Wednesday, November 21, 2012

വിലയില്ലാതാക്കരുത്, ദേശീയ ചിഹ്നങ്ങളെ!

                                                                            ബാല്‍ താക്കറെ എന്ന മറാത്ത  ( ദേശ )  വാദിയുടെ ജഡത്തില്‍ ദേശീയ പതാക പുതപ്പിക്കയും ഔദ്യോഗിക ബഹുമതികളോടെ ശവമടക്കത്തിനു ഒത്താശ ചെയ്യുകയും ചെയ്ത മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വയംചെറു താകുകയായിരുന്നെന്നു വേണം പറയാന്‍.... അഖണ്ഡതയും ദേശക്കൂറുമൊക്കെ വാതോരാതെ വിളമ്പുന്ന കൊണ്ഗ്രസ്സിനു ബാല്‍ താക്കറെയുടെ ഏതു പ്രവര്‍ത്തനത്തിലാണ് ഇന്ത്യയുടെ അഖതണ്ഡയെബഹുമാനിക്കുന്നതായി കാണാന്‍ കഴിയുക!  മറാത്ത വാദത്തിനു നേതൃത്വം വഹിക്കുകയും, ഇന്ത്യയിലെ മറ്റേതു പ്രദേശത്തെയും ജനങ്ങളെ ശത്രുക്കളായി കാണുകയും ചെയ്ത അയാള്‍ എപ്പോഴാണ് ഇന്ത്യയെന്ന പൊതു വികാരത്തെ ഉള്കൊണ്ടിരുന്നത്‌!!?

                                               സ്വന്തം വളര്‍ച്ചക്കും ഘ്യാതിക്കും വേണ്ടി മാത്രം പൊതു പ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്തിയ ബാല്‍ തക്കരെയെപ്പറ്റി-ടി.ജെ.എസ്. ജോര്‍ജ്‌))):. പറയുന്നതിങ്ങനെ: ഒരുകാലത്ത് ഭാര്യയെയും മക്കളെയും പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്നു ബാല്‍ താക്കറെ. തന്റെ ചെറിയ ഫ്‌ളാറ്റില്‍നിന്ന് ജോലിസ്ഥലത്തേക്ക് എന്നും രാവിലെ ബസ്സിലാണ് യാത്രചെയ്തിരുന്നത്. മുക്കാല്‍മണിക്കൂര്‍ ഓഫീസിലേക്കും വൈകിട്ട് മുക്കാല്‍ മണിക്കൂര്‍ തിരികെ വീട്ടിലേക്കും. ക്യൂനില്‍ക്കുന്ന സമയം അതിനുപുറമേ. ഇതൊന്നും അസാധാരണമായിരുന്നില്ല. ബോംബെയിലെ ലക്ഷക്കണക്കിന് മധ്യവര്‍ഗക്കാര്‍ ഇങ്ങനെയൊക്കെയാണ് തട്ടിമുട്ടി ജീവിച്ചിരുന്നത്. അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കിയിരുന്ന താക്കറെ രായ്ക്കുരാമാനം മഹാനഗരത്തെ വിറപ്പിക്കാന്‍പോന്ന ശക്തികേന്ദ്രമായി രൂപാന്തരപ്പെട്ടു. വെട്ടും കുത്തും തീവെപ്പും കൊള്ളയും നടത്തിയാല്‍പോലും ആര്‍ക്കും ചോദ്യംചെയ്യാനാവാത്ത സര്‍വാധിപതിയായി,( ബാല്‍ താക്കറെയുടെ നഷ്ടങ്ങളും ലാഭങ്ങളും-ടി.ജെ.എസ്. ജോര്‍ജ്‌))):. . -മാതൃഭൂമി

