Monday, June 27, 2011

രാവിന് നന്ദി

പകല്‍ വെളിച്ചത്തില്‍,
വിവാഹ മാര്‍ക്കറ്റില്‍ ,
വിലപേശലിനോടുവില്‍,  
വിറ്റ് പോവാത്ത,
കന്യകയുടെ നൊമ്പരങ്ങള്‍,
ഒളിപ്പിച്ചു വെച്ചതിനു.                
                                                                                
രാവിനു നന്ദി,
വൃദ്ധ സദനത്തില്‍ ചേര്‍ത്ത്,
പിരിഞ്ഞുപോയ മക്കളെയോര്‍ത്തു,
വിലപിക്കുന്ന അമ്മയുടെ,                                            
തേങ്ങലുകള്‍ക്ക് മറയായി നിന്നതിനു.

ആ നൊമ്പരവും,ആ തേങ്ങലും,
മൃഗ കുലത്തിലേതെങ്കിലും,
കണ്ടിരുന്നുവെങ്കില്‍,
അവയുടെ പരിഹാസച്ചിരി,
എന്റെ നേരെയുമുണ്ടാവുമായിരുന്നല്ലോ!

രാവിനു നന്ദി,ഒരു പാടൊരുപാട് നന്ദി

Wednesday, June 22, 2011

ഫസല്‍ ഗഫൂര്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ്.

                                         ആരൊക്കെയാണ് നമ്മെ പറ്റിച്ചു കൊണ്ടിരിക്കുന്നത്! സാമ്പത്തികമോ, സാമുദായികമോ, പ്രാദേശികാമോ ആയി മേല്തട്ടിനു താഴെയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ പറ്റിക്കപ്പെടുന്നതിനു കയ്യും കണക്കുമുണ്ടാകില്ല. (നിങ്ങളുടെ സ്ഥാനം നോക്കാന്‍ കയ്യിലുള്ള റേഷന്‍ കാര്‍ഡ് ഒരു മാനദണ്ഡമേയല്ല കേട്ടോ)
                                                      പലതരം പിന്നാക്കാവസ്ഥകള്‍ പരിഹരിക്കാന്‍ ഭരണ ഘടനാപരമായും സര്‍ക്കാര്‍ തലത്തിലും പല വിധ പദ്ധധികള് ആസൂത്രണം ചെയ്തു വെച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ അവഗണിക്കപ്പെടുന്നവര്‍ അവഗണിക്കപ്പെട്ടു കൊണ്ടേയിരിക്കും.
                                        എണ്‍പതുകളില്‍ ഡിഗ്രിയും പി.ജിയുമൊക്കെ പാസ്സായി വന്ന എന്റെ തലമുറ ഏറെ കേട്ട പദമായിരുന്നു"സ്പെഷല്‍ റിക്രൂട്മെന്റ്റ്"! എം.എസ്.എസ്, മെക്ക എന്നീ സംഘടനകള്‍ മുസ്ലിം, ദളിത്‌, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവക്കിടയില്‍ ധാരാളം പഠനങ്ങള്‍ നടത്തിയ ശേഷം കേരളത്തിലെ പൊതു തൊഴില്‍ രംഗത്ത് ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നേ കുറവാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനകം പ്രസിധീകരണമാരംഭിച്ചു ഒട്ടൊക്കെ ജനകീയമായിക്കഴിഞ്ഞിരുന്ന " മാധ്യമം" പത്രത്തിലും,ദളിത് വോയ്സ് , എം.എസ് എസ്.ജേര്‍ണല്‍ എന്നിവയിലും ഇത് സംബന്ധമായ ഒട്ടനവധി ലേഘനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയും ചെയ്തിരുന്നു. അക്കാലത്തെ അഭ്യസ്ത വിദ്യരെന്ന നിലയില്‍ ഞാനടക്കം ഒട്ടനവധി ചെറുപ്പക്കാര്‍ ഞങ്ങളെ "ഗേര്‍മെന്റ്റ്‌" കൊത്തിയെടുത്തു ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു . അക്കാലത്ത് ലീഗിന്റെ സ്റെറജുകളില്‍ പ്രാസംഗികര്‍ ഞങ്ങളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചത്‌.

