Tuesday, May 31, 2011

ശ്യാമളയുടെ കല്ല്യാണം -കല്ല്യാണ സി.ഡി യില് കാണാത്തത്.

      പശ്ചാത്തലം :   കല്യാണ തലേന്ന് ശ്യാമളയുടെ വീട്.ചായ സല്ക്കാരം നടക്കുന്നു. കുറച്ചകലെ നിന്ന് ജനരേടരിന്റെ ശബ്ദവും ലൌഡ് സ്പീക്കറിലൂടെ സിനിമാ പാട്ടും കേള്ക്കാം.

                  സീന് 15 .     വീടിന്റെ കോലായുടെ ചാരുപടിയോടു ചേര്ന്ന് ശ്യാമളയുടെ ഒരു ബന്ധു അമ്മിണിയേടതി നില്ക്കുന്നു.മുപ്പ്തുകളിലാണ് പ്രായം.അവരോടു ചേര്ന്ന് അയല്പക്കത്തെ കോളേജു പയ്യന് സുകു സംസാരിച്ചു കൊണ്ട് നില്ക്കുന്നു. സുകുവിന്റെ കയ്യും മുട്ടിന്കാലും ഇടയ്ക്കിടെ അമ്മിണിയേടതതിയെ സ്പര്ശിക്കുന്നുണ്ട്. അവനെ കൂടുതല് പ്രയാസപ്പെടുതേതനടെന്നു കരുതി അവര് അവനോടു കുറച്ചധികം അടുത്ത് നില്ക്കുന്നു.(ഇവിടെ കണ്ണടച്ച് പാല് കുടിക്കുന്ന ഒരു പൂച്ചയുടെ ക്ലിപ്പിംഗ് ആവാം.ഈ ക്ലിപ്പിംഗ് കരുതി വെക്കാം, പലയിടത്തും ഇത് ആവശ്യമായി വരും)

                      സീന് 29.     ചായ തയാറാക്കി ക്കൊണ്ടിരിക്കുന്ന ഗോപാലേട്ടന് വിളിച്ചു പറയുന്ന ശബ്ദം കേള്ക്കാം " ആരെങ്കിലും സ്റ്റോര് റൂമില് പോയി കുറച്ചു പഞ്ചസാര എടുത്തു കൊണ്ട് വരിന്" അത് തന്നോദാനെന്ന മട്ടില് സുകു"ദാ. ഇപ്പം കൊണ്ട് വരാം എന്ന് പറയുന്നു.അവന് സ്റ്റോര് റൂമിലേക്ക്, പിന്നാലെ അവനെ സഹായിക്കാന് അമ്മിണിയേടതതിയും.

                         സീന്30.       സ്റ്റോര് റൂമിലേക്ക് അടുത്ത മുറിയില് നിന്നുള്ള പ്രകാശമേയുള്ളൂ. ഒരു പ്ലാസ്ടിക് ബക്കറ്റ് പിടിച്ചു കൊടുക്കുന്നതിലേക്ക് സുകു വലിയ കാര്യമെന്തോ ചെയ്യുന്നെന്ന മട്ടില് പഞ്ചസാര ചൊരിയുന്നു.പഞ്ചസാര പുറത്തു പോവാതിരിക്കാന് ശ്രദ്ധിക്കുന്നെന്ന മട്ടില് അവര് കഴിയുന്നത്ര മുട്ടിയുരുമ്മി നില്ക്കുന്നു.

                               സീന്45.      പന്തലിലേക്ക് ശ്യാമളയുടെ അമ്മായിയും ഭര്ത്താവും കടന്നു വരുന്നു. "ഹായ് അളിയാ," എന്ന് പറഞ്ഞു അവളുടെ അച്ഛന് തന്റെ മൂത്ത അളിയനെ വേണ്ട വിധം സല്ക്കരിക്കുന്നു.കൂടെയുള്ള പാന്റ്സിട്ട പയ്യന് അയ്യാളുടെ അനിയന്റെ മകനാണ്. അവനെയും സ്വീകരിച്ചു ശ്യാമളയുടെ അച്ഛന് പെങ്ങളോട് "നീ അകത്തേക്ക് ചെന്ന് കാര്യങ്ങളൊക്കെ ഒന്ന് ഉഷാരാക്ക്" എന്ന് പറയുന്നു. ശ്യാമളയുടെ അമ്മായിയും കൂടെ വന്നവരും ചെരിപ്പൂരി വെച്ച് അകത്തേക്ക് കയറുന്നു.പിറകെ കൂടെ വന്ന പ്ലസ്‌ ടൂ പയ്യനും കോലായിലേക്ക് കയറുന്നു.പക്ഷെ പയ്യന്‍ കാലിലുള്ള 40 ഇഞ്ച് കനത്തിലുള്ള ഷൂ ഊരിവെക്കുന്നില്ല.ആ കാഴ്ച നോക്കി ശ്യാമളയുടെ അച്ഛന്‍ വിഷമിക്കുന്നു. ഷൂ വിന്റെ അടിയില്‍ ലാടം തറച്ചിട്ടുണ്ടെന്നു തോന്നുന്നു. കോലായില്‍ വിരിച്ച മാര്ബോനൈടില്‍ അത് " ക്ടോ, ക്ടോ" എന്ന് ശബ്ദമുണ്ടാക്കുന്നു. .ശ്യാമളയുടെ അച്ഛന്റെ ഹൃദയത്തിലാണാ ശബ്ദം വന്നലക്കുന്നത്.മര്ബോനൈട്റ്റ് വിരിച്ചിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ അതിനു സ്ക്രാച് വീഴുമോ?അവന്റെ കാലിലെ ലാടം തട്ടി അത് പൊട്ടുമോ?