                                മാതൃകാപരമായ ഒരു കുടുംബ ജീവിതം പോലും നയിച്ചിരുന്ന ആളായിരുന്നില്ല താക്കറെ ഒരു പക്ഷെ ദുരന്തങ്ങളും,അസന്തുഷ്ടമായ കുടുംബ ജീവിതവുമൊക്കെ താറുമാരാക്കിയ ഒരു മനസ്സായിരുന്നിരിക്കണം അയാളെക്കൊണ്ട് ഇത്തരതിലൊക്കെ ചെയ്യിച്ചത് " മൂത്തമകന്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടാമത്തവന്‍ ജയദേവ് ഭാര്യയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വീടുവിട്ടുപോയി. ഭാര്യ സ്മിത വീട്ടില്‍തന്നെ നിന്നു, താക്കറെയുടെ സഹായി എന്ന സ്ഥാനത്ത്. കുടുംബത്തിലെ കേന്ദ്രബിന്ദുവായിരുന്ന മീന, താക്കറെയുടെ ഭാര്യ, ഈ സംഭവ വികാസങ്ങളില്‍ മനംനൊന്തിരുന്നപ്പോള്‍, തക്കസമയത്ത് 'വായുഗുളിക' കിട്ടാതെ അന്തരിച്ചു. അടിപതറിയ കുടുംബത്തില്‍ ഇളയമകന്‍ ഉദ്ധവ്മാത്രം ബാക്കിയായി.സ്വാഭാവികമായും താക്കറെയുടെ താങ്ങായി ഉദ്ധവ്. പക്ഷേ, സ്മിതയ്ക്ക് തന്റേതായ അജന്‍ഡ ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലും സിനിമയിലും വന്‍ ശക്തിയായി വളരാന്‍ കൊതിച്ച സ്മിത താക്കറെയുമായുള്ള അടുപ്പത്തിന്റെ പേരില്‍ തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുകയും ശിവസേനാ മുഖ്യമന്ത്രിമാര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളാവുകയും ചെയ്തു. ജയദേവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷവും താക്കറെ എന്ന കുടുംബപ്പേര്‍ അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നു. സ്മിതയുടെ അധികാരമോഹം നാട്ടില്‍ പാട്ടായിട്ടും താക്കറെ കൂട്ടാക്കിയില്ല. ഒടുവില്‍ അവരെ ഒതുക്കാന്‍ ഉദ്ധവ് തന്നെ മുന്നിട്ടിറങ്ങി. അതോടെ സ്മിത പിണങ്ങി. കുടുംബം നഷ്ടപ്പെടുത്തിയാണ് താക്കറെ രാഷ്ട്രീയത്തില്‍ ലാഭംകൊയ്തത് എന്ന് ചുരുക്കം."

                           ദേശീയമായ ഏതെങ്കിലും ബഹുമതിയോ,അംഗീകാരമോ ലഭിച്ചിട്ടില്ലാത്ത മറാതയിലെ ഒരു വിഭാഗത്തിന്റെ, അതും ഗുണ്ടായിസം രാഷ്ട്രീയ പ്രവര്തനമാകിയ ഒരു കൂട്ടത്തിന്റെ, നേതാവായിരുന്ന ഒരാളെ ഇത്ര മാത്രം ആദരിക്കയും ബഹുമാനിക്കയുമൊക്കെ ചെയ്യുക വഴി നല്ല ഒരു സന്ദേശമല്ല കോണ്‍ഗ്രസ്സും എന്‍.സി.പി യും ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനതയ്ക്ക് നല്‍കിയത്


  കൊടിയ ദുരന്തം :ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് 'ലൈക്' ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ്ചെയ്തു " ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെ"ന്നായിരുന്നു ഫേസ്ബുക്ക് കമന്റ്.മുംബൈയിലെ പാല്ഗാര്‍ സ്വദേശികളായ സഹീന്‍ ദാദയും കൂട്ടുകാരി രേണുവിനെയുമാണ് അറസ്റ്റു ചെയ്തത്.
       
