Monday, October 24, 2011

ഒരു രാജ്യം പ്രവാസികളെ ബഹുമാനിക്കുന്ന വിധം.

                                                              ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്‍സിടിയില്‍ ക്ലീനിംഗ്, പ്ലംബിംഗ്,ഇലക്‌ട്രിക്കല്‍ ജോലികളൊക്കെ ചെയ്യുന്നത് കമ്പനി തൊഴിലാളികളാണ്.അവരില്‍ ബംഗാളികള്‍,ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, ഫിലിപ്പ്നോകള്‍;പിന്നെ ഏതാനും ഈജിപ്തുകാര് എന്നിവരുണ്ട്. ഈജിപ്തുകാരെല്ലാവരുo മുറാകിബുമാരാണ്(സൂപര്‍ വൈസര്‍മാര്‍ ) അവര്‍  പണിയെടുക്കില്ല,  എടുപ്പിക്കുകയെയുള്ള്.                                                                                                    കമ്പനി തൊഴിലാളികള്‍ക്കിടയില്‍ മലയാളിയായ ബാബുവുമുണ്ട്‌. 1500 റിയാല്‍ ശമ്പളം, ഓവര്‍ ടൈം അലവന്‍സ്, ഒന്നര വര്ഷം കൂടുമ്പോള്‍ ടിക്കറ്റ്, നാല്പതു ദിന അവധി, തുടങ്ങിയ പല വിധ മോഹന വാഗ്ദാനങ്ങള്‍ കേട്ടാണ് ബാബു ഇവിടെ എത്തിയത്!
                                 മൂന്ന് മാസമായി ബാബുവിന് ശമ്പളം കിട്ടിയിട്ട്. മാസം 1200 റിയാലാണ് ഇവിടെ വന്നപ്പോള്‍ "പുതുക്കി' നിശ്ചയിച്ച ശമ്പളം! താമസം കമ്പനിയുടെ തകരo കൊണ്ട് നിര്‍മിച്ച കെട്ടിടത്തിലാണ്. ഇനിയൊരു മാസം കൂടി കഴിയുമ്പോള്‍ ബാബുവിന് ശമ്പളം കിട്ടും.രണ്ടു മാസത്തെ ശമ്പളം! രണ്ടു മാസ ശമ്പളം എപ്പോഴും പെന്ടിങ്ങിലായിരിക്കും.
                                                         