എവടെ , ഒന്നും സംഭവിച്ചില്ല. കോഴിക്ക് മുല വന്നില്ലാന്ന്!

                                                           അക്കാലത്തു വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എം.ഇ.എസ് സ്ഥാപനങ്ങള്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. പക്ഷെ തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ അവര്‍ക്ക് മുഖ്യം പണമായിരുന്നു.അക്കാലത്ത്‌ ബിരുദാനന്ത ബിരുധമുന്ടായാല്‍ ജോലിയുറപ്പാണെന്നൊരു വിശ്വാസമുണ്ടായിരുന്നു.എം.ഈ.എസ് കോളേജുകളില്‍ ഇന്ഗ്ലിഷ് ലക്ചറര്‍ പോസ്ട്കള്‍ ഒഴിവുന്ടെന്നറിഞ്ഞു ഞാനും അപേക്ഷിച്ചു.അന്ന് കോഴിക്കോട്ടെ അവരുടെ ഓഫീസില്‍ ചെന്ന എന്നോട് ഓഫീസ് സെക്രടറി ചോദിച്ചത് "മോന്‍ മഹര്‍ എന്ത് കൊടുക്കും?" എന്നായിരുന്നു.അക്കാലത്ത്‌ എം.ഈ. എസിന് 'മണി എണിംഗ് സൊസൈറ്റി' എന്നൊരു ഓമനപ്പെരുണ്ടായിരുന്നു.

                               ആ വിഷയം വിടാം.


                                                 ഇന്നിപ്പോള്‍ എം.ഈ.എസ് സംസ്ഥാന പ്രസിടന്റ്റ് ഫസല്‍ ഗഫൂര്‍ സ്വാശ്രയ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മെഡിസിന്‍
എന്ജിനിയരിംഗ് സീറ്റ് വിഷയത്തില്‍ നേരായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്.പിന്നാക്ക സമുദായമായ ക്രിസ്ത്യന്‍ വിഭാഗം
പ്രധിനിധാനം ചെയ്യുന്ന ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ പറ്റിക്കല്‍ പരിപാടിയെ നിശിതമായി ആക്രമിച്ചു പൂച്ച് പുറത്തു ചാടിക്കുന്ന ഫസല്‍ ഗഫൂറിന്റെ ശൈലിയില്‍ ഞാനടക്കമുള്ള പലരും ആവേശ ഭരിതരാണ്.ഈ മാനേജ്മെന്റും,അമൃതയും പരിയരക്കാരും നമ്മളെ പറ്റിച്ചു കൊണ്ടിരിക്കയായിരുന്നു അല്ലെ, വര്‍ഷങ്ങളോളം?
പിന്നാക്ക സംവരണ വിഷയം ആരെടുത്തിട്ടാലും ഉടനെ "മുന്നോക്കക്കാരിലെ പാവതതാന്മാരെ ആരു 'ലച്ചിക്കും ന്റെ തൈവേ? എന്ന ഒരു മറു ചോദ്യം പരിചയാക്കി, സാമുദായിക സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നുവെന്ന സത്യത്തെ മറച്ചു വെക്കാന്‍ ബോധ പൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്.

