Wednesday, July 27, 2011

ബൂര്‍ഷ്വാസി

ഓഫീസിലെ പൊട്ടിപ്പൊളിഞ്ഞ കസേരയിലിരുന്നു ഫയലുകള്‍ നോക്കിക്കൊണ്ടിരുന്ന നേതാവിന്റെ തുടയില്‍ മൂട്ട കടിച്ചു.
      നേതാവ് ചാടിയെഴുന്നേറ്റു കസേരയുടെ വിടവില്‍ നിന്നു മൂട്ടയേപുരതെടുതിട്ടു. തന്റെ രക്തം കുടിച്ചു വീര്‍ത്ത മൂട്ടയെ കണ്ടപ്പോള്‍ നേതാവിന് ദേഷ്യം വന്നു.
     മൂ ട്ടയെ ചെരിപ്പിനടിയിലിട്ടു ചവിട്ടി യരക്കാന്‍ തന്നെ നേതാവ് തീരുമാനിച്ചു പക്ഷെ മാര്‍ക്സിന്റെ  ഉറച്ചൊരു അനുയായിയായ നേത്വിന്റെ മനസ്സാക്ഷി അയാളെ അതില്‍ നിന്നു തടഞ്ഞു.
      ആ മൂട്ട അധ്വാച്ചിട്ടല്ലെ രക്തം സമ്പാദിച്ചത്? അതിനെ  കൊന്നാല്‍ താന്‍ ബൂര്‍ഷ്വാ മുതലാളിത്ത വ്യവസ്ഥിതിയുടെ പിണിയാളാവില്ലെ   ?
പാടില്ല , നേതാവ് തന്റെ കോപം അടക്കിപ്പിടിച്ചു.
      എന്നാല്‍ മറ്റൊരു ചിന്താ  നേതാവിനെ വിഷമിപ്പിച്ചു. പാവപ്പെട്ട തന്റെ രക്തം ഊറ്റിക്കുടിച്ച ആ മൂട്ടയല്ലേ മുതലാളിത്തത്തിന്റെ പ്രധിനിധി! നേതാവ് ധര്‍മ സങ്കടത്തിലായി.

പിന്നറീവ്.
കൊതുകിന്റെ കൂട്ടുകാരനെ ക്കുറിചു എന്തേ മിന്ടാതത് എന്ന കൂട്ടുകാരുടെ കമ്മാന്റിനുള്ള "ചുട്ട" മറുപടിയാണ്പ്പ്രാവശ്യം 
  Pre-Degree പഠനകാലതെഴുതിയ ഈ മിനിക്കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് (1980 ഡിസംബര്‍ 27 ) പ്രസിദ്ധീകരിച്ചു വന്നത്.പിന്നെ വളരെക്കഴിഞ്ഞാണ് ആ പദത്തിന്റെ  ശരിയായ ഉച്ചാരണവും വിചിത്രമായ സ്പെല്ലിങ്ങും(bourgeeoisie =middle class in the society അറിയുന്നത്, ആ വാക്ക് ഉപയോഗിചു ഉപയോഗിചു അര്‍ഥം മാറീയതാനെന്നറീയുന്നത്‌!  

Sunday, July 17, 2011

ഉത്തരം

                                  " കൊതുകിന്റെ പരമാവധി ആയുഷ്കാലമെത്ര? " പരീക്ഷയുടെ ചോദ്യത്തിനു കുട്ടി ഉത്തരമെഴുതി.
                                                                                                                                                                                                                                                      = അത് കൊതുക് ഏതു മേഖലയില് പ്രവര്ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . ഉദാഹരണമായി, കൊതുക് മതരംഗത്താണെങ്കില് അണികളെല്ലാവരും നരകത്തിനു പാകമായ  വിറകായി
 എന്നുറപ്പാകും വരെ,
                                             രാഷ്ട്രീയ രംഗതാണെന്കില് പ്രവര്തകരെല്ലാവരുടെയും ശരീരത്തില് ഇനിയൊരിറ്റു രക്തം പോലും ബാക്കിയില്ല ,നീരയിക്കഴിഞ്ഞുവേന്നുറപ്പാകും വരെ:
                                                                                                                                                                                                                                                                                                                                                                                                              ഇനി മീഡിയ രംഗത്താണെങ്കില് അനുവാചകരുടെ സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും വരെ.
                                                                                                                                                                                        പിന്നെ സമാധാനത്തോടെ കൊതുക് ഒരു മൂളിപ്പാട്ടും പാടി
ക്ഷീരമുള്ള ഒരകിടും തേടിപ്പോകും. എന്നിട്ട് പുലര്ച്ചെ 4.15 ന്റെ കറവക്കാരനെയും കാത്തിരിക്കും!