                           സീന്‍.61.       ശ്യാമളയുടെ അയല്‍ക്കാരി മാധുരി ചേച്ചി വാതില്‍ക്കൊടിയില്‍ നില്‍ക്കുന്നു. കേമറ ഒരു പ്രാവശ്യമേ അത്കാണിക്കുന്നുള്ളൂ.വാതിലിനോടു ചേര്‍ന്ന് അരവിന്ദനെകാണാം. അരവിന്ദന്റെ കൈ മാധുരി ചേച്ചിയുടെ കൈകളിലാണ്. അതങ്ങിനെ കുറച്ചു നേരം കേമറ ഒപ്പിയെടുക്കുന്നു. അപ്പോള്‍ ഒരു കാരണവര്‍ അവിടേക്ക് വരുന്നു. "എന്തൈ അരവിന്ദോ? എന്ന് ചോദിക്കുന്നു. മറുപടി പറയുന്നത് മാധുരിചേച്ചിയാണ്‌." അരവിന്ദന്റമമക്ക്,ന്റെ വള വേണത്രേ പുതുക്കത്തിനു പോവാന്‍, അതാണേല്‍ ഊരീട്ടു കിട്ടുണൂല്ല്യ."
പാവം കാരണവര്‍ അത് വിശ്വസിച്ചു ഒരു 'വലിയ ടെക്നിക്' പറഞ്ഞു കൊടുക്കുന്നു." കയ്യില്‍ കുറച്ചു സോപ്പോ എണ്ണയോ പുരട്ടി നോക്കൂ" എന്ന് പറഞ്ഞു കടന്നു പോവുന്നു. അവിടെ നിന്ന് കടന്നു പോവുന്ന അരവിന്ദന്‍ മാധുരിചേച്ചിയുടെ പിന്നിലൊരു തോണ്ടല്‍ . ആ നിര്‍വൃതിയില്‍ ലയിച്ച മാധുരിചേച്ചിയുടെ മുഖം ക്ലോസപ്പില്‍.

            സീന്‍ 73.          ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പി തണുത്ത വെള്ളമെടുത്തു പുറത്തേക്കു പോവുന്ന റഫീകിനെ കാണാം. അവന്നു പിന്നില്‍ ഏതാനും പ്ലാസ്ടിക് ഗ്ലാസ്സുകളുമായി സന്തോശുമുണ്ട്.രണ്ടു പേരുടെയും അരയുടെ ഭാഗത്ത്‌ ഒളിപ്പിച്ചു വെച്ച്,തളളി നില്‍ക്കുന്ന മദ്യക്കുപ്പികള്‍ കാണാം.
മീന്കുട്ടയുടെ അടുത്തേക്ക് പൂച്ചകള്‍ നടന്നടുക്കുന്ന പോലെ പന്തലില് അവിടവിടെയായി നിന്നിരുന്ന ഏതാനും ചെറുപ്പക്കാര്‍ അവര്‍ക്ക് പിന്നാലെ ഇരുട്ടിന്റെ മറവിലേക്ക്

            സീന്‍84.         ഊണ്‍ തയ്യാറാക്കുന്ന പന്തലില്‍ ശ്യാമളയുടെ ചേട്ടത്തിയുടെ ഭര്‍ത്താവ് ഉല്പലാക്ഷനെ കാണാം.ബനിയനും കൈലിയുമാണ് വേഷം.തലയില്‍ തോര്‍ത്ത്‌ കെട്ടിയിട്ടുണ്ട്. ഉള്ളിയുടെ പുറം തൊലി കളയുന്ന ജോലിയിലാണ് കക്ഷി. സടൂളില്‍ തുണി മടക്കികുത്തിയാണിരുപ്പു.കള്ളി ട്രൌസറാനുള്ളിലെന്നു കേമറ പറയുന്നു. അയാളുടെ നേരെ എതിര്‍ വശത്ത് ശോഭചേച്ചിയെ കാണാം
കഴുത്ത്‌ പരമാവധി ഇറക്കിയും വയറിനു മുകളിലേക്ക് കഴിയാവുന്നത്ര കയറ്റിയും തൈച്ച ഒരു കറുത്ത ബ്ലൌസില്‍ ശ്വാസം പിടിച്ചാണ് ശോഭ ചേച്ചി ഉല്പലാക്ഷന്റെ കാഴ്ചക്ക് കുളിരേകുന്നത്.