                                                     ഇവിടെയാണ്‌ ഫസല്‍ ഗഫൂറിന്റെ സംവരണ കാര്യത്തിലുള്ള തുറന്ന സംവാദത്തിനുള്ള വെല്ലുവിളി പ്രസക്തമാകുന്നത്.ഫസല്‍ ഗഫൂറിന്റെ പല പ്രസംഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്.വിഷയങ്ങള്‍ നന്നായി പഠിച്ചു അവതരിപ്പിക്കുന്ന അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് ഒരു വാചകം വെട്ടിമാറ്റാനോ,ഒന്ന് ചേര്‍ക്കാനോ നമുക്ക് കഴിയില്ല. അതുകൊണ്ട്  തന്നെ അദ്ധേഹത്തിന്റെ വെല്ലുവിളി എറ്റെടുക്കുന്നവര്‍ രണ്ടു വട്ടം ആലോചിച്ചു വേണം അങ്ങിനെ ചെയ്യാന്‍.
                                        ഒരു കാര്യമുറപ്പാണ്. ഫസല്‍ ഗഫൂറിന്റെ ഇന്നത്തെ കര്‍ക്കഷമായ നിലപാടുകള്‍ ഭാവിയിലെങ്കിലും സ്വാശ്രയ സ്ഥാപനങ്ങളുടെ സീറ്റ് വിഭജന കാര്യത്തില്‍ കൃത്യമായൊരു രൂപ രേഖയുണ്ടാക്കാന്‍ പര്യാപ്തമാവും.( പല വിധ കോര്പറേഷനുകളും കമ്മിറ്റികളും ഓഹരി വെപ്പിനായി കിടക്കുന്നു. സര്‍ക്കാരിന്റെ അത്തരം ഒഫറുകളില്‍ അദ്ദേഹം വീഴാതിരുന്നാല്‍.  ഞാന്‍ പറഞ്ഞു വരുന്നത് പല തരം സ്ഥാനങ്ങള്‍ ഓഫര്‍ ചെയ്യപ്പെടുമ്പോള്‍ അത് വേണ്ടെന്നു വെക്കണമെന്നാണ്‌.സ്വാശ്രയ പ്രശ്നത്തിലായാലും വലതു പക്ഷ സംഘടനകളെപ്പോഴും മനെജ്മെന്റിനോപ്പമാവാനെ തരമുള്ളൂ. കിട്ടിയ കാലത്ത് ഒന്നും ചെയ്യാതെ ഇപ്പോള്‍ കുന്തിരിയെടുതോടുന്ന ഇടതു പക്ഷ സംഘടനകളുടെ സൂക്കേട്‌ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അവര്‍ക്ക് സാധാരണയായി പിടിപെടാറുള്ള 'ചെനയിറക്കമെന്ന സൂക്കെടാണ്. അതിലുമില്ല സാധാക്കാരന് പ്രതീക്ഷ. )

ഒരപേക്ഷ: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറച്ചു കൂടി ഒരുഷാറു കാണിക്കണം. നഹ സാഹിബിനെ പറയിപ്പിക്കരുത്. ഒരു ചര്‍ച്ചയൊക്കെ കഴിഞ്ഞാല്‍ തീരുമാനങ്ങള്‍ മീഡിയക്ക്‌ മുമ്പില്‍ നേരിട്ട് പറയണം. പരിചയ സമ്പന്നനാണ് മാണിസാര്‍ പറയട്ടെ എന്ന് വെക്കരുത്.മാണി സാര്‍ പരിചയ സമ്പന്നനാണ് 'പല കാര്യത്തിലും'. ഓര്‍മ്മവേണം!
                                                                              For cartoon: courtesy : Cartoonist Schwadron

Saturday, June 18, 2011

കാറ്റ് വില്‍ക്കാം,കോടീശ്വരനാവാം

                                                                       വര്‍ത്തമാന കാല ഇന്ത്യയില്‍ എളുപ്പം പണമുണ്ടാക്കാവുന്നതും ഒട്ടേറെ അനുയായികളെ നേടിയെടുക്കാവുന്നതും ആയ ബിസിനെസ്സേതു എന്ന ചോദ്യത്തിനുത്തരം കാറ്റ് വില്‍പ്പന എന്നാണ്‌.അന്തരീക്ഷതതിലൂടെ വെറുതെ പാറിപ്പറന്നു കടന്നു പോവുന്ന കാറ്റിനെ ശരീരതതിനെങ്ങിനെ പ്രയോജനപ്പെടുതതാമെന്നു സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പ് തന്നെ നിസ്വാര്‍തരായ മാമുനിമാര്‍ പഠിപ്പിച്ചിട്ടുണ്ട്. ലൌകികമായ സുഖ സൌകര്യങ്ങള്‍ വെടിഞ്ഞു മാനവ കുലത്തിനു സേവനം ചെയ്തിരുന്നവാരായിരുന്നല്ലോ അവര്‍.!