                                                              ബാബു ഏതൊരു പ്രവാസിയേയും പോലെ കൂടുതലായി കേള്‍ക്കുന്ന വാക്ക് "ബുഖ്റ"( നാളെ)യാണ്.ഒരിക്കലും പുലരാത്ത നാളെ!നിറം കേട്ട പ്രതീക്ഷ മാറ്റിവെച്ചു ബാബുവിപ്പോള്‍ ജോലി സമയം കഴിഞ്ഞു പുറത്തു മറ്റെന്തെങ്കിലും ജോലിക്ക് പോവുകയാണ്.വീടിലുള്ളവരോട് കടം പറയാന്‍ പറ്റില്ലല്ലോ.അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ എന്നിവരുടെ ജീവിതം മുന്നോട്ടു പോവണമെങ്കില്‍ ബാബുവിന്റെ കാശ് നാടിലെത്തിയെ പറ്റൂ.
                                                                    ഈ കമ്പനിയുടെ ജോലിക്കാരില്‍ പല നാട്ടുകാര്‍ക്കും പല നിരക്കിലും പല രീതിയിലുമുള്ള ശമ്പളമാണ്.ഒരേ പന്തിയില്‍ പല തരം വിളമ്പല്‍! ഇവരില്‍ കൃത്യമായി ശമ്പളം ലഭിക്കുന്നവരാണ് ഫിലിപ്പ്നോകള്‍. കാരണം  മറ്റൊന്നുമല്ല  .ഫിലിപ്പിനോകളുടെ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ ഓഫീസിലേക്ക് വിളി വരും, അവരുടെ എംബസിയില്‍ നിന്ന്. "എന്താണ് ശമ്പളം കൊടുക്കാത്തത്?" എന്ന ചോദ്യത്തിനു"ബുക്ര" എന്ന മറുപടി മതിയാവില്ല..തൊഴിലാളിയുടെ സേവനം മതിയായെങ്കില്‍ ഇത് വരെയുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കി അവരുടെ അടുത്ത എയര്‍ പോര്ട്ടിലേക്ക്ടിക്കറ്റെടുത്ത് തിരിച്ചയച്ചേക്കുക,കൃത്യവും കണിശവുമായിരിക്കും എംബസിയില്‍ നിന്നുള്ള നിര്‍ദേശം. തൊഴിലുടമ അത് പാലിച്ചില്ലെങ്കില്‍ ലോക്കല്‍ പോലീസിലേക്ക് പരാധി പോകും; എംബസിയില്‍ നിന്ന്.പോലീസ് തൊഴിലുടമയെ കാണും,അന്വേഷണം നടക്കും. കാര്യങ്ങള്‍ നേരെയല്ലെങ്കില്‍ അറസ്റ്റു വരെ നടക്കും.
                                                                      ഒരു വര്ഷം മുമ്പാണ്.ഒരു 'ബകാല' യില്‍ നിന്ന് ഏതാനും സാധനങ്ങള്‍ കളവു പോയി. കടയുടെ ഉടമക്ക് തന്റെ ജോലിക്കാരനായ ഫിലിപ്പിനോയെ സംശയം.ഒന്നും രണ്ടും പറഞ്ഞു തെറ്റി.കടയുടമ ഫിലിപ്പിനോയെ തല്ലി.ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് യഥാര്‍ത്ഥ കള്ളനെ പിടിച്ചു. ഒരു മസരി.ഫിലിപ്പിനോയോടു കടയുടമ മാപ്പ് പറഞ്ഞു.ഒരു മണിക്കൂറിനുള്ളില്‍ കടയുടമക്ക് എംബസിയില്‍ നിന്ന് ഫോണ്‍ വന്നു."എന്തിനായിരുന്നു ഫിലിപ്പിനോയെ അടിച്ചത്? ശിക്ഷ നടപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലേ? സംശയത്തിന്റെ പേരില്‍ ഒരാളെ അടിക്കുന്നത് ശരിയാണോ?"
                                                                                           മുതലാളി മാലീസ്(ക്ഷമ) പറഞ്ഞുകൊണ്ടേയിരുന്നു.എംബസി അവരുടെ തീരുമാനമറിയിച്ചു. അകാരണമായി ഒരു ഫിലിപ്പിനോയെ അടിച്ചതിനു അയാള്‍ക്ക്‌ 15,000 റിയാല്‍ നഷ്ടപരിഹാരം കൊടുക്കണം,താങ്കളുടെ കീഴില്‍  അയാള്‍ സുരക്ഷിതനല്ലെന്നു എംബസിക്ക് ബോധ്യമായി.ഒരാഴ്ചക്കുള്ളില്‍ അയാള്‍ക്ക്‌ നാട്ടിലേക്കുള്ള ടിക്കറ്റെടുത്ത് അയാളെ മടക്കി അയക്കണം. മുതലാളിക്ക് അങ്ങിനെ തന്നെ ചെയ്യേണ്ടി വന്നു.
                                                                                മജ്മ മുനിസിപ്പാലിറ്റിയിലെ ഉയര്‍നൊരുദ്യോഗസ്തന്റെ ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്.ഇന്നോ നാളെയോ പ്രസവിക്കും.വീട്ടിലുള്ള ഫിലിപ്പിനോ   'ആയ' മിടുക്കിയാണ്.പ്രസവം കഴിഞ്ഞാല്‍ ഭാര്യയുടെ ശുശ്രൂഷയ്ക്ക് അവളുടെ സേവനം വലിയോരാശ്വാസമാകും.അങ്ങിനെയൊക്കെ ആശ്വസിച്ചിരിക്കെയാണ് അയാള്‍ക്ക്‌ ഫിലിപ്പിന്‍സ് എംബസിയില്‍ നിന്ന് ഫോണ്‍ കാള്‍ വരുന്നത്.
ആയയുടെ കോന്ട്ര)ക്റ്റ് ഒരാഴ്ച കൊണ്ടവസാനിക്കും.കൊണ്ട്രാക്റ്റ് വേണമെങ്കില്‍ പുതുക്കാം.പക്ഷെ ഒരാഴ്ച കഴിഞ്ഞു ആയയെ നാടിലേക്കയക്കണം,റീഎന്ട്രിയടിച്ചു;അവള്‍ക്കവകാശപ്പെട്ട നാല്പതു ദിവസത്തെ ലീവില്‍, അല്ലെങ്കില്‍ ഫൈനല്‍ ഏക്സിട്ടടിച്ചു. ഉദ്യോഗസ്ഥന്റെ മലയാളിയായ ഡ്രൈവര്‍ തന്റെ യജമാനനോടുള്ള"സ്നേഹക്കൂടുതല്‍" പ്രകടിപ്പിക്കാന്‍ ചോദിച്ചു "മാമ ഇന്നോ നാളെയോ പ്രസവിക്കില്ലേ? ആയ പോയാലെങ്ങിനെ ശരിയാവും?"
"മാമയുടെ ഗിര്‍ഗിര്‍ സഹിക്കാം,സഫാറ (എംബസി)ഫിലിപ്പിന്‍ കസീര്‍ ഗിര്‍ ഗിറാണ്"