                 സീന്‍ 92 .     മുന്നിലെ പന്തലില്‍ വന്ന സില്‍ക്‌ കുപ്പായക്കാരന്‍ പയ്യനെയും അവന്റെ ഉമ്മയെയും കാണാം.ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നയക്കുന്ന പണത്തിന്റെ      ഏറിയ പങ്കും സ്വന്തം ശരീരത്തില്‍ നിക്ഷേപം കണ്ടെത്തുന്ന ഒരു കുടുംബം ആണതെന്ന് അവരുടെശരീര ഭാഷയില്‍ നിന്ന് മനസ്സിലാകും.ശ്യാമള ചെന്ന് അവന്റെ ഉമ്മയെ അകത്തേക്ക് കൊണ്ട് പോകുന്നു.അവനെ കണ്ടതും പല ചരക്കു കാരന്‍ സാമി അവനെ സമീപിക്കുന്നു.( അയാളെ സ്നേഹപൂര്‍വ0 നാട്ടുകാര്‍  ആസാമി എന്നാണു വിളിക്കുന്നത്) അവനു ചായയും കടിയും എത്തിച്ചു സാമി അവനടുത്തു തന്നെ ഇരിക്കുന്നു.ചായ കുടി കഴിഞ്ഞു പയ്യന്‍ മെല്ലെ മെല്ലെ പന്തലിനു പുറത്തേക്കു. കുറച്ചു കഴിഞ്ഞു പരിസരമാകെ ഒന്ന് വീക്ഷിച്ചു വാച്ചിലൊന്ന് സൂക്ഷ്മമായി നോക്കി സാമി പയ്യന്‍ പോയ വഴിയെ............                

                   സീന്‍121.    പുതുക്കത്തിനു പോവാനൊരുങ്ങി നില്‍ക്കുന്ന പെണ് വീട്ടുകാരും ബന്ധുക്കളും.ഒരു മിനി ബസ്സും ഒരു ജീപ്പും കാണാം. കടന്നു പോവുന്ന പെണ്ണുങളെയെക്കെ നോക്കി തങ്ങള്‍ കാര്യമായ ചര്ച്ചയിലാണെന്നു ഭാവിച്ചു നില്‍ക്കുന്ന ചെറുപ്പക്കാരെ കാണാം. അവര്‍ക്കിടയിലുള്ള കുമാരനെ കേമറ ഫോകസ് ചെയ്യുന്നു. അയാളുടെ നില്‍പ്പ് കണ്ടാലറിയാം ആദ്യമായാണ് പാന്റ്സ് ഇന്‍ ചെയ്യുന്നതെന്ന്.

          സീന്‍ 137.     ബസ്സ് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. അത് വരെ സംസാരിച്ചു കൊണ്ടിരുന്ന ആശാരി മഹേഷും കൂട്ടരും ബസ്സിനകത്തേക്ക്. മുന്‍വാതിലിലൂടെ, ബസ്സില്‍ കയറിയ ഉടനെ കുഞാമിനതാതതയെ കാണുന്നു. സംഭാഷണം തുടങ്ങുന്നത് കുഞ്ഞാമിനതാതതയാണ് ' എന്നാലും ന്റെ മഹേഷേ , ആ ബാത്ത് റൂമിന്റെ വാതില് യ്യ് ശരിയാക്കി തന്നീലല്ലോ!"
മഹേഷ്‌: ഞാനിവിടെയില്ലേ ന്റെ കുഞാമിനതാതതാ. സ്കോള് തൊറക്കട്ടെ, അപ്ലാവും സൗകര്യം" (സ്കൂളും ആശാരിപ്പണിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് കേമറ മേന്റെ മുഖത്ത് വന്നു പോയ സ0ശയവും ഉത്തരവും കേമറ ഒപ്പിയെടുത്തിട്ടില്ല ) കേമറ കുഞ്ഞാമിനതാതയുടെ കമ്പിയില്‍ പിടിച്ച കൈക്ക് മുകളില്‍ മഹേഷിന്റെ കൈ കയറി നില്‍ക്കുന്നതും പിന്നെ ആ രണ്ടു കൈകളും പരസ്പരം കെട്ടിപ്പിണയുന്നതും ഒപ്പിയെടുക്കുന്നു.

