തിരിച്ചു വെച്ചത്. കേരളീയനായ ശ്രീ ശാന്ത് തന്നെ ടീമിന്റെ നായകനാവണമെന്ന ക്രിക്കെറ്റ് സ്നേഹികളുടെ താല്പര്യത്തെ താങ്കള് എങ്ങിനെ നോക്കിക്കാണുന്നു. ഈ സുപ്രധാന വിഷയത്തെ ക്കുറിച്ചാണ് നിങ്ങള് ആലോചിക്കേണ്ടത്......... ....

( നിങ്ങള് മുമ്പ് ഇതിന്റെ ചില ഭാഗങ്ങള് വായിച്ചെങ്കില് ക്ഷമിക്കുക മലയാളം ന്യൂസ് ല് എഴുതിയത് ഞാന് തന്നെയാണ് )

4 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള വാര്‍ത്തകള്‍... നന്നായിരിക്കുന്നു...

Akbar said...

വാര്‍ത്തകള്‍ വളച്ചൊടിച്ചു ഒരു തീരുമാനമാക്കി പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നതാണ് പുതിയ ചാനല്‍ വാര്‍ത്താ അവതരണ രീതി.

മൻസൂർ അബ്ദു ചെറുവാടി said...

താല്‍പര്യങ്ങളുടെ സംരക്ഷണം. അത്ര തന്നെ.

kambarRm said...

സ്വന്തം സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി വാർത്തകൾ സ്രഷ്ടിച്ചെടുക്കുകയും പൂഴ്ത്തിവെക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ മാധ്യമ സംസ്കാരമാണു ഇന്നത്തെ കേരളത്തിന്റെ ശാപം..

നന്നായിട്ടുണ്ട്
വെൽഡൺ