                                                                             ഇനിയുമുണ്ടേറെഉദാഹരണങ്ങള്‍. ഫിലിപ്പിന്‍സില്‍ നിന്നും ഒറ്റയായും കൂട്ടായും രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ സൗദിയിലെത്താറില്ല.പരശതം സംഘടനകളും അവയുടെയൊക്കെ "മഹാ നേതാക്കളോ" അവര്‍ക്കില്ല.പ്രവാസികളുടെ വിയര്പൂറ്റിയ പണം കൊണ്ട് വാങ്ങിയ വലിയ സഞ്ചികള്‍ വിമാനത്തില്‍ കേറ്റവെ ഒരു പാട് പൊയ് വാഗ്ധാന സഞ്ചികള്‍ ഇവിടെ ഇട്ടേച്ചു പോവുന്ന ഒരു നേതാവും അവരെ സന്ദര്‍ശിക്കാറില്ല!

                                                     വാല്‍കഷ്ണം: നേതാക്കളെയും മന്ത്രിമാരെയു സ്വീകരിക്കാനും അവരുടെയൊപ്പം നിന്ന് ഫോട്ടോയെടുക്കാനും തിക്കും തിരക്കും കൂട്ടുന്ന ഒരു പാട് "കരും പൊട്ടന്മാര്‍ " പ്രവാസ ലോകത്ത് ഉണ്ടായിരിക്കെ, അത്തരം പൊങ്ങു തടികള്‍ക്കു വംശ നാശം സംഭവിക്കില്ലെന്നു അക്കൂട്ടര്‍ക്ക്‌ നല്ല ഉറപ്പുണ്ടായിരിക്കെ ഇന്ത്യക്കാരായ പ്രവാസികള്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സൌകര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് വെറുതെ.

                                                           

Tuesday, October 11, 2011

ലൈംഗികബന്ധം,വ്യഭിചാരം,പീഡനം,ബലാല്‍സംഘം!