               സീന്‍ 140.         ബസ്സിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിറയെ പെണ്ണുങ്ങളാണ്, മുന്‍പിലും പിന്നിലും. അല്പം മാറി ഡ്രൈവര്‍ ജോസഫും കിളി വാസുവും ഉണ്ട്. പുറത്തൊരു പെണ്‍കുട്ടി ഒരു സ്കിന്‍ പാന്റ്സിലും ടി.ഷര്ടിലും നിറഞ്ഞു, പുറത്തുള്ള ചെക്കന്മാര്‍ക്ക് കണ്ണിനു കുളിരേകി നില്‍ക്കുന്നുണ്ട്. തനിക്കു കയറാനിനി ഒരിഞ്ചു സ്ഥലമില്ല എന്നറിയാമെങ്കിലും, ഡ്രൈവര്‍ ആ പെണ്‍കുട്ടിയെ വിളിച്ചു ഡ്രൈവറിരിക്കുന്ന ഭാഗത്ത്‌ കൂടി അകത്തേക്ക് കയറ്റിയതിനു ശേഷം ജീപ്പിനകത്തേക്ക്‌ കയറുന്നു. ആദ്യമവിടെയിരുന്നിരുന്ന യുവതിയുടെ സാരി വകഞ്ഞു മാറ്റി ഗിയര്‍ കണ്ടെത്തുന്നു.ഗിയര്‍ എല്ലാ ഭാഗത്തേക്കും മാറ്റാമെന്നുറപ്പ് വരുത്തുന്നു. അയാള്‍ ഇരിക്കുന്നത് സീറ്റിലാണോ അതല്ല നേരത്തെ കയറിയ പെണ്‍കുട്ടിയുടെ മടിയിലാണോ എന്ന് വ്യക്തമല്ല.അയാളുടെ പിന്‍ഭാഗം അവളുടെ മാറില്‍ തന്നെയാണെന്ന് കേമറ പറയുന്നു.

                      സീന്‍142.       വീണ്ടും കേമറ ബസ്സിനകത്തേക്ക്. 'ദാ, ഇപ്പം ഊരി വീഴുമെന്ന പാകത്തില്‍ പാന്റ്സ് ധരിച്ച ചെക്കന്മാര്‍ ബസ്സിലെ പല സീറ്റുകളും കൈ വശപ്പെടുതിയിട്ടുണ്ട്. ഒരു കാരണവര്‍ പുറത്തു നിന്ന് "ആ കുട്ടിയോളൊക്കെ സീറ്റിന്നെണീച്ചു കൊടുക്കിന്‍ പെണ്ണുങ്ങളിരിക്കട്ടെ" എന്ന് പറയുന്നു. ചെക്കന്മാര്‍ എഴുന്നേല്‍ക്കുകയും പെണ്ണുങ്ങള്‍ സീറ്റുകളിലേക്ക് അവരെ ഉരുമ്മി വീഴുകയും ചെയ്യുന്നു. സീറ്റുകളില്‍ ചാരി നിന്ന് വെരുക് ഒറ്റുന്ന പോലെ ചെക്കന്മാര്‍ പെണ്ണുങ്ങളുടെ ചുമലില്‍ ഉരസിക്കൊണ്ടിരിക്കുന്നു. ഇതൊന്നും മനപ്പൂര്‍വമല്ല, ബസ്സിന്റെ യാത്രയിലുള്ള ഇളക്കം മൂലമാണെന്ന ഭാവമാണവരുടെ മുഖങ്ങളില്‍.
                                                            
                                                                                              (അപൂര്ണ0)

Monday, May 23, 2011

അവിചാരിതം


വാതില് ചാരിയിട്ടെയുള്ളൂ. ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. പവര് കട്ടായത് കാരണം പുറത്തു കത്തിച്ചു വെച്ച ചിമ്മിനി വിളക്കിന്റെ നാളത്തില് അവളുടെ രൂപം അവ്യക്തമായി കണ്ടു. കട്ടിലില് കിടക്കുന്ന അവളുടെ ദേഹത്ത് നിന്നും പുതപ്പു പൂര്ണമായി മാറിയിരിക്കുന്നു. അവളുടെ ദേഹത്ത് ഒരു തരി തുണിയുമില്ല. മകര മാസമാണ്, നേര്ത്ത തണുപ്പുണ്ട്. അവള്ക്കു തണ് ക്കുന്നുണ്ടാകില്ലേ?