                                                   കാര്‍ടൂണ്‍,കടപ്പാട്: സതീഷ്‌ ആചാര്യ,മഞ്ജുള്‍ 

Wednesday, November 7, 2012

മനസ്സിലാവാഞ്ഞിട്ടല്ല, മനസ്സില്ലാഞ്ഞിട്ട്

                                                     അഴിമതിയുടെ കാര്യത്തില്‍ ഭരണ പക്ഷത്തിനു നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ്‌ ആണെങ്കില്‍ പ്രതിപക്ഷത്ത്‌ അപ്പണി ഭംഗിയായി നിര്‍വഹിക്കുന്നത് ബി.ജെ.പി യാണ്. ആര് മുന്നില്‍ ആര് മുന്നില്‍ എന്ന വാശിയോടെ ഈ രണ്ടു പാര്‍ടികളും നല്ല മത്സരത്തിലുമാണ്. മന്മോഹനും മദാമ്മ യുമൊക്കെ ഭരണപക്ഷത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ബി.ജെ.പി യിലതിനു നേതൃത്വം കൊടുക്കുന്നത് അവരുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തന്നെയാണ്.അഴിമതിയുടെ കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദം കാണിക്കാതെ അഴിമതിക്കുള്ള മാര്‍ഗങ്ങള്‍ പരസ്പരം പങ്കു വെക്കണമെന്ന ആഗ്രഹം കൂടിയുള്ളത് കൊണ്ടാവണം അഴിമതിയുടെ ഉസ്താദ് ശരത് പവാറുമായും ടിയാന്റെ പുത്രന്‍ അജിത്‌ പവരുമായുമൊക്കെ ഗഡ്കരിജി വളരെ അടുത്ത ബന്ധമാണ് നിലനിര്ത്തിപ്പോരുന്നത്. റോഡുകളും ഫ്ലൈ ഓവറുകളും നിര്‍മിക്കുന്നതില്‍ അഴിമതി നടത്താന്‍ കാണിച്ച മിടുക്ക് കൊണ്ടാവണം നിതിന്‍ ഗഡ്കരിജി ഫ്ലൈ ഓവര്‍ മാന്‍ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്
                                                       ടിയാന്‍ ഈയിടെ ഒരബദ്ധത്തില്‍ ചെന്ന് ചാടി. ചാടിക്കഴിഞ്ഞാണല്ലോ അതൊരബദ്ധമായിരുന്നെന്നു നാമൊക്കെ തിരിച്ചറിയുന്നത്‌. പക്ഷെ പുള്ളി ചാടിയതിനെ ഒരബദ്ധമാക്കി മാറ്റുകയായിരുന്നു മറ്റുള്ളവര്‍ എന്ന് വേണം പറയാന്‍.... സ്വാമി വിവേകാനന്ദനേയും ദാവുദ് ഇബ്രാഹിമിനെയും താരതമ്മ്യം ചെയ്തു ടിയാന്‍ സംസാരിച്ചതാണ് വലിയ പുകിലായത്. സത്യത്തില്‍ അത്ര ബഹളം വെക്കാനുള്ള കാര്യമൊന്നും ആ താരതംമ്യത്തിലില്ല.പക്ഷെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ടിയാനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഈ യവസരമുപയോഗിച്ചാല്‍ നാമെന്തു ചെയ്യും! ഒരേ ഐ ക്യൂ വുള്ള രണ്ടു പേരാണ് വിവേകാനന്ദനും ദാവുദ് ഇബ്രാഹിമും, ഒരാള്‍ തന്റെ ബുദ്ധി രാഷ്ട്ര നിര്മാണത്തിനുപയോഗിച്ചു, മറ്റെയാള്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചക്കും എന്നാണദ്ധേഹം പറഞ്ഞത് .സത്യത്തില്‍ ഇതിലിത്ര കോപിക്കാനോ സങ്കടപ്പെടാനോ ഇല്ല. പക്ഷെ തക്കം പാര്തിരിക്കുന്നവര്‍ തക്കാളി കണ്ടാലും വെടിവെക്കുമല്ലോ.

                              രാമുവും കോമുവും ഓരോ കത്തി വാങ്ങി. രാമു കത്തികൊണ്ടോരാളെ കൊന്നു കോമുവാവട്ടെ കത്തിയുപയോഗിച്ച് വഴിയിലെ കാടും പടലും മുള്ളും വെട്ടി വൃത്തിയാക്കി. ഇതുപോലെ സുതരാം വ്യക്തമായ ഒരു താരതംമ്യമേ ഗഡ്കരിജി നടത്തിയിരുന്നുള്ളു. പറഞ്ഞിട്ടെന്തു? മോഡിയെപ്പോലെ വിഷമേറെയുള്ള വര്‍ഗങ്ങള്‍ക്ക് നേതൃ സ്ഥാനം ഒരുക്കിക്കൊടുക്കണമെന്നു ഒരു കൂട്ടര്‍ക്ക് തോന്നിയാല്‍ പിന്നെ ഗഡ്കരിജി എന്ത് പറഞ്ഞാലും, ഇനി മിണ്ടാതിരുന്നാലും അത് വിവാദമാവുമായിരുന്നു!

                 എനിക്ക് മനസ്സിലാവാത്ത ഒരു തമാശ ഗഡ്കരി മാപ്പ് പറയണമെന്ന ചിലരുടെ ആവശ്യമാണ്‌.... ആരോടാണ് ഹേ അങ്ങേര്‍ മാപ്പ് പറയുക? സ്വാമി വിവേകാനന്ദ നോടാണെങ്കില്‍ അദ്ദേഹം മരണമടഞ്ഞിട്ടു കാലമേറെയായി.ഏതായാലും ദാവുദ് ഇബ്രാഹിമിനോടല്ലല്ലോ? അല്ലല്ലോ? തീര്‍ച്ചയാണേ?