ചില വാക്കുകള്‍ക്കു കാലം ചെല്ലുമ്പോള്‍ അര്‍ത്ഥ വ്യത്യാസം വരുമത്രേ. ഉദാഹരണമായി "ഭയങ്കരം".ഭയം ജനിപ്പിക്കുന്നത് എന്നാണു ഈ വാക്കിന്റെ നേരായ അര്‍ഥം. ഭയങ്കര സത്വം, ഭയങ്കര അപകടം എന്നൊക്കെ പറഞ്ഞാല്‍ ശരിയായി.പക്ഷെ കാലം ചെന്നപ്പോള്‍ നല്ല കാര്യങ്ങള്‍ക്ക് ഒരു വിശേഷണമായി ഭയങ്കരം ഉപയോഗിച്ച് തുടങ്ങി.ഭയങ്കര സൌന്ദര്യം, ഭയങ്കര രുചി എന്നൊക്കെ പറയുന്നത് സൗന്ദര്യത്തിന്റെയും രുചിയുടെയും അങ്ങേയററമെന്ന അര്‍ഥം ലഭിക്കാനാണ്!
                          ഇത്രയും പറഞ്ഞത് അടുത്ത കാലത്തായി ലൈംഗിക ബന്ധം വ്യഭിചാരം എന്നീ വാക്കുകള്‍ക്കു പകരമായി പീഡനം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നത് കൊണ്ടാണ്.പെണ്ണൊരുത്തി ഏതെങ്കിലുമൊരു പുരുഷനോടൊത്ത് സ്വന്തം ഇഷ്ടപ്രകാരം കറങ്ങി ലൈംഗിക
ബന്ധതിലെര്‍പെട്ടു,(രണ്ടു പേരും ഒരുപോലെ അത് ആസ്വദിച്ചു) കുറെ കഴിയുമ്പോള്‍ "തന്നെ അയാള്‍ പീഡിപ്പിച്ചു"എന്നൊരു കുറിപ്പടി പോലീസിലേല്പിച്ചാല്‍ പിന്നെ സംഗതിയുടെ അര്‍ഥം തന്നെ മാറുന്നു.
ഏകദേശം ഒരു രണ്ടായിരാമാണ്ട്‌ വരെ "ബലാല്‍സംഘം" ചെയ്ത വാര്‍ത്തകളും കേസുകളും പത്രങ്ങളില്‍ കാണാറുണ്ടായിരുന്നു. ഇന്ന് പക്ഷെ ആ വാക്ക് കേള്‍ക്കാനേയില്ല!

തെക്കന്‍ കേരളത്തിലെ ഒരു വ്യവസായ പ്രമുഖനെ വശീകരിച്ചു അയാളില്‍ നിന്ന് ധാരാളം ധനവും മറ്റു സൌകര്യങ്ങളും നേടിയ ഒരു വീട്ടമ്മ താന്‍ ചോദിച്ച ലക്ഷങ്ങള്‍ കിട്ടുന്നില്ലെന്നായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയത് "പീഡിപ്പിച്ചു" എന്ന് പറഞ്ഞാണ്.ഒരു വിദേശ മലയാളിയുടെ ഭാര്യ, കാമുകന്‍ വിളിച്ചേടതൊക്കെ ചെന്ന് മെയ്യും മനസ്സും പങ്കു വെച്ചതിനു ശേഷം സംഗതി മാലോകരറിഞ്ഞപ്പോള് പോലീസില്‍ പരാതി കൊടുത്തതും തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാണ്.ഇത് പോലെ ഒത്തിരിയൊത്തിരി സംഭവങ്ങള്‍ എടുത്തു കാണിക്കാനാവും.
                                    ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു "പീഡിപ്പിച്ചു" എന്ന ഇണ്ടാസുമായി വരുന്ന പെണ്ണുങ്ങളോട് പോലീസ് സ്റെറഷനില്‍ വെച്ച് തന്നെ ആ വാക്ക് മാറ്റി എഴുതിക്കണം.വ്യഭിചാരം, ലൈംഗിക ബന്ധം എന്നീ വാക്കുകളുടെ പര്യായമായി പീഡനത്തെ മാറ്റരുത്.ബലാല്‍സംഗം നടന്നെങ്കില്‍ മാത്രം പീഡനമെന്നെഴുതാം. ഓരോ വാക്കിനുമുള്ള യഥാര്‍ത്ഥ അര്‍ഥം തിരിച്ചു കൊടുത്തു മലയാള ഭാഷയെ ഒന്ന് സഹായിക്കണമെന്നാണ് ലോക മലയാളി വൃന്ദത്തോട് അപേക്ഷിക്കാനുള്ളത്

Sunday, October 2, 2011

ഒരേ തിരക്കഥകള്‍ - പനിയും,പഠിപ്പും

ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ കേരളീയര്‍ ഒരേ തിരക്കഥയില്‍ രണ്ടു കാലങ്ങള്‍ കൊണ്ടാടാന്‍ വിധിക്കപ്പെട്ടവര്‍,യാതൊരുളുപ്പുമില്ലാതെ, നിസ്സംഗരായി .....