                              ശബ്ദമുണ്ടാക്കാതെ പതിയെ അകത്തു കടന്നു. കരണ്ടില്ലാതപ്പോള് കാല് പെരുമാറ്റത്തിന് പോലും വലിയ ശബ്ദമാണ്. കട്ടിലില് അവള് കിടക്കുന്നു. മെല്ലെ നടന്നു ജനല് കര്ട്ടന് പതിയെ വകഞ്ഞു മാറ്റി. ഇടയ്ക്കു ഒരു ഹൂക്ക് നീങ്ങുമ്പോള് ഒരല്പം ഉറക്കെ ശബ്ദമുണ്ടാക്കിയോ!

                                ചില്ലിട്ട ജനല് പാളികള് കടന്നു പൂര്ണ ചന്ദ്രന്റെ നിലാവ് മുറിക്കുള്ളിലേക്കൊഴുകി. ഒപ്പം അടുത്തുള്ള നിശാ ഗാന്ധിപ്പൂക്കളുടെ മോഹിപ്പിക്കുന്ന സുഗന്ധവും
                                       അവള് ശാന്തമായുറങ്ങുന്നു. പൂര്ണ നഗ്നമായ അവളുടെ മേനിക്കു പൂര്ണ ചന്ദ്ര നിലാവിലെന്തൊരു തിളക്കം! വെണ്ണക്കല്ലില് കൊത്തിവെച്ചതെന്നൊക്കെ കവികള് വെറുതെ പറയുന്നതല്ല.

                                     എത്ര നേരമാണ് അവളെത്തന്നെ നോക്കിനിന്നത്. പുറത്തു ഒരു മൂങ്ങ അതിന്റെ ഇണയെ വിളിക്കുന്ന ശബ്ദം കേട്ടു. ഉറക്കത്തില് അതവള് കേട്ടു കാണുമോ? തിരിഞ്ഞു കിടക്കുകയായിരുന്ന അവള് മലര്ന്നു കിടന്നു. മെല്ലെ കട്ടിലിനടുത്തെക്കു നടന്നപ്പോള് കാലില് എന്തോ തട്ടി, അത് കുറച്ചു വലിയ ശബ്ദമാണ് ണ്ടാക്കിയത്.ശരിക്കും പേടിച്ചു പോയി. എന്റെ പടച്ചോനെ അവളെങ്ങാനുമുണര്ന്നാല്!

                                     പേടിച്ചത് പോലെ സംഭവിച്ചില്ല. അവള് ആ ശബ്ദം കേട്ടു കാണണം. വീണ്ടുമവള് ചെരിഞ്ഞു കിടന്നു. അവളുടെ അരയിലെ സ്വര്ണയരഞ്ഞാണത്തില് ചന്ദ്ര പ്രകാശം തട്ടി തിളങ്ങി. അവളുടെ കഴിഞ്ഞ ജന്മ ദിനത്തില് ഞാന് സമ്മാനിച്ചതാണാ അരഞ്ഞാണം.
                                                     മനസ്സിലെ മോഹമടക്കാന് കഴിയുന്നില്ല. കട്ടിലില് അവളോട് ചേര്ന് കിടന്നു തെരുതെരെ ചുംബിക്കണമെന്നു തോന്നി. വേണ്ട. കോരിയെടുക്കാം. മെല്ലെ കട്ടിലിനടുത്തെക്ക് നീങ്ങി.

                               പിന്നില് നിന്ന് തോളില് പിടിച്ചതാരാണ്?
" ഹലോ,....... ഉണര്ത്തല്ലെ പൊന്നേ. എത്ര മെനക്കെട്ടിട്ടാണ് ഒന്നുറക്കിയതെന്നറിയോ?" ഭാര്യയാണ്.

                                          " എടി ,മൂന്നു വര്ഷമാകാറായി, ഇവിടെ നിന്ന് പോയിട്ട്. പോവുമ്പോള് ഇവള് നിന്റെ വയറിനുള്ളിലായിരുന്നു. ഫോട്ടോകളില് കണ്ടതല്ലെയുള്ളൂ, ഞാനൊന്നെടുക്കട്ടെ."
"തെരക്കല്ലേ സാറേ, നാളെത്തന്നെ തിരിച്ചു പോകുകയൊന്നുമല്ലല്ലോ, ക്ഷമീര്"

                            ഒന്ന് കൂടി അവളെ നോക്കി, മുറിയുടെ പുറത്തേക്കു നടന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശത്തില് ഓഫീസ് റൂമിലുള്ള അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.

Tuesday, May 10, 2011

എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?

                            ബസ്സുകളില് കയറിയിറങ്ങി കൊച്ചു കൊച്ചു പുസ്തകങ്ങള് വിറ്റ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുക വളരെ ക്ലേശകരമാണെന്ന തിരിച്ചറിവാണ് അയമുവിനെ സുഹൃത്തുക്കളോട് ഒരു വിസ ശരിയാക്കാന് പറയാന് നിര്ബന്ധിതനാക്കിയത് . “എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?” എന്ന് വിളിച്ചു പറഞ്ഞു കൊച്ചു കൊച്ചു പുസ്തകങ്ങളുമായി അവന് നിങ്ങളെയും പലപ്പോഴും സമീപിച്ചതായിരുന്നല്ലോ!

