Friday, September 20, 2013

ക്രിമിനൽ രാജാവിനു പ്രജകൾ വെറും കൃമികൾ

                                 വല്ലപ്പോഴുമൊക്കെ നമുക്ക് ആശ്വാസം തരുന്നതും നമ്മെ സന്തോഷിപ്പിക്കുന്നതുമായ വാർത്തകൾകിട്ടാറുണ്ട് . നാംഇന്ത്യക്കാരുടെ കാര്യമാണ് പറയുന്നത്.കുറ്റവാളികളായ എം.പി.മാരെയും എം.എൽ.എ മാരെയും അയോഗ്യരാക്കിക്കൊണ്ട് ഇന്ത്യയുടെ പരമോന്നത നീതി പീOമായ സുപ്രീം കോടതി ഒരു ചരിത്ര വിധി പ്രസ്താവിക്കയുണ്ടായി.ജന പ്രാധിനിധ്യ നിയമത്തിലെ എട്ടു (നാല്) വകുപ്പിൽ പിടിച്ചാണ് ക്രിമിനലുകളായ "ജനപ്രതിനിധികൾ" നിയമ നിര്മാണ സഭകളിൽ തുടര്ന്നിരുന്നത്.    ഈ വകുപ്പ് പ്രകാരം എം.പി യോ എം എൽ എ യോ ആയ ശേഷം ഒരാൾ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയാൽ മൂന്നു മാസത്തിനകം അപ്പീൽ നൽകിയാൽ മതിയായിരുന്നു.അപ്പീലിന്മേൽ കോടതി തീര്പ്പു കല്പ്പിക്കുന്നത് വരെ ഇവർ അയോഗ്യരാകില്ല! ഈ വകുപ്പ് ഭരണ ഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്പ്രീം കോടതി, കുറ്റം ചെയ്തതായി ഏതു കോടതി കണ്ടെത്തിയാലും ആ ദിവസം തൊട്ടു ക്രിമിനൽ ജന പ്രധിനിധികളുടെ അയോഗ്യത വ്യകതമാക്കിയിരുന്നു ഈ തീര്പ്പു പുനപ്പരിശോധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  സുപ്രീം കോടതിയുടെ ഒരു ചോദ്യത്തിന് മറുപടിയുണ്ടായില്ല."ഒരു സ്ഥാനാര്തിക്ക് ജയിലിലിരുന്നും മത്സരിക്കാം,ഒരു വോട്ടർ ജയിലിലാണെങ്കിൽ വോട്ടു ചെയ്യാൻ പാടില്ല! ഏതു തരം നിയമമാണിത്?"
                                പക്ഷെ ഇന്ത്യയിലെ പരശതം രാഷ്ട്രീയ പാർട്ടികൾ ഈ വിധിയെ സ്വാഗതംചെയ്ത്‌,  സത്യസന്ധരും നീതിമാാന്മാരുമായവരെ മാത്രമേ ഞങ്ങൾ സ്ഥാനാര്തികളാക്കൂ എന്ന് പ്രഖ്യാപിക്കുന്നതിനു പകരം സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനുള്ള നിയമ ഭേദഗതി രാജ്യ സഭയിലും ലോക സഭയിലും. പാസ്സാക്കിയെടുക്കാനുള്ള തത്രപ്പാടിലാണ്.                                         .( രാജ്യ സഭയിലിത്  പാസ്സായിക്കഴിഞ്ഞു.) മുഴുവൻ  രാഷ്ട്രീയ കക്ഷികളും ഈ നീക്കത്തെ പിന്തുണച്ചിട്ടുമുണ്ട്.
                          കൊള്ളാവുന്ന ഭരണാധികാരിയെ കിട്ടാൻ, ക്രിമിനലുകളായ എം.പി മാരിൽ നിന്നും എം. എൽ. എ മാരിൽ നിന്നും മോചനം ലഭിക്കാൻ, സാധാരണക്കാരനിനി എന്ത് ചെയ്യണം? സംശുദ്ധ രാഷ്ട്രീയം എന്നത് ഒരു വ്യർത്ഥ സങ്കൽപ്പമായി മാറുമോ? അഭിനവ ഹിറ്റ്ലർമാരും മുസ്സോളിനിമാരും പിന്നെ മോഡിയുമൊക്കെ നമ്മെ ഭാരിച്ചേ അടങ്ങൂ എന്ന വാശിയിലാണ്!