ഒന്നാം തിരക്കഥ:  ഓരോ വര്‍ഷവും മണ്‍സൂണ്‍ വരുന്നതോടെ ഈ തിരക്കഥക്കനുസരിച്ചു കാര്യങ്ങള്‍ നീങ്ങുകയായി.കേരളത്തിലെ പട്ടണങ്ങളായ പട്ടണങ്ങളിലും ഗ്രാമങ്ങളായ ഗ്രാമങ്ങളിലും കൂട്ടിയിട്ട മാലിന്ന്യങ്ങളില്‍മഴ  വന്നു നനച്ചു ചീഞ്ഞളിഞ്ഞ കൂമ്പാരങ്ങളില്‍ നിന്ന് രോഗങ്ങള്‍ പനിയുടെ രൂപത്തില്‍ജനങ്ങളെ ഉപദ്രവിച്ചു തുടങ്ങും.ചിലര്‍ പനിപിടിച്ചു കാലഗതി പൂകും. കേരളമോന്നടങ്കം പനി കീഴടക്കുമ്പോള്‍ മാധ്യമ രംഗവും പനിമയമാവും.പ്രതിപക്ഷം, പനി   കൊണ്ടുവന്നത് ഭരണ പക്ഷമാണെന്ന  മട്ടില്‍ സ്ടെജുകളില്‍ ഗീര്‍വാണം നടത്തും. അപ്പോഴേക്കും പനിയെ പറ്റിപ്പഠIക്കാന്‍  വടക്ക് നിന്നൊരു സംഘമെത്തും.പഠനം നടക്കും. അപ്പോഴൊക്കെ ഡോക്റെര്‍ര്മാരില്ലാത്ത ആശുപ്പത്രികളില്‍ പോയി ജനം വിറച്ചു  വിറച്ചു കഴിയും. സാവധാനം മഴ മാറുകയും പനി കുറയുകയും ചെയ്യും.പുതിയ വിഷയങ്ങല്‍ക്കുപിറകെയായി പിന്നെ ആള്‍ക്കൂട്ടം! കൂടുതല്‍ കൂടുതല്‍ മാലിന്ന്യം പരിസരങ്ങളില്‍ നിക്ഷേപിച്ചു അടുത്ത മഴക്കാലം വരെ ജനം ആഘോഷിച്ചു കഴിയും    (മാലിന്ന്യങ്ങളില്‍ നിന്നാണ് രോഗങ്ങള്‍ പിറക്കുന്നതും സംക്രമിക്കുന്നതും എന്നറിയാമായിരുന്നിട്ടും മാലിന്ന്യ സംസ്കരണത്തിന് ഫലപ്രദമായ ഒരു നടപടിയും ഒരു ഗ്രാമ പഞ്ചായത്തോ,ജില്ല സംസ്ഥാന ഭരണകൂടങ്ങളോ ഈ കാലയളവില്‍  ചെയ്യില്ല!)

രണ്ടാം തിരക്കഥ:പ്ലസ്‌ ടു റിസല്‍ട് വന്നു കോളേജു അഡ്മിഷന്‍ തുടങ്ങുന്നതോടെയാണ് ഈ തിരക്കഥക്കനുസരിച്ച് കാര്യങ്ങള്‍ ചലിച്ചു തുടങ്ങുക.മിക്ക വിദ്യാര്തികളും എന്ട്രന്‍സ് ടെസ്റ്റ്‌ എഴുതിയിട്ടുണ്ടാവും.ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ടാവും. ഈ ഘട്ടത്തില്‍ ഗവേര്‍ന്മെന്റും സ്വാശ്രയ മാനേജുമെന്റുകളും പല വിധ കോലാഹലങ്ങളും ഉണ്ടാക്കി വാര്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും.യുനിവേഴ്സിടികള്‍ അഡ്മിഷന്‍ ക്ലോസ് ചെയ്യാന്‍ കോളെജുകള്‍ക്ക്‌ നിര്‍ദേശം കൊടുക്കും. വൈകിയാണ് എന്ട്രന്‍സ് ടെസ്റ്റ്‌റിസല്‍ട് വരിക. മെഡിക്കല്‍- എന്ജിനിയരിംഗ്-പാര മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം നേടി ഇവരിലേറെ പേരും കോളേജു വിട്ടു പോവും.കോളേജുകളില്‍ ഒരു പാട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും, പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങളില്‍.( സംശയമുണ്ടെങ്കില്‍ അടുത്തുള്ള കോളേജുകളില്‍ അന്വേഷിച്ചു നോക്കുക)