                                                      വെയില് കത്തിക്കാളുന്ന ഒരു വേനലില് ഉച്ച നേരത്താണ് അയമു റിയാദില് വിമാനമിറങ്ങിയത്. സ്വീകരിക്കാന് കൂട്ടുകരുണ്ടായിരുന്നതുകൊണ്ട് അയമുവിനു വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. ജോലിക്ക് വേണ്ടി തെണ്ടേണ്ട, അയാള്ക്കൊരു ജോലിയും അവര് ശരിയാക്കി വെച്ചിട്ടുണ്ടെന്ന് കേട്ടപ്പോള് അയാള്ക്ക് ഒരു പാട് സമാധാനം തോന്നി. 

                                                         ചെറുപ്പം മുതലേ പരിചയമുള്ള കൂട്ടുകാരുടെ റൂമിലേക്കാണ് അയാള് പോയത്. അതുകൊണ്ടയാള്ക്ക് വീടുവിട്ട പ്രയാസം അത്ര കഠിനമായനുഭവപ്പെട്ടില്ല . പക്ഷെ ഡ്രസ്സ് മാറി മൂത്രമൊഴിക്കാനായി ബാത്റൂമില് കയറിയ അയമു അല്പ നിമിഷം കഴിഞ്ഞു ഉറക്കെ അലറിവിളിച്ചതെന്തിനാവം! തുണി കുടഞ്ഞു കണ്ണില് നിന്ന് വെള്ളം കുടു കുടാ ചാടിക്കൊന്ണ്ടിരുന്ന അയമുവിനോട് ഞാനെങ്ങിനെ ചോദിക്കും?

   വരട്ടെ, പിന്നെ ചോദിക്കമല്ലോ.

Wednesday, May 4, 2011

ഇത്ര നിസ്സാരമണോ സാര് പൌരസ്വാതന്ത്ര്യം?

                                                              ആദ്യം അതിന്റെപേരു ബന്ത് എന്നായിരുന്നു. ആര്ക്കും എവിടെ വെച്ചും എപ്പോള് വേണമെങ്കിലും പ്രഖ്യാപിക്കാവുന്ന ഒന്ന്. നാളെ ബന്താണെന്നുആരെങ്കിലുമൊന്നു പ്രഖ്യാപിക്കും. മുമ്പ് കേട്ടിട്ട് പോലുമില്ലാത്ത ഒരു സംഘടനയുടെ നേതാവ്.(വടക്ക് ബോംബു സ്ഫോടനമുണ്ടാവുംപോള് നമ്മുടെ രഹസ്സ്യാന്വേഷണ വിഭാഗം പറയുന്ന ചില പേരുകളില്ലേ അതുപോലെ യുള്ള ഏതെങ്കിലുമൊരു പേരാവും) പിന്നെ ഒരൊറ്റയൊരുത്തനും പുറത്തിറങ്ങില്ല. ബന്ത് പ്രഖ്യാപിച്ചവനും ശിങ്കിടികളും തലേന്ന് കൊണ്ടുവെച്ച പട്ടച്ചാരായവും കോഴിയിറച്ചിയും അകത്താക്കി മാളത്തില് കഴിയും.പുറത്തു ബന്ദ് വിജയിപ്പിക്കാന് പാവം ചില പൂച്ചകളെ അയക്കും. അവ "വേട്ടയാടി വിളയാടി" ബന്ത് വിജയിപ്പിക്കുന്ന പണി കളിലേര്പ്പെടും.

                                                                 വിളയാടലില് കുറച്ചു പേര്ക്ക് ജീവന് പോവും,ചിലര്ക്ക് അംഗ ഭംഗം സംഭവിക്കും,മറ്റു ചിലര്ക്ക് ധനനഷ്ടവും മാനനഷ്ടവും മിച്ചം. ബന്ത്സമയത്ത് നിങ്ങള് പുറത്തിറങ്ങാന് നിര്ബന്ധിതരായിട്ടുണ്ടോ? ഒന്നിറങ്ങി നോക്കണം!നാഞ്ഞൂലിനു വിഷമേറുന്നതെങ്ങിനെ എന്ന നിങ്ങളുടെ സംശയത്തിനു മറുപടി കിട്ടും. എനിക്കനുഭവമുണ്ട്.ഒരു മരണ വീട്ടില് പോവേണ്ടി വന്ന ആ ഒരൊറ്റ അനുഭവം ഓര്ക്കാന് വയ്യ. 13 കിലോ മീറ്റര് ദൂരം താണ്ടാന് എത്ര പെരോടാണ് ഞാന് സമാധാനം പറയേണ്ടി വന്നത്.അധികവും പരിഹാസം കലര്ന്ന ചോദ്യങ്ങള്.