                                   വര്‍ഷങ്ങള്‍ക്കിപ്പുറം അവരുടെ വേശ ഭൂഷാധികള്‍ മാത്രം അനന്തരമെടുത്തു അവരുടെ മനസ്സിന്റെ നന്മകളൊരു തരത്തിലും
അനുകരിച്ചു കൂടെന്ന വാശിയോടെ വേഷ പ്രച്ചന്നരായ ഒട്ടനേകം സ്വാമിമാരുടെ നാടായിരിക്കുന്നു ഇന്ത്യ. വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹീറോയായ ബാബ രാംദേവിനെ നോക്കൂ. കോടികളുടെ ആസ്തിയുള്ള ഈ സന്ന്യാസിയുടെ മുടക്ക് മുതലെന്താണ്? വലിയൊരു ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ധേഹത്തിന്റെ മൂല ധനമെന്തായിരുന്നു? ഉത്തരം "കാറ്റ്" എന്നാണ്‌.

                                                         ഞാന്‍ പറയുന്നത് കളവണെങ്കില്‍ ബാബ രാംദേവിന്റെ ജീവ ചരിത്രം പരിശോധിച്ച് നോക്കൂ. ഒരു സാധാരണ കുടുമ്പത്തില്‍ പിറന്ന ഇദ്ദേഹം കൂടുതല്‍ കാലം സ്കൂളിലും
കോളേജിലും പോയി സമയം വെറുതെ കളഞ്ഞില്ല.യോഗ വിദ്യയില്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചില്ല. പരമ്പരാഗതമായി കിട്ടിയ അറിവ് കാശാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു ഇന്നിപ്പോള്‍ 1100 കോടിയാണത്രേ കക്ഷിയുടെ ആസ്തി!

                               വടക്ക് ഭാഗത്തെ യോഗ സ്നേഹികള്‍ക്ക് രാം ദേവാണ്. യോഗാചാര്യനെങ്കില്‍ ഇങ്ങു തെക്ക് കുത്തകയവകാശപ്പെടുന്നത്. ശ്രീ ശ്രീ( രണ്ടെണ്ണം മതിയോ? ) രവിശങ്കര്‍ ആണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രവിശങ്കറിന്റെ യോഗ കേന്ത്രങ്ങള്‍ക്കും ലോകത്ത് പലയിടത്തും ശാഖകളുണ്ട്. യോഗക്ക്" ആര്‍ട്ട് ഓഫ് ലിവിംഗ്" എന്ന് പേരിട്ടു വിപണനം നടത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം തന്റെ പുതിയ കണ്ട് പിടുത്തം ആണെന്ന മട്ടില്‍ പ്രാണായാമത്തിനു മറ്റു ചില പേരുകള്‍ നല്‍കിയിരുന്നു. ഒരു പത്തു വര്‍ഷം മുമ്പ് ഇവരുടെ ഒരു കേമ്പില്‍ തിരുവനതപുരത്ത് ഞാനും പങ്കെടുത്തിരുന്നു.

                                                യോഗാചാര്യ ഗോവിന്ദന്‍ നായരുടെ പുസ്തകങ്ങള്‍ വായിച്ചു യോഗയിലും പ്രകൃതി ചികിത്സയിലും ഒരിത്തിരി കമ്പം കയറിയ നാളുകളില്‍, യു,ജി സി യുടെ ഒരു കോഴ്സില്‍ പങ്കെടുക്കവേ ഒഴിവു ദിവസങ്ങളില്‍ അവിടെയടുതൊരു ആര്‍ട്ട് ഓഫ് ലിവിംഗ് കേമ്പുണ്ടെന്നു കേള്‍ക്കുന്നത്. യോഗയോട് കമ്പം കയറിയ എന്റെ ഒരു സുഹൃത്തിനോടൊപ്പം കേമ്പില്‍ പങ്കെടുത്തു. പുതിയതായി ഒന്നുമില്ല. ഒരു ഡിസ്കഷന്‍ സെഷനില്‍ ജീവ വായു, മൃത വായു എന്നൊക്കെയുള്ള പദങ്ങളുടെ അര്‍ത്ഥത്തെ ചൊല്ലി ചില തര്‍ക്കങ്ങളുണ്ടായി. മനുഷ്യന് ഒക്സിജെന്‍ ജീവ വായുവും ഉച്ച്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൃത വായുവുമാണെങ്കില്‍ ചെടികളെ സ്സമ്പന്ധിച്ചു കാര്യങ്ങള്‍ തിരിച്ചല്ലേ എന്ന എന്റെ ചോദ്യത്തിനു ത്രുപ്തികരമായൊരു മറുപടി ലഭിച്ചില്ല.
                                                                      