                                        ജനങ്ങള് വല്ലാതെ കഷ്ടപെടുന്നുവെന്നു കണ്ടപ്പോഴാണ് കോടതി ഇടപെട്ടത്.ബന്ത് നിരോധിച്ചു. ജനങ്ങള് ആശ്വസിച്ചു. സൃഗാല ബുദ്ധിയുണ്ടോ അടങ്ങിയിരിക്കുന്നു! ബന്ത് ഇല്ലെങ്കില് ഹര്ത്താല് ആവാലോ. വാട്ട് ആന് ഐഡിയ! ഹര്ത്താല് പ്രഖ്യാപിച്ചു മാളത്തിലൊളിക്കാന് തുടങ്ങി. ഹര്താലല്ലെയുള്ളൂ, ജനം പുറത്തിറങ്ങി.പൊതിരെ കിട്ടി അടി. എന്ത് വ്യത്യാസം? അത് താനല്ലേയിത് എന്ന സന്ദേഹത്തിനൊന്നും പഴുതില്ല രണ്ടും ഒന്ന് തന്നെ. പേര് മാത്രം വ്യത്യാസം. രണ്ടിന്ടെയും അര്ത്ഥമറിയാന് രാഷ്ട്രീയ നിഘണ്ടു പരതി. "ഞാന് പ്രതിഷേധിക്കുന്നു, അതുകൊണ്ട് നീ പുറത്തിറങ്ങരുത്" എന്ന് അര്ഥം.

                                                കോടതിയെ പറ്റിച്ചേ എന്ന മട്ടില് ഹര്ത്താലുകള് പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. വിനയരും കുനയരുമായ പ്രജകള് തലേ ദിവസം തന്നെ ബിവറേജസ് ഔട്ട്ലെറ്റ്കള്ക്ക് മുന്നില് തിക്ക് കൂടി ബോട്ടിലൊപ്പിച്ചു കടയില് നിന്ന് ഒരു കോഴിയുടെ കഴുത്തില് പിടിച്ചു വീട് പൂകി, ടി.വി.ഓണാക്കി ആഘോഷിക്കും ഓരോ നിമിഷവും.
അതിശയോക്തി കലര്ത്തിപ്പറയുന്നതല്ല ആറ് മാസത്തിനുള്ളില് ഇരുപത്തി നാല് ഹര്ത്താലുകള് നടത്തിയ മഹാന്മാരാണ് കേരളീയരെന്നൊരു വാര്ത്ത 2010 ജൂലൈ 6 ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തിരുന്നു. അതിലെ വിശദാംശങ്ങള് ഇങ്ങിനെ വായിക്കാം. സാധാരണ കേരള സ്റ്റേറ്റ് ബിവരേജെസ് കൊര്പോരേഷന് വഴി ഒരു ദിവസം ശരാശരി 12കോടി രൂപയുടെ വില്പ്പന നടക്കുന്നു. എന്നാല് ഹര്ത്താലിന്റെ തലേ ദിവസം ഇതില് മൂന്നു കോടിയിലധികം അധിക വില്പ്പനയുണ്ടാകും.!(2009 ല് നടന്ന 50 ഹര്താലുകളുടെ തലേ ദിവസം ഇങ്ങനെ 5 , 539 കോടി രൂപയുടെ അധിക വില്പ്പന നടന്നുവത്രേ.) കേരള സ്റ്റേറ്റ് പൌള്ട്രി ടവലപ്മെന്റ്റ് കോര്പോരഷന് നടത്തുന്ന ഓരോ റസ്ടോരന്റിലും ഹര്ടാലിനു തലേ ദിവസം ഒരു ലക്ഷം രൂപയുടെ അധിക വില്പന നടക്കുമത്രെ!

                                        പോയ വാരത്തില് കേരളത്തിലൊരു ബന്ത്, സോറി ഹര്ത്താല് നടത്തിയല്ലോ, എന്തിനായിരുന്നു അത് എന്ന സംശയത്തില് നിന്നാണ് ഈ കുറിപ്പുണ്ടാവുന്നത്. ഒരാള്ക്കും സംശയമില്ലാത്ത കാര്യമായിരുന്നു എന്ടോസള്ഫാന് നിരോധിക്കണമെന്നത്. കാസര്കോട്ടെ ആ പാവം മനുഷ്യരെ കുറിച്ചറിയുന്ന ഒരാള്ക്കും എന്ടോസള്ഫാനെന്ന മാരക കീട നാശിനിയെ അംഗീകരിക്കുക സാധ്യമല്ല. തന്നെയുമല്ല ആ മാരക കീടനാശിനിയുടെ ദുരന്തങ്ങള് സാവധാനം മററിടങ്ങളിലുള്ളവരും അനുഭവിക്കേണ്ടിവരും, വെള്ളത്തിലൂടെ,ഭക്ഷണത്തിലൂടെ, വിവാഹ ബന്ധങ്ങളിലൂടെ.

                                        ഒത്തിരി രാഷ്ട്രീയ പരമായ ബാധ്യതകളുന്ടായിട്ടും കേരളത്തിലെ കോന്ഗ്രെസ്സ് പാര്ട്ടി പോലും എന്ടോ സള്ഫാന് നിരോധിക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു. സ്റ്റോക്ക് ഹോമില് ഇന്ത്യ ഗവണ്മെന്റിന്റെ ശ്രമം പരാജയപ്പെട ണമെന്നാണ്തന്റെ ആഗ്രഹവും പ്രാര്തനയുമെന്നു സകലമാന മീഡിയയുടെയും മുമ്പില് ധീരമായി പറഞ്ഞത് ഒന്നാം നമ്പര് കോന്ഗ്രെസ്സുകാരനായ വി. എം. സുധീരനായിരുന്നു.(ഈ ഒരു ധൈര്യം കൊണ്ഗ്രെസ്സിലല്ലാതെ മറ്റേതു പാര്ടിയിലാണ് കാണിക്കാനാകുക!)

                                                                      സ്റ്റോക്ക് ഹോമില് എന്ടോസള്ഫാന് നിരോധനത്തിനുള്ള സാധ്യത ഹര്ത്താല് ദിവസത്തിന് രണ്ടു ദിവസം മുമ്പ് തന്നെ നാമറിഞ്ഞു തുടങ്ങിയിരുന്നു. കേരളത്തില് നടന്ന മറ്റെല്ലാ പ്രധിഷേധങ്ങളും എന്ടോസള്ഫാന് നിരോധനത്തിന് പ്രേരകമായിട്ടുണ്ട്. പക്ഷെ നാം കൊണ്ടാടിയ ആ ഹര്ത്താല് അതിനൊരു പ്രേരകമായിരുന്നില്ല.( പ്രേരകമാവാന് സമയം കിട്ടിയില്ലെന്ന് വേണമെങ്കില് പറയാം)

                                                 മറ്റെല്ലാ ദിവസങ്ങളെയും പോലെതന്നെ ഹര്താല് ദിവസങ്ങളിലും മനുഷ്യന് രോഗം വരും, മരണം സംഭവിക്കും, മനുഷ്യര് വിദൂര ദിക്കുകളില് നിന്ന് യാത്ര ചെയ്തു എയര് പോര്ടിലും റയില്വേ സ്റെറഷനിലും ബസ് സ്റ്റാന്റിലും എത്തിച്ചേരും തങ്ങളുടെ ലക്ഷ്യത്തിലെത്താന്. ഹര്താല് ദിവസവും വാടകക്കെടുത്ത കടകള്ക്ക് വാടക കൊടുക്കണം, ജോലിക്ക് വരുന്നില്ലെങ്കിലും അവിടത്തെ തൊഴിലാളിക്ക് കൂലി കൊടുക്കണം

                                                                           സ്വമേധയാ ജനങ്ങളൊന്നടങ്കം സകല ഏര്പ്പാടുകളും നിര്ത്തി വെച്ച് നടത്തുന്ന ഒന്നായിരുന്നുവെങ്കില് നമുക്ക്
സമ്മതിക്കാമായിരുന്നു. അപ്പോഴതില് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ട്. പൌര സ്വാതന്ത്ര്യം നിഷേധിച്ചു മസില് പവറില് ചുട്ടെടുക്കുന്ന ഹര്ത്താല്, ബന്ത് (വിജയങ്ങള്) അനുവദിക്കാനാകില്ലെന്നു ഓരോ വ്യക്തിയും ഉറക്കെ തന്നെ പറയണം.മറ്റൊരു മാര്ഗവും നോക്കിയിട്ട് കാണുന്നില്ല.

അഭിനന്ദനങ്ങള്
ജനീവയില് എന്ടോ സള്ഫാന് നിരോധനത്തിന് പ്രേരകമായി കഠിനമായി പ്രയത്നിച്ച ഡോ.മുഹമ്മദ് അശീല് ഡോ. ജയകുമാര് എന്നിവര്ക്ക്. മുമ്പ് ഓസ്കാര് ജേതാവ് റസൂല് പൂക്കുട്ടിക്കു നല്കിയതിലും ഗംഭീരമായ സ്വീകരണങ്ങള് ഇവര് അര്ഹിക്കുന്നുണ്ട്