                                                      എനിക്കുണ്ടായിരുന്ന ഒരു പാട് സംശയങ്ങള്‍ ബാക്കിയായിക്കൊണ്ടാണ് ഒരു വലിയ സംഖ്യ മുടക്കിയ ഞാനടക്കമുളള പലരും പുറത്തു പോന്നത് എന്റെ ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. യോഗയില്‍ പ്രാണ വായുവിനു പ്രധാനമായൊരു സ്ഥാനമാണുള്ളത്. വായു മലിനീകരണമേറിയ പട്ടണങ്ങളില്‍ ( ഉദാഹരണത്തിന് ദല്‍ഹി )യോഗ ചെയ്യുന്നവര്‍ ഈ മലിന വായുവിനെയല്ലേ മൂക്കിലൂടെ വലിച്ചു കേറ്റി കുറെ നേരം
ശരീരത്തില്‍ തങ്ങി നിര്‍ത്തുന്നത്? അത് ആരോഗ്യകരമായൊരു സമീപനമാണോ? .

                                          ചോദ്യങ്ങള്‍ക്കൊന്നും പഴുതില്ല. 31 ചാനലുകളാണ് ബാബ രാംദേവിന്റെ യോഗ മുറകള്‍ സംപ്രേഷണം ചെയ്യുന്നത്. എയ്ഡ്സിന് മരുന്നായി യോഗയും കാന്‍സറിനു മരുന്നായി പ്രാണായാമവും അദ്ദേഹം " കണ്ട് പിടിച്ചിട്ടുണ്ട്". ശ്രീ ശ്രീ രവി ശങ്കറുടെ
ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടികള്‍ക്കും ഒട്ടേറെ പേര്‍ പങ്കെടുക്കുന്നുണ്ട്. ഉയര്‍ന്ന ഫീസാണ് ഇതിനൊക്കെ ഈടാക്കുന്നത്.

                                             അത് കൊണ്ട് യോഗ പഠിച്ചോളൂ. സംശയമില്ല അത് ആരോഗ്യപൂര്ണമായ ജീവിതത്തിനു വളരെ നല്ലതാണ്. " വല്ലഭനു പുല്ലും ആയുധം" എന്ന് കേട്ടിട്ടില്ലേ. മനസ്സ് വെച്ച് ചില ഗിമ്മിക്കുകളിലൂടെ അവതരിപ്പിച്ചാല്‍ കാറ്റ് വിറ്റ് കോടീശ്വരനാവാം.  രാം ദേവിനെ
ഒരു മാതൃകയാക്കി  കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യാതിരിക്കാനുള്ള
 മിനിമം ബുദ്ധി സ്വന്തമായുണ്ടായാല്‍ നന്ന്.

                                                ഇതൊക്കെ പറയുമ്പോഴും എന്തിനും ഒരു യോഗം വേണമെന്നത് മറക്കുന്നില്ല

           ഒടുക്കത്തെ സംശയം: യോഗാചാര്യ ഗോവിന്ദന്‍ നായര്‍ എന്റെ   അറിവില്‍ പെട്ടെടത്തോളം യോഗയെക്കുറിച്ചും  പ്രകൃതി   ചികിത്സയെക്കുറിച്ചും ആധികാരികമായ അറിവുള്ള പല യോഗാചാര്യന്മാരില്‍ ഒരാളാണ്.( ചില നല്ല പുസ്തകങ്ങളും ഇദേഹതിന്റെതായുണ്ട്) ഔപചാരികമായും നല്ല വിദ്യാഭ്യാസവുമുള്ള ഇത്തരം ആളുകളെ വിട്ടു ജനങ്ങളെന്തേ തരികിട
 സ്വാമിമാരുടെ പിറകെ പോകുന്നു?